عن عبد الله بن عمرو بن العاص رضي الله عنهما عن النبي صلى الله عليه وسلم قال: «الكبائر: الإشراك بالله، وعُقُوق الوالدين، وقتل النفس، واليمين الغَمُوس».
[صحيح] - [رواه البخاري]
المزيــد ...
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് - رَضِيَ اللَّهُ عَنْهُمَا - നിവേദനം: നബി - ﷺ - പറഞ്ഞു: "വൻപാപങ്ങളെന്നാൽ അല്ലാഹുവിൽ പങ്കുചേർക്കലും, മാതാപിതാക്കളെ ദ്രോഹിക്കലും, കൊലപാതകവും, കള്ളസത്യവുമാകുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
വൻപാപങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നിലധികം തിന്മകളെ കുറിച്ച് ഈ ഹദീഥിൽ പ്രസ്താവിക്കുന്നുണ്ട്. ഈ പറയപ്പെട്ട തിന്മകൾ അവ പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കും ഇഹലോകത്തും പരലോകത്തും വരുത്തി വെക്കുന്ന വൻഉപദ്രവങ്ങൾ കാരണത്താലാണ് വൻപാപങ്ങൾ (കബാഇർ) എന്ന് അവക്ക് പേര് നൽകപ്പെട്ടത്. അതിൽ ഒന്നാമത്തേത്: അല്ലാഹുവിൽ പങ്കുചേർക്കലാണ്. അല്ലാഹുവിനോടൊപ്പം മറ്റാരെയെങ്കിലും ആരാധിക്കുകയും, അല്ലാഹുവിന് മാത്രം നൽകേണ്ട ആരാധന നിഷേധിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിൽ അവിശ്വസിക്കുക എന്നതാണത്. രണ്ടാമത്തേത്: മാതാപിതാക്കളെ ദ്രോഹിക്കലാണ്. പൊതുവെ ഉപദ്രവം എന്ന് അറിയപ്പെട്ട എന്തൊരു കാര്യവും തൻ്റെ മാതാപിതാക്കളോടോ അവരിൽ ഒരാളോടോ ചെയ്യുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും. അവരെ ആദരിക്കാതിരിക്കലും, ചീത്ത പറയലും, അവരുടെ കാര്യങ്ങൾ നിറവേറ്റി നൽകാതിരിക്കലും, അവർക്ക് തൻ്റെ സന്താനത്തെ ആവശ്യമുള്ളപ്പോൾ അവ പരിഗണിക്കാതിരിക്കലുമെല്ലാം ഉദാഹരണമാണ്. മൂന്നാമത്തേത്: കൊലപാതകമാണ്. അന്യായവും അതിക്രമവുമായി കൊലപ്പെടുത്തുന്നതാണ് വൻപാപത്തിൽ പെടുക. എന്നാൽ ശിക്ഷാവിധിയുടെ ഭാഗമായോ മറ്റോ കൊല്ലപ്പെടാൻ അർഹതയുള്ള ഒരാളെ (അനുവദിക്കപ്പെട്ട രൂപത്തിൽ) കൊല്ലുന്നത് ഈ ഹദീഥിൽ ഉൾപ്പെടുകയില്ല. ഹദീഥ് അവസാനിക്കുന്നത് കള്ളസത്യത്തിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടാണ്. മുക്കിക്കളയുന്നത് എന്നർത്ഥമുള്ള 'ഗമൂസ്' എന്ന പദം കൊണ്ടാണ് കള്ളസത്യത്തെ നബി -ﷺ- വിശേഷിപ്പിച്ചത്. ഈ തിന്മ അത് ചെയ്തവരെ നരകത്തിൽ മുക്കിക്കളയുന്നതാണ് എന്നത് കൊണ്ടാണ് ആ പേര് അതിന് നൽകപ്പെട്ടത്. കാരണം (പറയുന്നത് കളവാണ് എന്ന) ബോധ്യത്തോടെയാണല്ലോ അവൻ കള്ളസത്യം ചെയ്തിരിക്കുന്നത്?