عن عطاء بن يسار وأبي هريرة رضي الله عنه مرفوعاً: "اللهم لا تجعل قبري وثنا يُعبد، اشتد غضب الله على قوم اتخذوا قبور أنبيائهم مساجد".
[صحيحان] - [حديث عطاء بن يسار: رواه مالك. حديث أبي هريرة رضي الله عنه: رواه أحمد]
المزيــد ...

അത്വാഅ് ബ്നു യസാറും -رَضِيَ اللَّهُ عَنْهُ- അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- യും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! എൻ്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ജനങ്ങളോടുള്ള അല്ലാഹുവിൻ്റെ കോപം കടുത്തതായിരിക്കുന്നു."
സ്വഹീഹ് - അഹ്മദ് ഉദ്ധരിച്ചത്

വിശദീകരണം

യഹൂദരും നസ്വാറാക്കളും തങ്ങളുടെ നബിമാരുടെ ഖബറുകളുടെ വിഷയത്തിൽ ചെയ്തുകൂട്ടിയതു പോലുള്ള അതിരുകവിച്ചിൽ തൻ്റെ ഖബറിൻ്റെ വിഷയത്തിൽ മുസ്ലിം സമൂഹത്തിന് സംഭവിച്ചേക്കുമോ എന്ന് നബി -ﷺ- ഭയന്നു. മുൻകാല നബിമാരുടെ ഖബറുകൾ (അവരുടെ സമൂഹത്തിൻ്റെ അതിരുകവിച്ചിൽ കാരണത്താൽ) പിൽക്കാലഘട്ടത്തിൽ വിഗ്രഹങ്ങളായി തീർന്നിട്ടുണ്ട്. അതിനാൽ തൻ്റെ ഖബർ അപ്രകാരമായി തീരരുത് എന്ന് നബി -ﷺ- തൻ്റെ റബ്ബിനോട് തേടുന്നു. അല്ലാഹുവിൻ്റെ കഠിനമായ കോപവും ശാപവും യഹൂദ നസ്വാറാക്കളുടെ മേൽ വന്നുഭവിക്കാനുള്ള കാരണത്തിലേക്ക് സൂചന നൽകുകയാണ് നബി -ﷺ- ഈ ഹദീഥിലൂടെ. അവർ തങ്ങളിലെ നബിമാരുടെ ഖബറുകളുടെ വിഷയത്തിൽ പ്രവർത്തിച്ചു കൂട്ടിയ കാര്യങ്ങളാണ് അതിന് കാരണമായത്. അവർ ആ ഖബറുകളെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളാക്കി തീർത്തു. അങ്ങനെ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിന് കടകവിരുദ്ധമായ ശിർക്കിൽ അവർ ആപതിക്കുകയും ചെയ്തു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബിമാരുടെ ഖബറുകളുടെ വിഷയത്തിൽ അതിരു കവിയുന്നത് അവയെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളെ പോലെ ആക്കിത്തീർക്കുന്നതാണ്.
  2. * ഖബറുകളുടെ വിഷയത്തിൽ അതിരുകവിയുന്നതിൽ പെടുന്നതാണ് അവയെ മസ്ജിദുകളായി മാറ്റുക എന്നത്. അത് (അല്ലാഹുവിൽ പങ്കുചേർക്കുക എന്ന) ശിർക്കിലേക്ക് നയിക്കുന്ന കാര്യമാണ്.
  3. * അല്ലാഹുവിൻ്റെ മഹത്വത്തിന് അനുയോജ്യമായ തരത്തിൽ കോപം (غضب) എന്ന വിശേഷണം അല്ലാഹുവിന് സ്ഥിരപ്പെടുത്തുന്നു.
  4. * ഖബറുകൾ ഉദ്ദേശിച്ചു കൊണ്ട് അതിനെ ആദരിക്കുക എന്നത് ഖബറിനുള്ള ഇബാദത്തായി (ആരാധന) മാറുന്നതാണ്. അതാകട്ടെ അല്ലാഹുവിൽ പങ്കുചേർക്കലുമാണ്. ഖബറിൽ കിടക്കുന്ന വ്യക്തി അല്ലാഹുവിനോട് എത്ര അടുപ്പമുള്ളയാളാണെങ്കിലും ഈ പറഞ്ഞതിൽ മാറ്റമില്ല.
  5. * ഖബറുകൾക്ക് മേൽ മസ്ജിദുകൾ ഉണ്ടാക്കൽ നിഷിദ്ധമാണ്.
  6. * ഖബറുകൾക്ക് അരികിൽ നിസ്കരിക്കുന്നത് നിഷിദ്ധമാണ്; അതിനി പ്രത്യേകം മസ്ജിദ് അവിടെ പടുത്തുയർത്തപ്പെട്ടിട്ടില്ലെങ്കിൽ പോലും.
കൂടുതൽ