عن عبد الله بن عمر رضي الله عنهما مرفوعاً: "من حلف بغير الله قد كفر أو أشرك"
[صحيح] - [رواه الترمذي وأبو داود وأحمد]
المزيــد ...
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ (നിഷേധം) പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക്ക് (ബഹുദൈവാരധന) ചെയ്തിരിക്കുന്നു."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്
നബി -ﷺ- ഈ ഹദീഥിൽ ഒരു കാര്യത്തെ കുറിച്ച് അറിയിക്കുന്നു. ഹദീഥിൽ പറയപ്പെട്ട കാര്യത്തിൽ നിന്ന് ജനങ്ങളെ വിലക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശം. അതായത്, ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ എന്തിനെയെങ്കിലും കൊണ്ട് സത്യം ചെയ്താൽ അവൻ ആ സൃഷ്ടിയെ അല്ലാഹുവിൻ്റെ പങ്കാളിയായി മാറ്റുകയും, അതിലൂടെ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. കാരണം ഒരു കാര്യത്തെ ശപഥം ചെയ്യാനുള്ള കാര്യമാക്കി ഒരാൾ മാറ്റുന്നുണ്ടെങ്കിൽ അതിൻ്റെ അർത്ഥം അയാളതിനെ അങ്ങേയറ്റം ആദരിക്കുന്നുവെന്നാണ്. അത്തരം ആദരവാകട്ടെ, അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അതിനാൽ അല്ലാഹുവിനെ കൊണ്ടോ, അവൻ്റെ വിശേഷണങ്ങളിൽ ഏതെങ്കിലും ഒരു വിശേഷണം കൊണ്ടോ മാത്രമേ സത്യം ചെയ്യാൻ പാടുള്ളൂ.