عن خولة الأنصارية رضي الله عنها قالت: قال رسول الله صلى الله عليه وسلم : «إن رجالاً يَتَخَوَّضُون في مال الله بغير حق، فلهم النار يوم القيامة».
[صحيح] - [رواه البخاري]
المزيــد ...
ഖലതുൽ അൻസ്വാരിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ നിന്ന് അന്യായമായി (പലതും) കൈവശപ്പെടുത്തുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകമാണ് അവർക്കുള്ളത്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
മുസ്ലിമീങ്ങളുടെ സമ്പത്ത് അന്യായമായി കൈകാര്യം ചെയ്യുകയും, അനർഹമായി കൈക്കലാക്കുകയും ചെയ്യുന്ന ചിലരെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. ഇവിടെ മുസ്ലിംകളുടെ സമ്പത്ത് എന്ന് പറഞ്ഞതിൽ അനാഥരുടെ സ്വത്ത് ഭക്ഷിക്കുന്നതും, അനർഹരായവർ വഖ്ഫിൻ്റെ സ്വത്ത് എടുക്കുന്നതും, വിശ്വസിച്ചേൽപ്പിക്കപ്പെട്ടത് നിഷേധിക്കുന്നതും, പൊതുസ്വത്തിൽ നിന്ന് അനുവാദമോ അർഹതയോ ഇല്ലാതെ നേടുന്നതുമെല്ലാം ഉൾപ്പെടും. ഇത്തരം പ്രവർത്തനം ചെയ്യുന്നവർക്ക് അതിനുള്ള പ്രതിഫലം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകമായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.