عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم : «أَبْغَضُ الرِّجَالِ إِلى اللهِ الأَلَدُّ الخَصِمُ».
[صحيح] - [متفق عليه]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കടുത്ത താർക്കികനായുള്ള വ്യക്തിയാണ് അല്ലാഹുവിന് ഏറ്റവും കോപമുള്ളയാൾ."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

കഠിനമായി തർക്കിച്ചു കൊണ്ടേയിരിക്കുകയും, എപ്പോഴും തർക്കത്തിലേർപ്പെടുകയും, സത്യത്തിന് കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്ന വ്യക്തിയോട് അള്ളാഹു കോപിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ധാരാളമായി തർക്കിക്കുകയും, വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നവനെ അല്ലാഹു വെറുക്കുന്നു.
  2. * തൻ്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി അതിക്രമിക്കപ്പെട്ട ഒരാൾ മതപരമായ മര്യാദകളും, പരാതി ഉന്നയിക്കേണ്ട രീതികളും പാലിച്ചു കൊണ്ട് തർക്കത്തിലേർപ്പെടുകയും വാദിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. അത് ആക്ഷേപിക്കപ്പെട്ട തർക്കങ്ങളിൽ ഉൾപ്പെടുന്നതല്ല.
  3. * തർക്കത്തിലേർപ്പെടുന്ന വ്യക്തിയുടെ പക്കൽ വ്യക്തമായ തൻ്റെ അവകാശം സ്ഥാപിച്ചെടുക്കാൻ മതിയായ തെളിവുണ്ടായിരിക്കണം. തർക്കത്തിൽ പരുഷത പുലർത്തുക എന്നതാകട്ടെ, അവൻ ഒഴിവാക്കുകയും വേണം.
  4. * പുരുഷൻ എന്നർത്ഥമുള്ള 'രിജാൽ' എന്ന പദമാണ് ഹദീഥിൽ വന്നിട്ടുള്ളത്. പൊതുവെയുള്ള പ്രയോഗമായി കൊണ്ട് മാത്രമാണ് ആ പദം അവിടെ വന്നിട്ടുള്ളത്. അതല്ലെങ്കിൽ സ്ത്രീകളും പുരുഷന്മാരുടെ അതേ വിധിയിലാണ് ഇക്കാര്യത്തിൽ ഉൾപ്പെടുക.
  5. * സത്യത്തിൻ്റെ അടിസ്ഥാനത്തിൽ ഒരാളെ പരാജയപ്പെടുത്തുകയും, തർക്കത്തിലേർപ്പെടുകയും ചെയ്യുന്നത് വേണ്ട കാര്യമാണ്. അപ്രകാരം ചെയ്യുന്നവൻ അല്ലാഹുവിന് പ്രിയങ്കരനുമാണ്; അല്ലാതെ അല്ലാഹു കോപിച്ചവരിലല്ല അവൻ ഉൾപ്പെടുക.
  6. * കോപം എന്നത് അല്ലാഹുവിൻ്റെ വിശേഷണമായി ഈ ഹദീഥിൽ വന്നിരിക്കുന്നു. അല്ലാഹുവിന് യോജിച്ച രൂപത്തിൽ ആ വിശേഷണം അവന് സ്ഥിരപ്പെടുത്തുകയാണ് വേണ്ടത്.
കൂടുതൽ