عن عبد الله بن مسعود رضي الله عنه أن رسول الله صلى الله عليه وسلم قال: "هلك المُتَنَطِّعون -قالها ثلاثا-".
[صحيح] - [رواه مسلم]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു." മൂന്ന് തവണ നബി -ﷺ- അക്കാര്യം പറഞ്ഞു.
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

കാര്യങ്ങളിൽ അങ്ങേയറ്റം ഊളിയിടുന്നതും, അതിൽ അതിരുകവിയുന്നതും നാശത്തിൻ്റെ കാരണമാണെന്ന് നബി -ﷺ- വ്യക്തമാക്കുന്നു. അത്തരം പ്രവർത്തനത്തിൽ നിന്ന് വിലക്കുന്നതിനാണ് നബി -ﷺ- ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നത്. ഇബാദത്തുകളിൽ ശരീരത്തെ പീഠിപ്പിക്കുകയും, അവസാനം അതിൽ നിന്ന് മനസ്സിന് അകൽച്ച ബാധിക്കുകയും ഇബാദത്തുകൾ നിന്നുപോവുകയും ചെയ്യുന്നത് അതിൽ പെട്ടതാണ്. സംസാരത്തിലുള്ള അതിരുകവിച്ചിലും, അനാവശ്യമായ 'സംസാരശുദ്ധിയും' മറ്റൊരു ഉദാഹരണമാണ്. ഈ പറഞ്ഞ അതിരുകവിയലുകളിൽ ഏറ്റവും അപകടകരമായതും, അങ്ങേയറ്റം ആക്ഷേപിക്കപ്പെടേണ്ടതും സ്വാലിഹീങ്ങളെ ആദരിക്കുന്നതിലുള്ള അതിരുകവിയലാണ്. അത് ശിർക്കിലേക്ക് വരെ വഴിനയിക്കാവുന്ന കാര്യമാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * എല്ലാ കാര്യത്തിലും അതിരുകവിയുന്നത് ഉപേക്ഷിക്കാനുള്ള പ്രോത്സാഹനം. പ്രത്യേകിച്ച് ഇബാദത്തുകളുടെ കാര്യത്തിലും, സ്വാലിഹീങ്ങളെ ബഹുമാനിക്കുന്നതിലും.
  2. * തൻ്റെ ഉമ്മത്തിൻ്റെ രക്ഷക്കായുള്ള നബി -ﷺ- യുടെ കഠിനമായ ആഗ്രഹം. ജനങ്ങൾക്ക് കാര്യം എത്തിച്ചു നൽകാൻ അവിടുന്ന് വളരെ ശ്രദ്ധിച്ചിരുന്നു.
  3. * അതിരുകവിയുന്നത് എല്ലാ കാര്യത്തിലും നിഷിദ്ധമാകുന്നു.
  4. * പ്രധാനപ്പെട്ട കാര്യങ്ങൾ ഊന്നിപ്പറയുന്നത് നല്ലതാകുന്നു.
  5. * എല്ലാ കാര്യത്തിലും ഏറ്റവും കൃതമായ പരിധിയിൽ നിലകൊള്ളുന്നതിനുള്ള പ്രോത്സാഹനം.
  6. * ഇസ്ലാമിൻ്റെ ലാളിത്യവും എളുപ്പവും.
കൂടുതൽ