عن عبد الله بن مسعود رضي الله عنه أن رسول الله صلى الله عليه وسلم قال: "مَنْ مات وهو يدعُو مِنْ دون الله نِدًّا دخَل النَّار".
[صحيح] - [رواه البخاري]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

ആരെങ്കിലും അല്ലാഹുവിന് മാത്രം പ്രത്യേകമായ എന്തെങ്കിലുമൊരു കാര്യം അവനല്ലാത്തവർക്ക് നൽകുകയും, അതേ അവസ്ഥയിൽ തുടർന്നു കൊണ്ടിരിക്കെ മരണപ്പെടുകയും ചെയ്താൽ അവൻ്റെ പര്യവസാനം നരകമാണെന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ആരെങ്കിലും ശിർക്ക് ചെയ്യുന്നവനായി കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കും. അത് (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന തരത്തിലുള്ള) വലിയ ശിർക്കാണെങ്കിൽ അവൻ നരകത്തിൽ ശാശ്വതനാകും. എന്നാൽ (ലോകമാന്യം പോലുള്ള) ചെറിയ ശിർക്കാണെങ്കിൽ നരകത്തിൽ അല്ലാഹു ഉദ്ദേശിച്ചത്ര കാലം ശിക്ഷിക്കപ്പെടുകയും, ശേഷം നരകത്തിൽ നിന്ന് പുറത്തു കൊണ്ടുവരപ്പെടുകയും ചെയ്യും.
  2. * പ്രവർത്തനങ്ങൾ പരിഗണിക്കപ്പെടുക അവയുടെ അവസാനം നോക്കിക്കൊണ്ടായിരിക്കും.
  3. * പ്രാർത്ഥന ആരാധനയാണ്. അത് അല്ലാഹുവല്ലാതെ മറ്റൊരാളോടും ചെയ്യാൻ പാടില്ല.
കൂടുതൽ