عن عبد الله بن مسعود رضي الله عنه أن رسول الله صلى الله عليه وسلم قال: "هلك المُتَنَطِّعون -قالها ثلاثا-".
[صحيح] - [رواه مسلم]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു." മൂന്ന് തവണ നബി -ﷺ- അക്കാര്യം പറഞ്ഞു.
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
കാര്യങ്ങളിൽ അങ്ങേയറ്റം ഊളിയിടുന്നതും, അതിൽ അതിരുകവിയുന്നതും നാശത്തിൻ്റെ കാരണമാണെന്ന് നബി -ﷺ- വ്യക്തമാക്കുന്നു. അത്തരം പ്രവർത്തനത്തിൽ നിന്ന് വിലക്കുന്നതിനാണ് നബി -ﷺ- ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നത്. ഇബാദത്തുകളിൽ ശരീരത്തെ പീഠിപ്പിക്കുകയും, അവസാനം അതിൽ നിന്ന് മനസ്സിന് അകൽച്ച ബാധിക്കുകയും ഇബാദത്തുകൾ നിന്നുപോവുകയും ചെയ്യുന്നത് അതിൽ പെട്ടതാണ്. സംസാരത്തിലുള്ള അതിരുകവിച്ചിലും, അനാവശ്യമായ 'സംസാരശുദ്ധിയും' മറ്റൊരു ഉദാഹരണമാണ്. ഈ പറഞ്ഞ അതിരുകവിയലുകളിൽ ഏറ്റവും അപകടകരമായതും, അങ്ങേയറ്റം ആക്ഷേപിക്കപ്പെടേണ്ടതും സ്വാലിഹീങ്ങളെ ആദരിക്കുന്നതിലുള്ള അതിരുകവിയലാണ്. അത് ശിർക്കിലേക്ക് വരെ വഴിനയിക്കാവുന്ന കാര്യമാണ്.