عن عبد الله بن عمرو بن العاص رضي الله عنهما عن النبي صلى الله عليه وسلم قال: «الكبائر: الإشراك بالله، وعُقُوق الوالدين، وقتل النفس، واليمين الغَمُوس».
[صحيح] - [رواه البخاري]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് - رَضِيَ اللَّهُ عَنْهُمَا - നിവേദനം: നബി - ﷺ - പറഞ്ഞു: "വൻപാപങ്ങളെന്നാൽ അല്ലാഹുവിൽ പങ്കുചേർക്കലും, മാതാപിതാക്കളെ ദ്രോഹിക്കലും, കൊലപാതകവും, കള്ളസത്യവുമാകുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

വൻപാപങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നിലധികം തിന്മകളെ കുറിച്ച് ഈ ഹദീഥിൽ പ്രസ്താവിക്കുന്നുണ്ട്. ഈ പറയപ്പെട്ട തിന്മകൾ അവ പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കും ഇഹലോകത്തും പരലോകത്തും വരുത്തി വെക്കുന്ന വൻഉപദ്രവങ്ങൾ കാരണത്താലാണ് വൻപാപങ്ങൾ (കബാഇർ) എന്ന് അവക്ക് പേര് നൽകപ്പെട്ടത്. അതിൽ ഒന്നാമത്തേത്: അല്ലാഹുവിൽ പങ്കുചേർക്കലാണ്. അല്ലാഹുവിനോടൊപ്പം മറ്റാരെയെങ്കിലും ആരാധിക്കുകയും, അല്ലാഹുവിന് മാത്രം നൽകേണ്ട ആരാധന നിഷേധിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിൽ അവിശ്വസിക്കുക എന്നതാണത്. രണ്ടാമത്തേത്: മാതാപിതാക്കളെ ദ്രോഹിക്കലാണ്. പൊതുവെ ഉപദ്രവം എന്ന് അറിയപ്പെട്ട എന്തൊരു കാര്യവും തൻ്റെ മാതാപിതാക്കളോടോ അവരിൽ ഒരാളോടോ ചെയ്യുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും. അവരെ ആദരിക്കാതിരിക്കലും, ചീത്ത പറയലും, അവരുടെ കാര്യങ്ങൾ നിറവേറ്റി നൽകാതിരിക്കലും, അവർക്ക് തൻ്റെ സന്താനത്തെ ആവശ്യമുള്ളപ്പോൾ അവ പരിഗണിക്കാതിരിക്കലുമെല്ലാം ഉദാഹരണമാണ്. മൂന്നാമത്തേത്: കൊലപാതകമാണ്. അന്യായവും അതിക്രമവുമായി കൊലപ്പെടുത്തുന്നതാണ് വൻപാപത്തിൽ പെടുക. എന്നാൽ ശിക്ഷാവിധിയുടെ ഭാഗമായോ മറ്റോ കൊല്ലപ്പെടാൻ അർഹതയുള്ള ഒരാളെ (അനുവദിക്കപ്പെട്ട രൂപത്തിൽ) കൊല്ലുന്നത് ഈ ഹദീഥിൽ ഉൾപ്പെടുകയില്ല. ഹദീഥ് അവസാനിക്കുന്നത് കള്ളസത്യത്തിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടാണ്. മുക്കിക്കളയുന്നത് എന്നർത്ഥമുള്ള 'ഗമൂസ്' എന്ന പദം കൊണ്ടാണ് കള്ളസത്യത്തെ നബി -ﷺ- വിശേഷിപ്പിച്ചത്. ഈ തിന്മ അത് ചെയ്തവരെ നരകത്തിൽ മുക്കിക്കളയുന്നതാണ് എന്നത് കൊണ്ടാണ് ആ പേര് അതിന് നൽകപ്പെട്ടത്. കാരണം (പറയുന്നത് കളവാണ് എന്ന) ബോധ്യത്തോടെയാണല്ലോ അവൻ കള്ളസത്യം ചെയ്തിരിക്കുന്നത്?

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മേൽ പറയപ്പെട്ട തിന്മകളിൽ വീണുപോകാതിരിക്കാനുള്ള താക്കീത്. കാരണം അവയെല്ലാം പാപങ്ങളിൽ തന്നെ ഏറ്റവും ഗൗരവമുള്ളവയാണ്.
  2. ശപഥങ്ങൾ പലവിധമുണ്ട്: അത് ചെയ്യുന്നവനെ നരകത്തിൽ മുക്കിക്കളയുന്ന കള്ള സത്യം അതിൽ ഒന്നാണ്. ഒരുകാര്യം ചെയ്യാമെന്നോ ഉപേക്ഷിക്കാമെന്നോ സത്യം ചെയ്യലും അതിൽ പെട്ടതാണ്. അങ്ങിനെ ശപഥം ചെയ്തവൻ അതിന് എതിര് പ്രവർത്തിച്ചാൽ പ്രായശ്ചിത്തം ചെയ്യൽ നിർബന്ധമാണ്. സത്യം ചെയ്യുകയാണ് എന്ന ഉദ്ദേശമില്ലാതെ സാധാരണയായി സംസാരത്തിൽ വന്നുപോകുന്ന كلا والله وبلى والله തുടങ്ങിയ ശപഥങ്ങളും അതിൽ പെട്ടതാകുന്നു.
  3. * ഈ ഹദീഥിൽ നാല് കാര്യങ്ങൾ വൻപാപങ്ങളായി എണ്ണിപ്പറഞ്ഞത് അവ അക്കൂട്ടത്തിൽ ഏറ്റവും വലിയ പാപവും, കടുത്ത ഉപദ്രവവുമുള്ളതു കൊണ്ടാണ്. അവ മാത്രമേ വൻപാപങ്ങളായുള്ളൂ എന്ന അർത്ഥത്തിലല്ല.
കൂടുതൽ