عن جبير بن مطعم رضي الله عنه مرفوعاً: «لا يدخل الجنة قاطع».
[صحيح] - [متفق عليه]
المزيــد ...
ജുബൈർ ബ്നു മുത്ഇം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
കുടുംബബന്ധം മുറിക്കുന്നത് നിഷിദ്ധമാണെന്നും, അത് വൻപാപങ്ങളിൽ ഉൾപ്പെടുന്ന കാര്യമാണെന്നും ഈ ഹദീഥ് അറിയിക്കുന്നു. (ഈ തിന്മ ചെയ്തവന്) നരകശിക്ഷ ലഭിക്കാതെ നേരിട്ട് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്നാണ് 'അവൻ സ്വർഗത്തിൽ പ്രവേശിക്കില്ല' എന്നതിൻ്റെ ഉദ്ദേശം. തീർത്തും സ്വർഗത്തിൽ പ്രവേശിക്കില്ല എന്നല്ല ഇവിടെ അർത്ഥമാക്കുന്നത്. കാരണം കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗം തീർത്തും നിഷിദ്ധമാകുന്ന കാഫിറുകളിൽ പെടുകയില്ല. മറിച്ച് അവൻ തൗഹീദ് (ഏകദൈവാരാധന) പാലിച്ചവനാണെങ്കിൽ അവൻ്റെ അവസാനഗേഹം സ്വർഗം തന്നെയായിരിക്കും. എന്നാൽ അതിന് മുൻപ് അവൻ്റെ തിന്മയുടെ തോതനുസരീച്ച് അവന് ശിക്ഷ ലഭിക്കും.