عن عبادة بن الصامت رضي الله عنه قال: قال رسول الله صلى الله عليه وسلم "مَنْ شهِد أنْ لا إله إلا الله وحده لا شرِيك له وأنَّ محمَّدا عبده ورسُولُه، وأنَّ عِيسى عبدُ الله ورسُولُه وكَلِمَتُه أَلقَاها إِلى مريم ورُوُحٌ مِنه، والجنَّة حَقٌّ والنَّار حقٌّ، أَدْخَلَه الله الجنَّة على ما كان مِنَ العمَل".
[صحيح] - [متفق عليه]
المزيــد ...
ഉബാദതു ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ -അവൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ- അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ആരെങ്കിലും തൗഹീദിൻ്റെ വാചകം (ലാ ഇലാഹ ഇല്ലല്ലാഹ്) ഉച്ചരിക്കുകയും, അതിൻ്റെ അർത്ഥം മനസ്സിലാക്കുകയും, അതിന് അർഹമായ പ്രവർത്തനം ചെയ്യുകയും, നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനും അടിമയുമാണെന്നത് സാക്ഷ്യം വഹിക്കുകയും, ഈസ -عَلَيْهِ السَّلَامُ- യുടെ അടിമത്വവും പ്രവാചകത്വവും അംഗീകരിക്കുകയും, അല്ലാഹു 'ഉണ്ടാകൂ' (കുൻ) എന്ന വചനം പറഞ്ഞതിലൂടെ മർയമിൽ നിന്ന് അദ്ദേഹം ഉണ്ടാവുകയാണ് ചെയ്തതെന്നും, ശത്രുക്കളായ യഹൂദർ അദ്ദേഹത്തിൻ്റെ മാതാവിനെതിരെ ആരോപിച്ചതിൽ നിന്ന് (ഈസ വ്യഭിചാര പുത്രനാണെന്ന് പറഞ്ഞതിൽ നിന്ന്) അവരെ പരിശുദ്ധപ്പെടുത്തുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് സ്വർഗമുണ്ടെന്നും, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നരകമുണ്ടെന്നും സാക്ഷ്യം വഹിക്കുകയും, അതേ അവസ്ഥയിൽ മരണപ്പെടുകയും ചെയ്താൽ - ചെയ്ത പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ - അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് എന്ന് ഈ ഹദീഥിലൂടെ നബി -ﷺ- നമ്മെ അറിയിക്കുന്നു.