عن أبي بكرة نفيع بن الحارث الثقفي رضي الله عنه أن النبي صلى الله عليه وسلم قال: «إذا التَقَى المسلمانِ بسَيْفَيْهِمَا فالقاتلُ والمقْتُولُ في النَّارِ». قلت: يا رسول الله، هذا القاتلُ فما بالُ المقتولِ؟ قال: «إنه كان حريصًا على قَتْلِ صَاحِبِهِ».
[صحيح] - [متفق عليه]
المزيــد ...
അബൂ ബക്റഃ നുഫൈഅ് ബ്നുൽ ഹാരിഥ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് മുസ്ലിംകൾ പരസ്പരം ആയുധവുമായി ഏറ്റുമുട്ടിയാൽ അവരിൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിൽ തന്നെ." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂൽ! കൊലപാതകിയുടെ കാര്യം ശരി. എന്നാൽ എന്താണ് കൊല്ലപ്പെട്ടവൻ്റെ അവസ്ഥ?" നബി -ﷺ- പറഞ്ഞു: "അയാൾ തൻ്റെ കൂട്ടുകാരനെ കൊലപ്പെടുത്താനുള്ള അതിയായ ആഗ്രഹത്തിലായിരുന്നു".
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
രണ്ട് മുസ്ലിംകൾ പരസ്പരം കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തങ്ങളുടെ ആയുധവുമായി ഏറ്റുമുട്ടിയാൽ തൻ്റെ സഹോദരനെ കൊന്നതിനാൽ കൊലപാതകിയും, എതിരാളിയെ കൊലപ്പെടുത്താൻ ആഗ്രഹമുള്ളതിനാൽ കൊല്ലപ്പെട്ടവനും നരകത്തിൽ പ്രവേശിക്കും. അല്ലാഹു അവർക്ക് രണ്ട് പേർക്കും പൊറുത്തു നൽകാതിരുന്നാലുള്ള കാര്യമാണ്. അതോടൊപ്പം, പരസ്പരം പോരടിച്ചത് ന്യായമായ കാര്യത്തിലാണെങ്കിലും നരകത്തിൽ പ്രവേശിക്കപ്പെടുന്നതല്ല എന്നോർക്കുക. അല്ലാഹു പറഞ്ഞതു പോലെ: "സത്യവിശ്വാസികളിൽ നിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടിൽ ഒരു വിഭാഗം മറുവിഭാഗത്തിനെതിരിൽ അതിക്രമം കാണിച്ചാൽ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവർ അല്ലാഹുവിന്റെ കൽപനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങൾ സമരം നടത്തണം." (ഹുജുറാത്: 9)