عَنْ أَبِي العَبَّاسِ سَهْلِ بْنِ سَعِدٍ السَّاعِدِيِّ رَضِيَ اللَّهُ عَنْهُ قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولَ اللَّهِ، دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ أَحَبَّنِي اللَّهُ وَأَحَبَّنِي النَّاسُ، فَقَالَ:
«ازْهَدْ فِي الدُّنْيَا يُحِبُّكَ اللَّهُ، وَازْهَدْ فِيمَا عِنْدَ النَّاسِ يُحِبُّكَ النَّاسُ».
[قال النووي: حديث حسن] - [رواه ابن ماجه وغيره بأسانيد حسنة] - [الأربعون النووية: 31]
المزيــد ...
അബുൽ അബ്ബാസ്, സഹ്ല് ബ്നു സഅ്ദ് അസ്സാഇദി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു എന്നെ സ്നേഹിക്കാനും, ജനങ്ങൾ എന്നെ സ്നേഹിക്കാനും കാരണമാകുന്ന ഒരു പ്രവർത്തനം എനിക്ക് അറിയിച്ചു തരൂ!" നബി -ﷺ- പറഞ്ഞു:
"നീ ഇഹലോക വിരക്തിയുള്ളവനാകുക. അല്ലാഹു നിന്നെ സ്നേഹിക്കും. നീ ജനങ്ങളുടെ പക്കലുള്ളതിനോട് വിരക്തി കാണിക്കുക; ജനങ്ങളും നിന്നെ സ്നേഹിക്കും."
[قال النووي: حديث حسن] - [رواه ابن ماجه وغيره بأسانيد حسنة] - [الأربعون النووية - 31]
അല്ലാഹുവും ജനങ്ങളും തന്നെ സ്നേഹിക്കാൻ കാരണമാകുന്ന ഒരു പ്രവൃത്തി അറിയിച്ചു തരാൻ ഒരാൾ നബിയോട് (ﷺ) ആവശ്യപ്പെട്ടു. അപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: "ഇഹലോകത്തിലെ അനാവശ്യ കാര്യങ്ങളും, പരലോകത്ത് ഉപകാരമില്ലാത്തതും, നിൻ്റെ ദീനിന് ദോഷകരമായേക്കാൻ സാധ്യതയുള്ളതുമായ കാര്യങ്ങൾ നീ ഉപേക്ഷിച്ചാൽ അല്ലാഹു നിന്നെ സ്നേഹിക്കുന്നതാണ്. ജനങ്ങളുടെ കൈവശമുള്ള ഭൗതിക വിഭവങ്ങളോട് നീ വിരക്തി കാണിച്ചാൽ, ജനങ്ങളും നിന്നെ സ്നേഹിക്കും." കാരണം, ജനങ്ങൾക്ക് അവരുടെ പ്രകൃതിയാൽ തന്നെ ഭൗതിക കാര്യങ്ങളോട് ഇഷ്ടമുണ്ട്. ആരെങ്കിലും അവരുമായി അതിൽ മത്സരിച്ചാൽ അവർ അവനെ വെറുക്കും. എന്നാൽ ആരെങ്കിലും അതവർക്ക് വിട്ടുനൽകിയാൽ അവർ അവനെ സ്നേഹിക്കും.