عن أبي هريرة رضي الله عنه مرفوعا: "قال تعالى : أنا أغنى الشركاء عن الشرك؛ من عمل عملا أشرك معي فيه غيري تركتُه وشِرْكَه".
[صحيح] - [رواه مسلم]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു -تعالى- പറഞ്ഞിരിക്കുന്നു: "എന്നില്‍ പങ്കുചേര്ക്കുന്നവരുടെ പങ്കുചേര്ക്കലുകളില് നിന്നെല്ലാം ഞാന്‍ മുക്തനാണ്. അതിനാല്‍ ആരെങ്കിലും വല്ല പ്രവൃത്തിയിലും എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കുചേര്ത്താല് അവനെയും അവന് പങ്കുചേര്ത്തതിനെയും ഞാന്‍ ഉപേക്ഷിക്കും"
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
നബി -ﷺ- തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിക്കുന്ന ഒരു ഹദീഥാണ് ഇത്. ഖുദ്സിയ്യായ ഹദീഥുകൾ എന്നാണ് ഇത്തരം ഹദീഥുകൾക്ക് പറയപ്പെടുക. ലോകമാന്യമോ മറ്റോ മുഖേന പ്രവർത്തനങ്ങളിൽ ആരെയെങ്കിലും പങ്കാളിയാക്കിയാൽ അത്തരം പ്രവർത്തിയിൽ നിന്നും അല്ലാഹു ഒഴിവായിരിക്കുന്നു. കാരണം നിഷ്കളങ്കമായ പ്രവർത്തനമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.