عن أبي هريرة رضي الله عنه قال: قلت: يارسول الله، "من أسعد الناس بشفاعتك؟ قال: من قال لا إله إلا الله خالصا من قلبه".
[صحيح] - [رواه البخاري]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിച്ചവർ." നബി -ﷺ- പറഞ്ഞു: "തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞവനാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ ശുപാർശ കൊണ്ട് ജനങ്ങളിൽ ഏറ്റവും സൗഭാഗ്യം ലഭിക്കുന്നതും, അവരിൽ ഏറ്റവും നേട്ടമുണ്ടാക്കുന്നതും ആരായിരിക്കും എന്ന് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ചോദിച്ചു. 'അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന ഈ ശഹാദത് (സാക്ഷ്യവചനം) തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി - ബഹുദൈവ വിശ്വാസമോ ലോകമാന്യമോ കലരാത്ത രൂപത്തിൽ - പറഞ്ഞവരാണ് അക്കൂട്ടർ എന്ന് നബി -ﷺ- അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബി -ﷺ- ക്ക് (പരലോകത്തിൽ) ശഫാഅത് (ശുപാർശ) ഉണ്ടായിരിക്കും. * ലോകമാന്യം ആക്ഷേപാർഹമാണ്. പരലോകത്ത് നബി -ﷺ- യുടെ ശുപാർശ ലഭിക്കാതിരിക്കാനുള്ള കാരണങ്ങളിൽ ഒന്നാണത്. * അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത.
കൂടുതൽ