عن أبي هريرة رضي الله عنه مرفوعاً: "اجتنبوا السبع المُوبِقَات، قالوا: يا رسول الله، وما هُنَّ؟ قال: الشركُ بالله، والسحرُ، وقَتْلُ النفسِ التي حَرَّمَ الله إلا بالحق، وأكلُ الرِّبا، وأكلُ مالِ اليتيم، والتَّوَلّي يومَ الزَّحْفِ، وقذفُ المحصناتِ الغَافِلات المؤمنات".
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ)."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നാശകരങ്ങളായ ഏഴു പാപങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ നബി -ﷺ- തൻ്റെ ഉമ്മത്തിനോട് (മുസ്ലിംകളെ) കൽപ്പിക്കുന്നു. ഏതെല്ലാമാണ് അവ എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- ഇപ്രകാരം അവ വിശദീകരിച്ചു നൽകി. ഏതെങ്കിലും തരത്തിൽ അല്ലാഹുവിന് സമന്മാരെ നിശ്ചയിച്ചു കൊണ്ട് അല്ലാഹുവിൽ പങ്കുചേർക്ക ൽ (ശിർക്ക്). നബി -ﷺ- ആദ്യം പറഞ്ഞത് ശിർക്കാണ് ; കാരണം തിന്മകളിൽ ഏറ്റവും ഗൗരവമേറിയത് അതാണ്. മാരണം ചെയ്യൽ. മതപരമായി അനുവദിക്കപ്പെട്ട കാരണമില്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ജീവൻ ഹനിക്കൽ. പലിശ വാങ്ങൽ. പലിശ കൊണ്ട് ഭക്ഷിക്കുന്നതും, മറ്റേതെങ്കിലും വഴിയിലൂടെ അത് ഉപയോഗപ്പെടുത്തുന്നതും ഈ പറഞ്ഞതിൽ ഉൾപ്പെടും. പിതാവ് മരണപ്പെട്ട കുട്ടിയുടെ -അനാഥയുടെ- സ്വത്തിൽ അതിക്രമം പ്രവർത്തിക്കുക . അല്ലാഹുവിനെ നിഷേധിച്ചവരായ കാഫിറുകളോടുള്ള യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടലൽ. ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് വ്യഭിചാരം ആരോപിക്കൽ.