عن ابن عباس رضي الله عنهما في قول الله تعالى : (وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا) قال: "هذه أسماء رجال صالحين من قوم نوح، فلما هَلَكوا أَوحى الشَّيطان إلى قَومِهِم أنِ انْصِبُوا إلى مَجَالِسِهِم الَّتي كانوا يَجْلِسون فيها أنصَابًا، وسَمُّوها بأسمَائِهِم، فَفَعَلُوا، ولم تُعْبَد، حتَّى إِذَا هَلَك أُولئك ونُسِيَ العلم عُبِدت".
[صحيح] - [رواه البخاري]
المزيــد ...

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "അവർ (നൂഹിൻ്റെ ജനത) പറഞ്ഞു: (ജനങ്ങളേ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്." (നൂഹ്: 23) എന്ന ആയത്തിൻ്റെ വിശദീകരണത്തിൽ അദ്ദേഹം പറഞ്ഞു: "നൂഹ് നബിയുടെ ജനതയിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളാണ് ഇവ. അവർ മരണപ്പെട്ടപ്പോൾ അവർ ഇരിക്കാറുണ്ടായിരുന്ന അവരുടെ സദസ്സുകളിൽ നാട്ടക്കുറികൾ സ്ഥാപിക്കാനും, ആ നാട്ടക്കുറികൾക്ക് അവരുടെ പേരുകളും നൽകാനും പിശാച് അവരുടെ ജനതക്ക് സന്ദേശം നൽകി. അവരത് പ്രവർത്തിച്ചു; (അന്ന്) അവ ആരാധിക്കപ്പെട്ടില്ല. അങ്ങനെ അക്കൂട്ടർ മരണപ്പെടുകയും, (ഈ നാട്ടക്കുറികളെ കുറിച്ചുള്ള) അറിവ് വിസ്മരിക്കപ്പെടുകയും ചെയ്തപ്പോൾ അവ ആരാധിക്കപ്പെട്ടു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

മഹത്തരമായ ഒരു ആയത്തിൻ്റെ വിശദീകരണമാണ് ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- അറിയിക്കുന്നത്. നൂഹ് നബി -عَلَيْهِ السَّلَامُ- അല്ലാഹുവിൽ പങ്കുചേർക്കരുതെന്ന് കൽപ്പിച്ചപ്പോൾ അതിനെതിരായി, നിങ്ങൾ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ ഉറച്ചു നിൽക്കണം എന്ന് അദ്ദേഹത്തിൻ്റെ ജനത പരസ്പരം ഉപദേശിച്ചതിനെ കുറിച്ചാണ് പ്രസ്തുത ആയത്ത് അറിയിക്കുന്നത്. ആ ആയത്തിൽ പറയപ്പെട്ട വിഗ്രഹങ്ങളുടെ പേരുകൾ യഥാർത്ഥത്തിൽ അവരിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളായിരുന്നു എന്നും, പിന്നീട് പിശാചിൻ്റെ വഞ്ചന കാരണത്താൽ ആ ജനത അവരുടെ കാര്യത്തിൽ അതിരുകവിയുകയും, അവരുടെ രൂപങ്ങൾ നിർമ്മിക്കുകയും, ശേഷം ഈ രൂപങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളായി തീരുകയുമാണ് ഉണ്ടായത് എന്ന് ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വിശദീകരിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * സ്വാലിഹീങ്ങളുടെ കാര്യത്തിൽ അതിരുകവിയുന്നത് അവരെ അല്ലാഹുവിന് പുറമെ ആരാധിക്കുന്നതിലേക്ക് എത്തിക്കുന്നതും, പിന്നീട് ദീൻ മുഴുവനായി ഉപേക്ഷിക്കാൻ കാരണമായി തീരുകയും ചെയ്യും.
  2. * രൂപമുണ്ടാക്കുകയും, അവ സ്ഥാപിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. പ്രത്യേകിച്ച് ആദരിക്കപ്പെടുന്നവരുടെ രൂപങ്ങൾ.
  3. * പിശാചിൻ്റെ തന്ത്രത്തിൽ നിന്നുള്ള താക്കീത്. അവൻ അസത്യം സത്യത്തിൻ്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ്.
  4. * ദീനിൽ പുതുതായി നിർമ്മിക്കപ്പെടുന്ന ബിദ്അത്തുകളിൽ നിന്നും, പുത്തനാചാരങ്ങളിൽ നിന്നുമുള്ള താക്കീത്. ചെയ്യുന്നവൻ്റെ ഉദ്ദേശം നന്നായാൽ പോലും അവ ആക്ഷേപാർഹമാണ്.
  5. * രൂപമുണ്ടാക്കുക എന്നത് ശിർക്കിലേക്ക് നയിക്കുന്ന കാര്യങ്ങളിലൊന്നാണ്. അതിനാൽ ആത്മാവുള്ളവയുടെ രൂപങ്ങൾ നിർമ്മിക്കുകയോ വരക്കുകയോ ചെയ്യുന്നതിൽ നിന്ന് താക്കീത് കൈക്കൊള്ളണം.
  6. * വിജ്ഞാനം നിലനിൽക്കേണ്ടതിൻ്റെ പ്രാധാന്യവും, അത് നഷ്ടപ്പെട്ടു പോകുന്നതിൻ്റെ ഉപദ്രവവും.
  7. * അറിവ് നഷ്ടപ്പെടുന്നതിൻ്റെ കാരണം പണ്ഡിതന്മാരുടെ മരണമാണ്.
  8. * (തെളിവ് നോക്കാതെയുള്ള) അന്ധമായ അനുകരണത്തിൽ നിന്നുള്ള താക്കീത്. അത് പലപ്പോഴും ഇസ്ലാമിൽ നിന്ന് തന്നെ പുറത്തെത്തിക്കാനുള്ള കാരണമായേക്കാം.
  9. * ആദ്യകാല സമുദായങ്ങളിൽ വരെ ശിർക്ക് ഉണ്ടായിട്ടുണ്ട്.
  10. * ഈ അഞ്ച് നാമങ്ങൾ (വദ്ദ്, സ്വുവാഅ്, യഗൂഥ്, യഊഖ്, നസ്വ്-ർ) നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ ജനത ആരാധിച്ചിരുന്ന വിഗ്രഹങ്ങളുടെ പേരുകളായിരുന്നു.
  11. * അസത്യത്തിൻ്റെ വക്താക്കൾ അവരുടെ അസത്യം പ്രചരിപ്പിക്കുന്നതിൽ കാണിക്കുന്ന പരസ്പരം സഹായവും ഒരുമയും.
  12. * അല്ലാഹുവിനെ നിഷേധിച്ചവർക്കെതിരെ പൊതുവായ പ്രാർത്ഥന നടത്തുന്നത് അനുവദനീയമാണ്.
കൂടുതൽ