عن أبي بَكْرَةَ- رضي الله عنه - عن النبي صلى الله عليه وسلم أنه قال: «أَلا أُنَبِّئُكم بِأَكْبَرِ الْكَبَائِر؟»- ثَلاثا- قُلْنَا: بَلى يا رسول الله، قَالَ: «الإِشْرَاكُ بِالله وَعُقُوقُ الوالدين، وكان مُتَّكِئاً فَجَلس، وَقَال: ألا وَقَوْلُ الزور، وَشهَادَةُ الزُّور»، فَما زال يُكَرِّرُها حتى قُلنَا: لَيْتَه سَكَت.
[صحيح] - [متفق عليه]
المزيــد ...
അബൂ ബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളിൽ ഏറ്റവും വലുത് ഏതാണെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?" മൂന്ന് തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. ഞങ്ങൾ പറഞ്ഞു: അതെ, അല്ലാഹുവിൻ്റെ റസൂലേ! അവിടുന്ന് -ﷺ- പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കലും, മാതാപിതാക്കളെ ദ്രോഹിക്കലും." ചാരിയിരിക്കുകയായിരുന്ന നബി -ﷺ- നേരെയിരുന്നു കൊണ്ട് പറഞ്ഞു: "അറിയുക! വ്യാജവാക്കും കള്ളസാക്ഷ്യവും." നബി -ﷺ- അത് ആവർത്തിച്ചു കൊണ്ടേയിരുന്നു; അവിടുന്ന് -ﷺ- മതിയാക്കിയിരുന്നുവെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞു പോകുവോളം.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- തൻ്റെ സ്വഹാബികളോട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് വൻപാപങ്ങളെ കുറിച്ച് അറിയിച്ചു തരട്ടെയോ?! ശേഷം ഈ മൂന്ന് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത്. ഒന്നാമത്തേത് അല്ലാഹുവിൽ പങ്കുചേർക്കലാണ്. ആരാധനകൾ അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണ് എന്ന (ഇസ്ലാമിൻ്റെ പ്രഥമവിഷയത്തിലുള്ള) അതിക്രമമാണ് അത്. അല്ലാഹുവിന് മാത്രം അർഹതപ്പെട്ടത് എടുത്ത് അതിന് യാതൊരു അർഹതയുമില്ലാത്ത ദുർബലരായ സൃഷ്ടികൾക്ക് നൽകുക എന്നതാണ് അതിലൂടെ സംഭവിക്കുന്നത്. (രണ്ടാമത്തെ തിന്മയായ) മാതാപിതാക്കളെ ഉപദ്രവിക്കുക എന്നതാകട്ടെ തീർത്തും മോശമായ ധിക്കാരമാണ്. കാരണം ജനങ്ങളിൽ തന്നോട് ഏറ്റവും അടുത്ത ബന്ധമുള്ളവരോട്, അവർ ചെയ്ത സഹായങ്ങൾക്ക് പകരം ഉപദ്രവം നൽകുക എന്നതാണ് അതിലൂടെ സംഭവിക്കുന്നത്. (മൂന്നാമത്തെ കാര്യമായ) കള്ളസാക്ഷ്യം എന്നത് കെട്ടിച്ചമക്കപ്പെട്ടതും നിർമ്മിച്ചുണ്ടാക്കിയതുമായ എല്ലാ കള്ളവാർത്തകളെയും ഉൾക്കൊള്ളുന്ന പദമാണ്. അതിലൂടെ ഒരാളുടെ സമ്പത്ത് അന്യായമായി എടുക്കുകയോ അയാളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയോ ചെയ്തു കൊണ്ട് അയാൾക്ക് ഉപദ്രവമേൽപ്പിക്കുകയാണ് ചെയ്യുന്നത്.