عن أبي موسى الأشعري رضي الله عنه مرفوعاً: «إن الله ليُمْلِي للظالم، فإذا أخذه لم يُفْلِتْهُ»، ثم قرأ: (وكذلك أخذ ربك إذا أخذ القرى وهي ظالمة إن أخذه أليم شديد).
[صحيح] - [متفق عليه]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു അതിക്രമിക്ക് അവധി നൽകുന്നതാണ്; അങ്ങനെ അവനെ പിടികൂടിയാൽ പിന്നെ അവനെ രക്ഷപ്പെടാൻ വിടുന്നതല്ല." ശേഷം അവിടുന്ന് പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീർച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അതിക്രമികൾക്ക് അല്ലാഹു അവധി നീട്ടിനൽകുകയും, സ്വന്തത്തോട് അതിക്രമം പ്രവർത്തിക്കാൻ അവനെ വിട്ടേക്കുകയും ചെയ്യുന്നതാണ് എന്ന് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. അങ്ങനെ അവനെ അല്ലാഹു പിടികൂടിക്കഴിഞ്ഞാൽ പിന്നെ അവന്റെ ശിക്ഷ പൂർണ്ണമായി നൽകാതെ അവനെ വിടുന്നതല്ല. ശേഷം അല്ലാഹുവിന്റെ ഖുർആനിലെ ആയത്ത് അവിടുന്ന് പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീർച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്."