عن جندب بن عبد الله رضي الله عنه قال: سمعت النبي صلى الله عليه وسلم قبل أن يموت بخمس، وهو يقول: «إني أبرأ إلى الله أن يكون لي منكم خليل، فإن الله قد اتخذني خليلا كما اتخذ إبراهيم خليلا، ولو كنت متخذا من أمتي خليلا لاتخذت أبا بكر خليلا، ألا وإن من كان قبلكم كانوا يتخذون قبور أنبيائهم مساجد، ألا فلا تتخذوا القبور مساجد، فإني أنهاكم عن ذلك».
[صحيح] - [رواه مسلم]
المزيــد ...
ജുൻദുബ് ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മരണപ്പെടുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുൻപ് അവിടുന്ന് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ നിന്നും എനിക്ക് ഒരു കൂട്ടുകാരൻ (ഖലീൽ) ഉണ്ടാകുന്നതിൽ നിന്ന് ഞാൻ അള്ളാഹുവിൽ അഭയം തേടുകയാണു, കാരണം അള്ളാഹു എന്നെ കൂട്ടുകാരനായി സ്വീകരിച്ചിരിക്കുന്നു, അള്ളാഹു. ഇബ്രാഹീമിനെ. കൂട്ടുകാരനായി സ്വീകരിച്ചത് പോലെ; എന്റെ ഉമ്മത്തിൽ നിന്നും വല്ലവരെയും ഞാൻ കൂട്ടുകാരനാക്കുമായിരുന്നെങ്കിൽ ഞാൻ അബൂബക്കറിനെ കൂട്ടുകാരനായി സ്വീകരിക്കുമായിരുന്നു. അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കി മാറ്റാറുണ്ടായിരുന്നു. അറിയുക! നിങ്ങൾ ഖബറുകളെ മസ്ജിദുകളാക്കരുത്. ഞാൻ അത് നിങ്ങളോട് വിരോധിക്കുകയാണ്"
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
നബി -ﷺ- അവിടുത്തെ മരണത്തിന് തൊട്ടുമുൻപ് പ്രധാനപ്പെട്ട ഒരു കാര്യം തൻ്റെ ഉമ്മത്തിനെ അറിയിക്കുന്നു. അല്ലാഹുവിങ്കൽ അവിടുത്തേക്കുള്ള സ്ഥാനത്തെ കുറിച്ചാണത്. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- നേടിയെടുത്തതു പോലെ, അല്ലാഹുവിങ്കൽ അവിടുത്തെ പദവി സ്നേഹത്തിൻ്റെ ഏറ്റവും ഉയർന്ന പദവിയിൽ എത്തിയിരിക്കുന്നു. അതു കൊണ്ട് അല്ലാഹുവിന് പുറമെ ഒരു ഉറ്റകൂട്ടുകാരൻ തനിക്കുണ്ടാകുന്നത് നബി -ﷺ- നിഷേധിക്കുകയും ചെയ്യുന്നു. കാരണം അവിടുത്തെ ഹൃദയം മറ്റാരെയും ഉൾക്കൊള്ളാൻ കഴിയാത്ത വിധം അല്ലാഹുവിനോടുള്ള സ്നേഹത്താലും ആദരവിനാലും അവനെ കുറിച്ചുള്ള അറിവിനാലും നിറഞ്ഞിരിക്കുന്നു. ഉറ്റ കൂട്ടുകാരൻ (ഖലീൽ എന്ന പദവി) ഒരാളുടെ ഹൃദയത്തിൽ ഒരാൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. ഒന്നിൽ കൂടുതൽ പേരോട് അതുണ്ടാവുക സാധ്യമല്ല. സൃഷ്ടികളിൽ നിന്ന് ആരെങ്കിലും അവിടുത്തെ ഉറ്റകൂട്ടുകാരനാകുമായിരുന്നെങ്കിൽ അത് അബൂബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- ആകുമായിരുന്നു. അബൂബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠതയിലേക്കും, അദ്ദേഹമാണ് നബി -ﷺ- ക്ക് ശേഷം അടുത്ത ഖലീഫയാകേണ്ടത് എന്നതിലേക്കുള്ള സൂചനയുമാകുന്നു അത്. ശേഷം യഹൂദ നസ്വാറാക്കൾ അവരുടെ നബിമാരുടെ ഖബറുകളുടെ കാര്യത്തിൽ അതിരുകവിഞ്ഞതിനെ കുറിച്ചും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാൻ വേണ്ടിയുള്ള ആരാധനാകേന്ദ്രങ്ങളാക്കി അവർ ഖബറുകളെ മാറ്റി. അവരുടേത് പോലുള്ള പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് തൻ്റെ ഉമ്മത്തിനെ നബി -ﷺ- വിലക്കുകയും ചെയ്യുന്നു. നസ്വാറാക്കൾക്ക് ഈസ -عَلَيْهِ السَّلَامُ- യല്ലാതെ മറ്റൊരു നബിയില്ല. എന്നാൽ ഈസ -عَلَيْهِ السَّلَامُ- ക്ക് ഭൂമിയിൽ ഒരു ഖബർ ഉണ്ട് എന്നാണ് അവരുടെ വിശ്വാസം. ഈസ -عَلَيْهِ السَّلَامُ- കുരിശിലേറ്റപ്പെടുകയോ മറമാടപ്പെടുകയോ ചെയ്തിട്ടില്ല, മറിച്ച് ഉയർത്തപ്പെടുകയാണ് ഉണ്ടായത് എന്നതാണ് യാഥാർത്ഥ്യം. ഹദീഥിൽ 'നബിമാരുടെ ഖബറുകൾ' എന്ന് ബഹുവചന രൂപത്തിൽ പറഞ്ഞത് (യഹൂദരുടെയും നസ്വാറാക്കളുടെയും) എല്ലാ നബിമാരെയും ഉദ്ദേശിച്ചു കൊണ്ടാണ്.