عن عائشة - رضي الله عنها-، أن أمَّ سَلَمَة، ذَكَرَت لرسول الله صلى الله عليه وسلم كَنِيسة رأتْهَا بأرض الحَبَشَةِ يُقال لها مَارِيَة، فذَكَرت له ما رأَت فيها من الصُّور، فقال رسول الله صلى الله عليه وسلم : «أولئِكِ قوم إذا مات فيهم العَبد الصالح، أو الرُّجل الصَّالح، بَنُوا على قَبره مسجدا، وصَوَّرُوا فيه تلك الصِّور، أولئِكِ شِرَار الخَلْق عند الله».
[صحيح] - [متفق عليه]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ പള്ളിയെ കുറിച്ച് നബി -ﷺ- യോട് പറഞ്ഞു. മാരിയഃ എന്നായിരുന്നു അതിൻ്റെ പേര്. അവിടെ കണ്ട രൂപനിർമ്മിതികളെ കുറിച്ചും അവർ നബി -ﷺ- യോട് പറഞ്ഞു. (അതെല്ലാം കേട്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബറിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോട് അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവപള്ളിയെ കുറിച്ച് വിവരിച്ചു നൽകിയ സംഭവമാണ് ആഇശ -رَضِيَ اللَّهُ عَنْهَا- ഈ ഹദീഥിൽ വിവരിക്കുന്നത്. അവിടെ കണ്ട മനോഹരമായ അലങ്കാരപ്പണികളും രൂപനിർമ്മിതികളും അത്ഭുതത്തോടു കൂടി അവർ നബി -ﷺ- യോട് പറഞ്ഞു കൊടുത്തു. എന്നാൽ ഈ കാര്യത്തിൻ്റെ ഗൗരവവും, തൗഹീദിൻ്റെ വിഷയത്തിൽ അത് സൃഷ്ടിക്കുന്ന അപകടവും മനസ്സിലാക്കിയ നബി -ﷺ- അത്തരം രൂപനിർമ്മിതികളുടെ പിന്നിലെ കാരണം വിശദീകരിച്ചു നൽകുന്നു. അവർ ചെയ്തതു പോലെ തൻ്റെ ജനതയും ചെയ്യാതിരിക്കാൻ വേണ്ടിയുള്ള താക്കീതാണ് നബി -ﷺ- യുടെ വാക്കുകളിൽ കാണുന്നത്. അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഇപ്പോൾ പറഞ്ഞ ഈ കൂട്ടർ; അവരിൽ ഏതെങ്കിലും ഒരു സച്ചരിതനായ മനുഷ്യൻ മരണപ്പെട്ടാൽ അവരുടെ ഖബറിൻ്റെ മേൽ കെട്ടിടം പണിയുകയും, അവിടെ ആരാധനകൾ നിർവ്വഹിക്കുകയും ചെയ്യും. നിങ്ങൾ പറഞ്ഞതു പോലുള്ള രൂപങ്ങൾ അവർ അവിടെ നിർമ്മിക്കുകയും ചെയ്യും. അപ്രകാരം ചെയ്യുന്നവനാണ് അല്ലാഹുവിൻ്റെ അടുക്കൽ സൃഷ്ടികളിൽ ഏറ്റവും മോശക്കാർ എന്ന് നബി -ﷺ- വിശദീകരിക്കുന്നു. കാരണം അവരുടെ ഈ പ്രവൃത്തി അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ഏറ്റവും ഗുരുതരമായ തിന്മയിലേക്കാണ് ജനങ്ങളെ നയിക്കുക.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഖബറുകൾക്ക് മേൽ പള്ളികൾ നിർമ്മിക്കുന്നത് ഹറാം (നിഷിദ്ധം) ആകുന്നു. പല്ലികൾക്കുള്ളിൽ മരിച്ചവരെ മറവു ചെയ്യുന്നതും അതു പോലെ തന്നെ. ശിർകിൻ്റെ വഴികൾ കൊട്ടിയടക്കുന്നതിനും, വിഗ്രഹാരാധകരോട് സാദൃശ്യപ്പെടാതിരിക്കുന്നതിനും വേണ്ടിയാകുന്നു ഈ കൽപ്പന.
  2. * ഖബറുകൾക്ക് മേൽ പള്ളികൾ പടുത്തുയർത്തുന്നതും, പള്ളികളിൽ രൂപങ്ങൾ നിർമ്മിക്കുന്നതും യഹൂദ നസ്വാറാക്കളുടെ പ്രവൃത്തിയിൽ പെട്ടതാണ്. ആരെങ്കിലും ഈ പ്രവൃത്തി ചെയ്താൽ അവൻ അവരോടാണ് സദൃശ്യനായിരിക്കുന്നത്. അവർക്ക് അർഹതപ്പെട്ട ശിക്ഷക്ക് അവനും അർഹനാണ്.
  3. * ഖബറുകൾക്ക് അരികിൽ വെച്ചുള്ള നമസ്കാരം ശിർക്കിലേക്ക് നയിക്കുന്ന കാര്യമാണ്. ഖബറുകൾ മസ്ജിദിൻ്റെ ഉള്ളിലായാലും പുറത്തായാലും ഈ നിയമം ഒരു പോലെ ബാധകമാണ്.
  4. * ആത്മാവുള്ളവയുടെ രൂപങ്ങൾ നിർമ്മിക്കുന്നത് ഹറാം (നിഷിദ്ധം) ആകുന്നു.
  5. * ആരെങ്കിലും ഖബറിൻ്റെ മേൽ മസ്ജിദ് നിർമ്മിക്കുകയും, അവിടെ ചിത്രരൂപങ്ങൾ നിർമ്മിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവനാണ്.
  6. * ശരീഅത്ത് തൗഹീദിൻറെ ഭാഗം പരിപൂർണ്ണമായി സംരക്ഷിച്ചു; ശിർക്കിലേക്ക് നയിക്കുന്ന എല്ലാ മാർഗങ്ങളെയും അത് കൊട്ടിയടച്ചു.
  7. * ഖബറുകൾക്ക് മേൽ പണിതുയർത്തിയ പള്ളികളിൽ വെച്ചുള്ള നമസ്കാരം ശരിയാവുകയില്ല. കാരണം നബി -ﷺ- അപ്രകാരം ചെയ്യുന്നത് വിലക്കുകയും, അങ്ങനെ ചെയ്യുന്നവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. ഈ രൂപത്തിലുള്ള വിലക്ക് നമസ്കാരം നിഷ്ഫലമാകുമെന്ന സൂചനയാണ് നൽകുന്നത്.
  8. * തൻ്റെ ജനതയെ നേർമാർഗത്തിലേക്ക് നയിക്കുന്നതിന് വേണ്ടി നബി -ﷺ- നടത്തിയ കടുത്ത പരിശ്രമം. കാരണം മരണക്കിടക്കയിൽ ആയിരിക്കുന്ന വേളയിലാണ് നബി -ﷺ- യഹൂദ നസ്വാറാക്കൾ തങ്ങളുടെ നബിമാരോട് ചെയ്ത പ്രവൃത്തി നിങ്ങൾ ചെയ്യരുതെന്ന് തൻ്റെ ഉമ്മത്തിനോട് വിലക്കുന്നത്.
കൂടുതൽ