عن عمر بن الخطاب رضي الله عنه مرفوعاً: «إنما الأعمال بِالنيَّات، وإنما لكل امرئ ما نوى، فمن كانت هجرتُه إلى الله ورسوله فهجرتُه إلى الله ورسوله، ومن كانت هجرتُه لدنيا يصيبها أو امرأةٍ ينكِحها فهجرته إلى ما هاجر إليه».
[صحيح] - [متفق عليه]
المزيــد ...
ഉമർ ബിൻ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണ് ഉണ്ടായിരിക്കുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കുമാണെങ്കിൽ അവൻ്റെ ആ പലായനം അല്ലാഹുവിലേക്കും റസൂലിലേക്കുമാണ്. ആരുടെയെങ്കിലും പലായനം നേടാനുദ്ദേശിക്കുന്ന എന്തെങ്കിലും ഐഹികവിഭവത്തിനോ, വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീക്ക് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പലായനം അവൻ എന്തിലേക്കാണോ ചെയ്തത്; അതിലേക്കാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
മഹത്തരമായ ഒരു ഹദീഥാണ് ഇത്. ഇസ്ലാമിൻ്റെ മൂന്നിലൊന്നാണ് ഈ ഹദീഥ് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഓരോ വിശ്വാസിക്കും അവൻ്റെ ഉദ്ദേശത്തിനും, അതിലെ ശുദ്ധിക്കും അനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. ആരുടെയെങ്കിലും പ്രവർത്തനം അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമായി ഉള്ളതാണെങ്കിൽ അത് അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ്. ആ പ്രവർത്തനം എത്ര കുറവാണെങ്കിലും നിസ്സാരമാണെങ്കിലും ശരി; നബി -ﷺ- പഠിപ്പിച്ചു തന്ന രൂപത്തിലാണ് അത് എന്ന നിബന്ധന പൂർത്തീകരിച്ചെങ്കിൽ (അത് സ്വീകരിക്കപ്പെടും). എന്നാൽ ആരുടെയെങ്കിലും പ്രവർത്തനങ്ങൾ ജനങ്ങളെ കാണിക്കുന്നതിന് വേണ്ടിയാവുകയും, അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായിട്ടല്ലാതിരിക്കുകയും ചെയ്താൽ അവ തള്ളപ്പെടുന്നതാണ്; അതിനി എത്ര ധാരാളമുണ്ടെങ്കിലും വലുതാണെങ്കിലും ശരി. അല്ലാഹുവിൻ്റെ തൃപ്തിയല്ലാത്തത് ആഗ്രഹിക്കുന്ന എല്ലാ പ്രവർത്തനങ്ങളും അത് ചെയ്തവനിലേക്ക് തന്നെ തള്ളപ്പെടുന്നതാണ്; അല്ലാഹു അവ സ്വീകരിക്കുന്നതല്ല. (അത്തരം ഉദ്ദേശങ്ങൾ പലതായിരിക്കും) സ്ത്രീയെ വിവാഹം കഴിക്കലോ, സമ്പത്ത് നേടിയെടുക്കലോ, സ്ഥാനം നേടിയെടുക്കലോ മറ്റോ ഒക്കെ ആയിരിക്കാം അവ. സൽകർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകൾ ഉണ്ട് എന്ന് മനസ്സിലാക്കുക; ഒന്ന്: പ്രവർത്തനം അല്ലാഹുവിന് മാത്രം നിഷ്കളങ്കമായിരിക്കുക എന്നതാണ്. രണ്ട്: നബി -ﷺ- യുടെ മാതൃകക്ക് യോജിച്ചു കൊണ്ടായിരിക്കണം ആ പ്രവർത്തനം എന്നതാണ്.