عن عبد الله بن عباس رضي الله عنهما عن رسول الله -صلى الله عليه وآله وسلم- فيما يرويه عن ربه -تبارك وتعالى- قال: «إن الله كَتَبَ الحسناتِ والسيئاتِ ثم بَيَّنَ ذلك، فمَن هَمَّ بحسنةٍ فَلم يعمَلها كَتبها الله عنده حسنةً كاملةً، وإن هَمَّ بها فعمِلها كتبها اللهُ عندَه عشرَ حسناتٍ إلى سَبعِمائةِ ضِعْفٍ إلى أضعافٍ كثيرةٍ، وإن هَمَّ بسيئةٍ فلم يعملها كتبها الله عنده حسنة كاملة، وإن هَمَّ بها فعمِلها كتبها اللهُ سيئةً واحدةً».
زاد مسلم: «ولا يَهْلِكُ على اللهِ إلا هَالِكٌ».
[صحيح] - [متفق عليه]
المزيــد ...
അബുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിച്ചു: "തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, ശേഷം അത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. അവൻ ഒരു നന്മ ഉദ്ദേശിക്കുകയും, അത് പ്രവർത്തിക്കുകയും ചെയ്താൽ അല്ലാഹു അത് പത്തു നന്മകൾ മുതൽ എഴുന്നൂറ് നന്മകൾ വരെയായി - ധാരാളം ഇരട്ടികളായി - രേഖപ്പെടുത്തുന്നതാണ്. അവൻ ഒരു തിന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കാതെ ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അത് അവൻ്റെ പക്കൽ ഒരു നന്മയായി രേഖപ്പെടുത്തും. അവൻ തിന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ ഒരു തിന്മ മാത്രമായി അവനത് രേഖപ്പെടുത്തും." മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമൊരു വർദ്ധനവ് കൂടിയുണ്ട്: "തീർത്തും നശിച്ചവനല്ലാതെ അല്ലാഹുവിങ്കൽ നശിക്കുകയില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഈ മഹത്തരമായ ഹദീഥിൽ അനേകം പാഠങ്ങളുണ്ട്. ഒരു നന്മ ഉദ്ദേശിക്കുകയും, അതിനായി ആഗ്രഹിക്കുകയും ചെയ്ത ശേഷം അത് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്. ആ നന്മ ചെയ്താലാകട്ടെ, അത് പത്ത് ഇരട്ടി മുതൽ ധാരാളം മടങ്ങുകളായി ഇരട്ടിപ്പിക്കപ്പെടുന്നതാണ്. ഇനി ആരെങ്കിലും ഒരു തിന്മ ഉദ്ദേശിക്കുകയും, ശേഷം അല്ലാഹുവിന് വേണ്ടി അത് ഉപേക്ഷിക്കുകയും ചെയ്താൽ അവന് ഒരു നന്മ രേഖപ്പെടുത്തപ്പെടുന്നതാണ്. ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാലാകട്ടെ, അവന് ഒരു തിന്മയായി അത് രേഖപ്പെടുത്തപ്പെടും. ആരെങ്കിലും ഒരു തിന്മ മനസ്സിൽ ഉദ്ദേശിക്കുക മാത്രം ചെയ്താൽ അവൻ്റെ മേൽ ഒന്നും രേഖപ്പെടുത്തപ്പെടുന്നതല്ല. ഇതെല്ലാം അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലതയാണ് ബോധ്യപ്പെടുത്തുന്നത്. അത്ര മഹത്തരമായ ശ്രേഷ്ഠതകളും, ധാരാളം നന്മകളുമാണ് അല്ലാഹു തൻ്റെ അടിമകൾക്ക് മേൽ ചൊരിഞ്ഞിരിക്കുന്നത്.