عن أبي بَكْرَةَ- رضي الله عنه - عن النبي صلى الله عليه وسلم أنه قال: «أَلا أُنَبِّئُكم بِأَكْبَرِ الْكَبَائِر؟»- ثَلاثا- قُلْنَا: بَلى يا رسول الله، قَالَ: «الإِشْرَاكُ بِالله وَعُقُوقُ الوالدين، وكان مُتَّكِئاً فَجَلس، وَقَال: ألا وَقَوْلُ الزور، وَشهَادَةُ الزُّور»، فَما زال يُكَرِّرُها حتى قُلنَا: لَيْتَه سَكَت.
[صحيح] - [متفق عليه]
المزيــد ...

അബൂ ബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളിൽ ഏറ്റവും വലുത് ഏതാണെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?" മൂന്ന് തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. ഞങ്ങൾ പറഞ്ഞു: അതെ, അല്ലാഹുവിൻ്റെ റസൂലേ! അവിടുന്ന് -ﷺ- പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കലും, മാതാപിതാക്കളെ ദ്രോഹിക്കലും." ചാരിയിരിക്കുകയായിരുന്ന നബി -ﷺ- നേരെയിരുന്നു കൊണ്ട് പറഞ്ഞു: "അറിയുക! വ്യാജവാക്കും കള്ളസാക്ഷ്യവും." നബി -ﷺ- അത് ആവർത്തിച്ചു കൊണ്ടേയിരുന്നു; അവിടുന്ന് -ﷺ- മതിയാക്കിയിരുന്നുവെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞു പോകുവോളം.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- തൻ്റെ സ്വഹാബികളോട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് വൻപാപങ്ങളെ കുറിച്ച് അറിയിച്ചു തരട്ടെയോ?! ശേഷം ഈ മൂന്ന് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത്. ഒന്നാമത്തേത് അല്ലാഹുവിൽ പങ്കുചേർക്കലാണ്. ആരാധനകൾ അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണ് എന്ന (ഇസ്ലാമിൻ്റെ പ്രഥമവിഷയത്തിലുള്ള) അതിക്രമമാണ് അത്. അല്ലാഹുവിന് മാത്രം അർഹതപ്പെട്ടത് എടുത്ത് അതിന് യാതൊരു അർഹതയുമില്ലാത്ത ദുർബലരായ സൃഷ്ടികൾക്ക് നൽകുക എന്നതാണ് അതിലൂടെ സംഭവിക്കുന്നത്. (രണ്ടാമത്തെ തിന്മയായ) മാതാപിതാക്കളെ ഉപദ്രവിക്കുക എന്നതാകട്ടെ തീർത്തും മോശമായ ധിക്കാരമാണ്. കാരണം ജനങ്ങളിൽ തന്നോട് ഏറ്റവും അടുത്ത ബന്ധമുള്ളവരോട്, അവർ ചെയ്ത സഹായങ്ങൾക്ക് പകരം ഉപദ്രവം നൽകുക എന്നതാണ് അതിലൂടെ സംഭവിക്കുന്നത്. (മൂന്നാമത്തെ കാര്യമായ) കള്ളസാക്ഷ്യം എന്നത് കെട്ടിച്ചമക്കപ്പെട്ടതും നിർമ്മിച്ചുണ്ടാക്കിയതുമായ എല്ലാ കള്ളവാർത്തകളെയും ഉൾക്കൊള്ളുന്ന പദമാണ്. അതിലൂടെ ഒരാളുടെ സമ്പത്ത് അന്യായമായി എടുക്കുകയോ അയാളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയോ ചെയ്തു കൊണ്ട് അയാൾക്ക് ഉപദ്രവമേൽപ്പിക്കുകയാണ് ചെയ്യുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * 'ഞാൻ അറിയിച്ചു നൽകട്ടെയോ' എന്ന് ചോദിച്ചു കൊണ്ട് മതവിധികൾ പഠിപ്പിക്കുന്ന രീതി ഈ ഹദീഥിൽ കാണാം.
  2. * തിന്മകളിൽ ഏറ്റവും ഗുരുതരമായത് അല്ലാഹുവിൽ പങ്കുചേർക്കലാണ്. കാരണം വൻപാപങ്ങളിൽ ഒന്നാമത്തേതും ഏറ്റവും ഗൗരവമുള്ളതുമായി നബി -ﷺ- പറഞ്ഞത് അതാണ്. "തീർച്ചയായും അല്ലാഹുവിൽ പങ്കുചേർക്കപ്പെടുക എന്നത് അവൻ പൊറുത്തു നൽകുന്നതല്ല. അതിൽ താഴെയുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു നൽകുന്നതാണ്." എന്ന അല്ലാഹുവിൻ്റെ വചനം ഈ കാര്യം ഊട്ടിയുറപ്പിക്കുന്നു.
  3. * മാതാപിതാക്കളുടെ അവകാശങ്ങൾ വളരെ ഗൗരവമുള്ളതാണ്. കാരണം അല്ലാഹുവിൻ്റെ അവകാശത്തോടൊപ്പമാണ് അത് ചേർത്തു പറഞ്ഞിരിക്കുന്നത്.
  4. * കള്ളസാക്ഷ്യത്തിൻ്റെ ഗൗരവം. സ്വഭാവ സാംസ്കാരിക മേഖലയിലോ മറ്റു സാമൂഹിക ജീവിതവ്യവഹാരങ്ങളിലോ ആകട്ടെ, ഇസ്ലാമിക സാമൂഹിക വ്യവസ്ഥിതിയിൽ അത് സൃഷ്ടിക്കുന്ന അപകടകരമായ അനന്തരഫലങ്ങൾ.
കൂടുതൽ