+ -

عن عائشة رضي الله عنها قالت: قال النبي صلى الله عليه وسلم:
«لَا تَسُبُّوا الْأَمْوَاتَ، فَإِنَّهُمْ قَدْ أَفْضَوْا إِلَى مَا قَدَّمُوا».

[صحيح] - [رواه البخاري] - [صحيح البخاري: 1393]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"മരണപ്പെട്ടവരെ നിങ്ങൾ ചീത്ത പറയരുത്. കാരണം അവർ തങ്ങൾ മുൻകൂട്ടി ചെയ്തു വെച്ചതിലേക്ക് യാത്രയായിരിക്കുന്നു."

സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

മരിച്ചവരെ ചീത്ത പറയുന്നതും, അവരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതും നിഷിദ്ധമാണ് എന്ന് നബി ﷺ അറിയിക്കുന്നു. മോശം സ്വഭാവങ്ങളിൽ പെട്ടതാണത്. അവർ ചെയ്തു വെച്ച നന്മകളാകട്ടെ തിന്മകളാകട്ടെ, ആ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം വാങ്ങുന്നതിനായി അവർ യാത്രയായിക്കഴിഞ്ഞു. മാത്രമല്ല, മരിച്ചവരെ ചീത്ത വിളിക്കുന്നത് അവർ അറിയുന്നില്ലെങ്കിലും, അവരുമായി ബന്ധപ്പെട്ട ജീവിച്ചിരിപ്പിക്കുന്നവരെ വേദനിപ്പിക്കുകയും ചെയ്യുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية القيرقيزية النيبالية اليوروبا الليتوانية الدرية الصربية الصومالية الكينياروندا الرومانية المجرية التشيكية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മരിച്ചവരെ ചീത്ത പറയുന്നത് നിഷിദ്ധമാണെന്നതിനുള്ള തെളിവാണ് ഈ ഹദീഥ്.
  2. മരിച്ചവരെ ചീത്ത പറയുന്നത് വിലക്കിയതിന് പിന്നിൽ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സമൂഹം പരസ്പരം വെറുപ്പും വിദ്വേഷവുമുള്ളവരായി മാറാതിരിക്കാനുള്ള കരുതലും അതിൻ്റെ പിന്നിലുണ്ട്.
  3. മരിച്ചവരെ ചീത്ത പറയുന്നത് വിലക്കപ്പെട്ടതിന് പിന്നിലെ യുക്തി ഹദീഥിൽ വിവരിക്കപ്പെട്ടിട്ടുണ്ട്; അവർ തങ്ങൾ ചെയ്തുവെച്ച പ്രവർത്തനങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു. അവരെ ആക്ഷേപിക്കുന്നത് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. പരേതൻ്റെ കുടുംബക്കാരെ അത് വേദനിപ്പിക്കുകയും ചെയ്യും.
  4. ഉപകാരമില്ലാത്ത കാര്യങ്ങൾ സംസാരിക്കുക എന്നത് മനുഷ്യന് കരണീയമല്ല.
കൂടുതൽ