عن عائشة رضي الله عنها ، قالت: لما نُزِلَ برسول الله صلى الله عليه وسلم ، طَفِقَ يَطْرَحُ خَمِيصَةً له على وجهه، فإذا اغْتَمَّ بها كشفها فقال -وهو كذلك-: "لَعْنَةُ الله على اليهود والنصارى، اتخذوا قبور أنبيائهم مساجد -يُحَذِّرُ ما صنعوا". ولولا ذلك أُبْرِزَ قَبْرُهُ، غير أنه خَشِيَ أن يُتَّخَذَ مسجدا.
[صحيح] - [متفق عليه]
المزيــد ...

ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ക്ക് മരണം ആസന്നമായപ്പോൾ അവിടുന്ന് തൻ്റെ മുഖത്ത് ഒരു തുണിക്കഷ്ണം ഇടാൻ തുടങ്ങി. പ്രയാസകരമാവുമ്പോൾ അവിടുന്ന് അത് മുഖത്ത് നിന്ന് നീക്കും. ആ അവസ്ഥയിലായിരിക്കെ നബി -ﷺ- പറഞ്ഞു: "യഹൂദ നസ്വാറാക്കൾക്ക് മേൽ അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ! അവരിലെ നബിമാരുടെ ഖബറുകളെ അവർ മസ്ജിദുകളാക്കി." നബി -ﷺ- അവരുടെ പ്രവർത്തിയിൽ നിന്ന് താക്കീത് നൽകുകയായിരുന്നു. അതല്ലായിരുന്നെങ്കിൽ നബി -ﷺ- യുടെ ഖബർ (ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ) വെളിവാക്കപ്പെടുമായിരുന്നു. എന്നാൽ അവിടുത്തെ ഖബ്ർ മസ്ജിദാക്കപ്പെടുമെന്ന് ഭയപ്പെട്ടു.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- ക്ക് വഫാത്ത് (മരണം) ആസന്നമായപ്പോൾ ആ മരണവേദനയിൽ പോലും അവിടുന്ന് പറഞ്ഞ കാര്യമെന്താണെന്ന് ആയിശ -رَضِيَ اللَّهُ عَنْهَا- നമ്മെ അറിയിക്കുന്നു. "അല്ലാഹു യഹൂദ നസ്വാറാക്കളെ ശപിക്കട്ടെ" എന്നായിരുന്നു അവിടുന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. തങ്ങളിലെ നബിമാരുടെ ഖബറുകളെ അവർ മസ്ജിദുകളാക്കി എന്നതായിരുന്നു ആ ശാപപ്രാർത്ഥനയുടെ കാരണം. നബി -ﷺ- യുടെ ആ സന്ദർഭത്തിലെ ഈ വാക്കുകൾ കൊണ്ടുള്ള ഉദ്ദേശമെന്താണെന്ന് ആയിശ -رَضِيَ اللَّهُ عَنْهَا- മനസ്സിലാക്കുന്നു. അവർ പറയുന്നു: യഹൂദ നസ്വാറാക്കൾക്ക് സംഭവിച്ച പിഴവിൽ തൻ്റെ ഉമ്മത് (മുസ്ലിംകൾ) വീണുപോകാതിരിക്കാനുള്ള താക്കീതായിരുന്നു നബി -ﷺ- അതു കൊണ്ട് ഉദ്ദേശിച്ചത്. അങ്ങനെ അവരും തൻ്റെ ഖബറിന് മേൽ മസ്ജിദ് കെട്ടിപ്പടുക്കാതിരിക്കാനായിരുന്നു നബി -ﷺ- അപ്രകാരം പറഞ്ഞത്. നബി -ﷺ- യെ അവിടുത്തെ വീട്ടിലെ മുറിക്ക് പുറത്ത് മറമാടുന്നതിൽ നിന്ന് സ്വഹാബികളെ തടഞ്ഞത് പിൽക്കാലഘട്ടത്തിൽ നബി -ﷺ- യുടെ ഖബർ മസ്ജിദാക്കപ്പെടുമോ എന്ന ഭയമായിരുന്നു എന്നും ആയിശ -رَضِيَ اللَّهُ عَنْهَا- ശേഷം വിശദീകരിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾ അല്ലാഹുവിന് വേണ്ടി നമസ്കരിക്കപ്പെടുന്ന മസ്ജിദുകളാക്കുന്നതിൽ നിന്നും ഈ ഹദീഥ് വിലക്കുന്നു. കാരണം അത് (അല്ലാഹുവിൽ പങ്കുചേർക്കുക എന്ന) ശിർക്കിലേക്ക് നയിക്കുന്ന മാർഗമാണ്.
  2. * നബി -ﷺ- തൗഹീദിൻ്റെ കാര്യം എത്ര ശക്തമായി ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നെന്ന് നോക്കൂ! തൻ്റെ ഖബർ മഹത്വവൽക്കരിക്കപ്പെടുമോ എന്ന് അവിടുന്ന് ഭയക്കുന്നു. കാരണം അത് പിന്നീട് ശിർക്കിലേക്ക് വഴിനയിക്കുന്നതാണ്.
  3. * യഹൂദ നസ്വാറാക്കളെ ശപിക്കുന്നത് അനുവദനീയമാണ്. അവർ പ്രവർത്തിച്ചത് പോലെ, ഖബറുകൾക്ക് മേൽ കെട്ടിയുയർത്തുകയും, അത് മസ്ജിദുകളാക്കുകയും ചെയ്യുന്നവരെയും ശപിക്കാം.
  4. * നബി -ﷺ- യെ അവിടുത്തെ വീട്ടിൽ തന്നെ മറമാടിയതിന് പിന്നിലുള്ള ഉദ്ദേശം. നബി -ﷺ- യുടെ ഖബർ പിന്നീട് ജനങ്ങൾ വഴിപിഴക്കുന്നതിനുള്ള കാരണമാകുന്നത് തടയുന്നതിനായിരുന്നു അത്.
  5. * നബി -ﷺ- മനുഷ്യനായത് കൊണ്ടുതന്നെ മനുഷ്യർക്ക് ബാധകമായ മരണവും മരണവേദനയുമെല്ലാം അവിടുത്തേക്കും സംഭവിച്ചിട്ടുണ്ട്.
  6. * തൻ്റെ ഉമ്മത്തിൻ്റെ കാര്യത്തിൽ നബി -ﷺ- ക്കുണ്ടായിരുന്ന അങ്ങേയറ്റത്തെ ശ്രദ്ധ.
  7. * കാഫിറുകളെ മൊത്തത്തിൽ ശപിക്കുന്നത് അനുവദനീയമാണ്.
  8. * ഖബറുകൾ ഏതായിരുന്നാലും അവയുടെ മേൽ കെട്ടിയുയർത്തൽ ഹറാമാണ്.
  9. * പണ്ഡിതന്മാരുടെ ഖബറുകൾ മറ്റുള്ള ഖബറുകളിൽ നിന്ന് വേറിട്ടു നിർത്തുന്നതിനായി കെട്ടിയുയർത്തുന്നത് അനുവദനീയമാണ് എന്ന് വാദിക്കുന്നവർക്കുള്ള മറുപടി.
  10. * ഖബറുകൾ കെട്ടിയുയർത്തുക എന്നത് യഹൂദരുടെയും നസ്വാറാക്കളുടെയും ചര്യയിൽ പെട്ടതാണ്.
  11. * ആയിശ -رَضِيَ اللَّهُ عَنْهَا- യുടെ ദീനിൻ്റെ കാര്യത്തിലുള്ള അവഗാഹം ശ്രദ്ധിക്കുക.
കൂടുതൽ