عن أبي هريرة رضي الله عنه مرفوعاً: "اجتنبوا السبع المُوبِقَات، قالوا: يا رسول الله، وما هُنَّ؟ قال: الشركُ بالله، والسحرُ، وقَتْلُ النفسِ التي حَرَّمَ الله إلا بالحق، وأكلُ الرِّبا، وأكلُ مالِ اليتيم، والتَّوَلّي يومَ الزَّحْفِ، وقذفُ المحصناتِ الغَافِلات المؤمنات".
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ)."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നാശകരങ്ങളായ ഏഴു പാപങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ നബി -ﷺ- തൻ്റെ ഉമ്മത്തിനോട് (മുസ്ലിംകളെ) കൽപ്പിക്കുന്നു. ഏതെല്ലാമാണ് അവ എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- ഇപ്രകാരം അവ വിശദീകരിച്ചു നൽകി. ഏതെങ്കിലും തരത്തിൽ അല്ലാഹുവിന് സമന്മാരെ നിശ്ചയിച്ചു കൊണ്ട് അല്ലാഹുവിൽ പങ്കുചേർക്ക ൽ (ശിർക്ക്). നബി -ﷺ- ആദ്യം പറഞ്ഞത് ശിർക്കാണ് ; കാരണം തിന്മകളിൽ ഏറ്റവും ഗൗരവമേറിയത് അതാണ്. മാരണം ചെയ്യൽ. മതപരമായി അനുവദിക്കപ്പെട്ട കാരണമില്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ജീവൻ ഹനിക്കൽ. പലിശ വാങ്ങൽ. പലിശ കൊണ്ട് ഭക്ഷിക്കുന്നതും, മറ്റേതെങ്കിലും വഴിയിലൂടെ അത് ഉപയോഗപ്പെടുത്തുന്നതും ഈ പറഞ്ഞതിൽ ഉൾപ്പെടും. പിതാവ് മരണപ്പെട്ട കുട്ടിയുടെ -അനാഥയുടെ- സ്വത്തിൽ അതിക്രമം പ്രവർത്തിക്കുക . അല്ലാഹുവിനെ നിഷേധിച്ചവരായ കാഫിറുകളോടുള്ള യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടലൽ. ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് വ്യഭിചാരം ആരോപിക്കൽ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ശിർക്ക് പ്രവർത്തിക്കുക എന്നത് നിഷിദ്ധമാണ്. വൻപാപങ്ങളിൽ ഏറ്റവും വലുതും, ഏറ്റവും ഗുരുതരമായ തിന്മയും അതുതന്നെയാകുന്നു.
  2. * സിഹ്ർ (മാരണം ചെയ്യുക എന്നത്) നിഷിദ്ധമാണ്. അത് നാശകരമായ വൻപാപമാണ് എന്നതിനൊപ്പം, ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യങ്ങളിൽ പെട്ടതുമാണ്.
  3. * അന്യായമായി ജീവൻ ഹനിക്കുക എന്നത് നിഷിദ്ധമാണ്.
  4. * ന്യായമായ കാരണമുണ്ടെങ്കിൽ ജീവനെടുക്കുന്നത് അനുവദനീയമാണ്. ഉദാഹരണത്തിന് ഒരാളെ അന്യായമായി കൊലപ്പെടുത്തിയതിൻ്റെ ശിക്ഷയായോ, ഇസ്ലാമിൽ നിന്ന് പുറത്തു പോയതിനാലോ, വിവാഹശേഷം വ്യഭിചരിച്ചതിനാലോ ഒരാളെ (മുസ്ലിം ഭരണാധികാരിയോ അയാൾ നിശ്ചയിച്ചേൽപ്പിച്ച വ്യക്തിയോ) കൊലപ്പെടുത്തുന്നത് അനുവദനീയമാണ്.
  5. * പലിശ നിഷിദ്ധമാണ്. അതിലുള്ള ഗൗരവമേറിയ അപകടം ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു.
  6. * അനാഥരുടെ സ്വത്തിൽ അതിക്രമം പ്രവർത്തിക്കുന്നത് നിഷിദ്ധമാണ്.
  7. * യുദ്ധത്തിൽ പിന്തിരിഞ്ഞോടുന്നത് നിഷിദ്ധമാണ്.
  8. * വ്യഭിചാരമോ സ്വവർഗരതിയോ ആരോപിക്കുന്നത് നിഷിദ്ധമാണ്.
  9. * അല്ലാഹുവിനെ നിഷേധിച്ച (കാഫിറായ ഒരാൾക്കെതിരെ) ആരോപണം ഉന്നയിക്കുന്നത് (തിന്മയാണെങ്കിലും) വൻപാപങ്ങളിൽ പെടില്ല.
കൂടുതൽ