عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: «إيَّاكم والظنَّ، فإن الظنَّ أكذبُ الحديث».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും വലിയ കളവാകുന്നു ഊഹം."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വ്യക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിലല്ലാതെ പടുത്തുയർത്തുന്ന ഊഹങ്ങളിൽ നിന്ന് ഈ ഹദീഥ് ശക്തമായി താക്കീത് ചെയ്യുന്നു. അതായത്, കേവലം തൻ്റെ ഊഹത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരാൾ കാര്യങ്ങളെ വിലയിരുത്തുക എന്നത്. അത് മോശം സ്വഭാവങ്ങളിൽ പെട്ടതും, ഏറ്റവും കളവായ സംസാരത്തിൽ പെട്ടതുമാണ്. കാരണം ഊഹിക്കുന്നവൻ ഒരടിസ്ഥാനവുമില്ലാതെ ഒരു കാര്യം ഊഹിക്കുകയും, തൻ്റെ ഊഹത്തെ കാര്യങ്ങളുടെ അടിത്തറയാക്കുകയും, അത് സത്യമാണെന്ന പോലെ ഉറപ്പിച്ചു പറയുകയും ചെയ്താൽ അത് കളവായി തീരും. അല്ല! കളവുകളുടെ കൂട്ടത്തിൽ ഏറ്റവും കഠിനം അതത്രെ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * വ്യക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിലല്ലാതെ പടുത്തുയർത്തുന്ന ഊഹങ്ങളിൽ നിന്നുള്ള താക്കീത്.
  2. * ഊഹത്തിന് പ്രേരിപ്പിക്കുന്ന വ്യക്തമായ അടയാളങ്ങൾ ഒരാളിൽ കണ്ടശേഷം അയാളെ കുറിച്ച് ഊഹിക്കുന്നത് തെറ്റല്ല. ഉദാഹരണത്തിന് മ്ലേഛതകളിലും തോന്നിവാസങ്ങളിലും ജീവിക്കുന്നവരെ കുറിച്ച് മോശമായ ധാരണ വെച്ചുപുലർത്തുക എന്നത്.
  3. * മനസ്സിൽ അടിയുറച്ചു പോകുന്ന തരത്തിലുള്ള മോശം വിചാരത്തെയും, അതിൽ തുടർന്നു പോകുന്നതിനെയുമാണ് ഹദീഥിൽ താക്കീത് ചെയ്തിരിക്കുന്നത്. അല്ലാതെ, മനസ്സിൽ വന്നു പോകുന്ന തോന്നലുകളല്ല ഇവിടെയുള്ള ഉദ്ദേശം. അത് തടുത്തു വെക്കാൻ മനുഷ്യന് സാധിക്കുന്നതല്ല.
കൂടുതൽ