വിഭാഗം: വിശ്വാസം .

عن أبي موسى الأشعري رضي الله عنه مرفوعاً: «إن الله ليُمْلِي للظالم، فإذا أخذه لم يُفْلِتْهُ»، ثم قرأ: (وكذلك أخذ ربك إذا أخذ القرى وهي ظالمة إن أخذه أليم شديد).
[صحيح] - [متفق عليه]
المزيــد ...

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു അതിക്രമിക്ക് അവധി നൽകുന്നതാണ്; അങ്ങനെ അവനെ പിടികൂടിയാൽ പിന്നെ അവനെ രക്ഷപ്പെടാൻ വിടുന്നതല്ല." ശേഷം അവിടുന്ന് പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീർച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

അതിക്രമികൾക്ക് അല്ലാഹു അവധി നീട്ടിനൽകുകയും, സ്വന്തത്തോട് അതിക്രമം പ്രവർത്തിക്കാൻ അവനെ വിട്ടേക്കുകയും ചെയ്യുന്നതാണ് എന്ന് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. അങ്ങനെ അവനെ അല്ലാഹു പിടികൂടിക്കഴിഞ്ഞാൽ പിന്നെ അവന്റെ ശിക്ഷ പൂർണ്ണമായി നൽകാതെ അവനെ വിടുന്നതല്ല. ശേഷം അല്ലാഹുവിന്റെ ഖുർആനിലെ ആയത്ത് അവിടുന്ന് പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീർച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്."

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അതിക്രമങ്ങൾ ചെയ്തിട്ടും യാതൊരു ഉപദ്രവവും തന്നെ ബാധിക്കുന്നില്ലെങ്കിൽ ബുദ്ധിയുള്ളവൻ അതിൽ വഞ്ചിതനാവില്ല. മറിച്ച് ഇത് തനിക്കെതിരെയുള്ള തന്ത്രമാണെന്ന് അവൻ മനസ്സിലാക്കുകയും, (അന്യായമായി കൈക്കലാക്കിയ) അവകാശങ്ങൾ അർഹതപ്പെട്ടവർക്ക് തിരിച്ചു നൽകാൻ ധൃതി കൂട്ടുകയുമാണ് അവൻ ചെയ്യുക.
  2. * അതിക്രമികളുടെ തിന്മകൾ അധികരിക്കുകയും, അതിലൂടെ അവരുടെ ശിക്ഷ ഇരട്ടിയാവുകയും ചെയ്യുന്നതിന് വേണ്ടി അല്ലാഹു അവർക്ക് സമയം നീട്ടി നൽകുന്നതാണ്.
  3. * നബി -ﷺ- യുടെ ഹദീഥോ ഖുർആനിലെ ആയത്തോ വിശദീകരിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ളത് അല്ലാഹുവിന്റെ വചനവും നബി -ﷺ- യുടെ വാക്കുകളും തന്നെയാണ്.
കൂടുതൽ