عن عطاء بن يسار وأبي هريرة رضي الله عنه مرفوعاً: "اللهم لا تجعل قبري وثنا يُعبد، اشتد غضب الله على قوم اتخذوا قبور أنبيائهم مساجد".
[صحيحان] - [حديث عطاء بن يسار: رواه مالك.
حديث أبي هريرة رضي الله عنه: رواه أحمد]
المزيــد ...
അത്വാഅ് ബ്നു യസാറും -رَضِيَ اللَّهُ عَنْهُ- അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- യും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! എൻ്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ജനങ്ങളോടുള്ള അല്ലാഹുവിൻ്റെ കോപം കടുത്തതായിരിക്കുന്നു."
സ്വഹീഹ് - അഹ്മദ് ഉദ്ധരിച്ചത്
യഹൂദരും നസ്വാറാക്കളും തങ്ങളുടെ നബിമാരുടെ ഖബറുകളുടെ വിഷയത്തിൽ ചെയ്തുകൂട്ടിയതു പോലുള്ള അതിരുകവിച്ചിൽ തൻ്റെ ഖബറിൻ്റെ വിഷയത്തിൽ മുസ്ലിം സമൂഹത്തിന് സംഭവിച്ചേക്കുമോ എന്ന് നബി -ﷺ- ഭയന്നു. മുൻകാല നബിമാരുടെ ഖബറുകൾ (അവരുടെ സമൂഹത്തിൻ്റെ അതിരുകവിച്ചിൽ കാരണത്താൽ) പിൽക്കാലഘട്ടത്തിൽ വിഗ്രഹങ്ങളായി തീർന്നിട്ടുണ്ട്. അതിനാൽ തൻ്റെ ഖബർ അപ്രകാരമായി തീരരുത് എന്ന് നബി -ﷺ- തൻ്റെ റബ്ബിനോട് തേടുന്നു. അല്ലാഹുവിൻ്റെ കഠിനമായ കോപവും ശാപവും യഹൂദ നസ്വാറാക്കളുടെ മേൽ വന്നുഭവിക്കാനുള്ള കാരണത്തിലേക്ക് സൂചന നൽകുകയാണ് നബി -ﷺ- ഈ ഹദീഥിലൂടെ. അവർ തങ്ങളിലെ നബിമാരുടെ ഖബറുകളുടെ വിഷയത്തിൽ പ്രവർത്തിച്ചു കൂട്ടിയ കാര്യങ്ങളാണ് അതിന് കാരണമായത്. അവർ ആ ഖബറുകളെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളാക്കി തീർത്തു. അങ്ങനെ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിന് കടകവിരുദ്ധമായ ശിർക്കിൽ അവർ ആപതിക്കുകയും ചെയ്തു.