عن أبي هريرة رضي الله عنه قال: قلت: يارسول الله، "من أسعد الناس بشفاعتك؟ قال: من قال لا إله إلا الله خالصا من قلبه".
[صحيح] - [رواه البخاري]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിച്ചവർ." നബി -ﷺ- പറഞ്ഞു: "തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞവനാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
നബി -ﷺ- യുടെ ശുപാർശ കൊണ്ട് ജനങ്ങളിൽ ഏറ്റവും സൗഭാഗ്യം ലഭിക്കുന്നതും, അവരിൽ ഏറ്റവും നേട്ടമുണ്ടാക്കുന്നതും ആരായിരിക്കും എന്ന് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ചോദിച്ചു. 'അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന ഈ ശഹാദത് (സാക്ഷ്യവചനം) തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി - ബഹുദൈവ വിശ്വാസമോ ലോകമാന്യമോ കലരാത്ത രൂപത്തിൽ - പറഞ്ഞവരാണ് അക്കൂട്ടർ എന്ന് നബി -ﷺ- അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു.