عن شداد بن أوس رضي الله عنه مرفوعًا:« إن الله كتب الإحسانَ على كل شيء، فإذا قتلتم فأحسِنوا القِتلةَ وإذا ذبحتم فأحسِنوا الذِّبحة، وليحد أحدُكم شَفْرَتَه ولْيُرِحْ ذبيحتَهُ».
[صحيح] - [رواه مسلم]
المزيــد ...
ശദ്ദാദു ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ കാര്യത്തിലും അല്ലാഹു നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ വധിക്കുമ്പോൾ നല്ല രൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗത്തെ) അറുക്കുമ്പോൾ അറവ് നന്നാക്കുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യട്ടെ."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
ഓരോ മുസ്ലിമും തൻ്റെ ഉദ്ദേശവും ജീവിതവും നന്നാക്കുവാൻ കൽപ്പിക്കപ്പെട്ടവനാണ്. താൻ ചെയ്യുന്ന നന്മകളും ആരാധനകളും അവൻ നന്നാക്കേണ്ടതുണ്ട്. അവൻ്റെ പ്രവർത്തനവും ജോലിയും നന്നാക്കേണ്ടതുണ്ട്. മനുഷ്യരോടും മൃഗങ്ങളോടും നന്മയിൽ വർത്തിക്കാൻ കൽപ്പിക്കപ്പെട്ടവനാണ് അവൻ. അല്ല! ജീവനില്ലാത്ത വസ്തുക്കളോട് വരെ അത് പാലിക്കേണ്ടതുണ്ട്. മൃഗങ്ങളെ അറുക്കുന്ന വ്യക്തിക്ക് അവയെ വേദനിപ്പിക്കേണ്ടി വരുമെന്നതിൽ സംശയമില്ല. എന്നാൽ മൃഗത്തെ ഉപയോഗപ്പെടുത്തണമെങ്കിൽ അതിനെ അറുക്കാതെ കഴിയുകയുമില്ല. അതിനാൽ അറുക്കുമ്പോഴാണെങ്കിൽ പോലും - അല്ലെങ്കിൽ ന്യായമായ ഒരു വധം നടത്തേണ്ടി വന്നാൽ പോലും - അതിൽ കാരുണ്യത്തിൻ്റെയും അനുകമ്പയുടെയും അലിവിൻ്റെയും സൗമ്യതയുടെയും അർത്ഥങ്ങൾ ഓരോ മുസ്ലിമിൻ്റെയും ഹൃദയത്തിൽ നട്ടുവളർത്തലാണ് ഈ ഹദീഥിൻ്റെ ഉദ്ദേശം. അറവിലും വധശിക്ഷയിലും വരെ നന്മ പുലർത്തണമെന്നുണ്ടെങ്കിൽ മറ്റു കാര്യങ്ങളിൽ അതിനേക്കാൾ അക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടി ഈ ഹദീഥിലുണ്ട്. അറവ് നന്നാക്കുന്നതിൻ്റെ ഭാഗമാണ് കത്തി മൂർച്ചയുള്ളതാക്കലും, അറവുമൃഗത്തിന് ആശ്വാസം നൽകലും.