عن أبي هريرة رضي الله عنه عن رسول الله صلى الله عليه وسلم قال: «الصلوات الخمس، والجمعة إلى الجمعة، ورمضان إلى رمضان مُكَفِّراتٌ لما بينهنَّ إذا اجتُنبَت الكبائر».
[صحيح] - [رواه مسلم]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അഞ്ചു നമസ്കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ; ഇവക്കിടയിലുള്ള (തിന്മകൾക്കുള്ള) പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെങ്കിൽ."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
അഞ്ചു നേരത്തെ നമസ്കാരങ്ങൾ അവക്കിടയിലുള്ള ചെറുപാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്നതാണ്; വൻപാപങ്ങൾ ഒഴികെ. അവ പൊറുക്കപ്പെടണമെങ്കിൽ തൗബ (അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക) തന്നെ വേണം. അതു പോലെ തന്നെയാണ് ജുമുഅ നമസ്കാരം അടുത്ത ജുമുഅ വരെയും. റമദാനിലെ നോമ്പ് അതിന് ശേഷമുള്ള റമദാൻ വരെയുമുള്ള (തെറ്റുകൾക്ക് പ്രായശ്ചിത്തമാണ്).