عن أبي هريرة رضي الله عنه مرفوعاً: «إنَّ الله لا ينْظُرُ إِلى أجْسَامِكُمْ، ولا إِلى صُوَرِكمْ، وَلَكن ينْظُرُ إلى قُلُوبِكمْ وأعمالكم».
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും നിങ്ങളുടെ പ്രവർത്തനങ്ങളിലേക്കുമാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങൾക്കോ രൂപഭാവാതികൾക്കോ അല്ല പ്രതിഫലം നൽകുന്നത്. അതു കൊണ്ടൊന്നും നിങ്ങൾക്ക് അല്ലാഹുവിലേക്ക് സാമീപ്യം തേടാനും സാധ്യമല്ല. മറിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ള നിഷ്കളങ്കമായ ഇഖ്'ലാസിനും, നിങ്ങൾ പ്രവർത്തിക്കുന്ന സൽകർമ്മങ്ങളിലുള്ള സത്യസന്ധതക്കുമാണ് പ്രതിഫലം ലഭിക്കുക.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഹൃദയത്തിൻ്റെ അവസ്ഥാന്തരങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലെ ഉദ്ദേശങ്ങൾ ശരിയാക്കുകയും, എല്ലാ മോശം ഗുണങ്ങളിൽ നിന്നും അതിനെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
  2. * ഹൃദയത്തിലുള്ള ഇഖ്'ലാസും (നിഷ്കളങ്കമായ ആരാധന), നല്ല ഉദ്ദേശവും അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുക.
  3. * ഹൃദയം നന്നാക്കുന്നതിനും, അതിൻ്റെ അവസ്ഥ ശ്രദ്ധിക്കുന്നതിനും അവയവങ്ങൾ കൊണ്ടുള്ള പ്രവൃത്തിയേക്കാൾ പരിഗണന നൽകണം. കാരണം മതപരമായ പ്രവർത്തനങ്ങളെ ശരിയാക്കുന്നത് ഹൃദയത്തിൻ്റെ പ്രവർത്തനമാണ്. അല്ലാഹുവിനെ നിഷേധിച്ച ഒരാളുടെ സൽകർമ്മം സ്വീകരിക്കപ്പെടുകയില്ല എന്നത് ഉദാഹരണം.
  4. * ഓരോ വ്യക്തിയും തൻ്റെ ഉദ്ദേശവും പ്രവർത്തനവും നന്നാക്കാൻ ഉത്തരവാദിത്തപ്പെട്ടവനാണ്. അല്ലാഹുവിനും അവൻ്റെ റസൂലിനും തൃപ്തികരമായ ഏതൊരു പ്രവൃത്തി ചെയ്യുന്നതിലും ഹൃദയത്തിൻ്റെ ഉദ്ദേശം ശരിയാക്കാൻ ഇത് അവനെ പ്രേരിപ്പിക്കുന്നു.
കൂടുതൽ