عن جابر رضي الله عنه : أن رسول الله صلى الله عليه وسلم قال: «رحِم الله رَجُلا سَمْحَا إذا باع، وإذا اشترى، وإذا اقْتَضَى».
[صحيح] - [رواه البخاري]
المزيــد ...

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു ഒരാൾക്ക് മേൽ കരുണ ചൊരിയട്ടെ; അവൻ (കച്ചവടത്തിൽ) വിൽക്കുമ്പോഴും സൗമ്യനാണ്. വാങ്ങുമ്പോഴും, കടം തിരിച്ചു ചോദിക്കുമ്പോഴും (സൗമ്യനാണ്)."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

ഹദീഥിൻ്റെ ആശയം ഇപ്രകാരമാണ്: "അല്ലാഹു ഒരു വ്യക്തിയുടെ മേൽ കരുണ ചൊരിയട്ടെ" കച്ചവടത്തിൽ വാങ്ങുമ്പോഴും വിൽക്കുമ്പോഴും കടം തിരിച്ചു ചോദിക്കുമ്പോഴും സൗമ്യത പുലർത്തുന്നവർക്ക് വേണ്ടിയുള്ള നബി -ﷺ- യുടെ പ്രാർത്ഥനയാണിത്. പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ഈ പ്രാർത്ഥന അവർക്കെല്ലാമുള്ളതാണ്. പുരുഷൻ എന്ന അർത്ഥം വരുന്ന വാക്ക് ഇവിടെ പൊതുവെയുള്ള പദമായി ഉപയോഗിച്ചതാണ്. (അല്ലാതെ, പ്രാർത്ഥന പുരുഷന് മാത്രമല്ല). "വിൽക്കുമ്പോൾ അവൻ സൗമ്യനാണ്" എന്നാൽ ഉദ്ദേശം വിൽപ്പനയിൽ വളരെ വിശാലത പുലർത്തുന്നവനാണ്. ഉപഭോക്താവിനോട് വിലയിൽ അവൻ കാഠിന്യം പുലർത്തുന്നില്ല. മറിച്ച്, വിട്ടുവീഴ്ച ചെയ്യാൻ അവൻ തയ്യാറാണ്. അഹ്'മദും നസാഇയും ഉദ്ധരിച്ച ഹദീഥിൽ ഇപ്രകാരമാണുള്ളത്: "വിൽക്കുമ്പോഴും വാങ്ങുമ്പോഴും സൗമ്യത പുലർത്തിയിരുന്ന ഒരു വ്യക്തിയെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിച്ചു." ശേഷം നബി -ﷺ- പറഞ്ഞു: "വാങ്ങുമ്പോഴും (അവൻ സൗമ്യനാണ്", അതായത് വിലയുടെ കാര്യത്തിൽ തർക്കിക്കുകയോ, വില കുറപ്പിക്കുകയോ ചെയ്യില്ല. മറിച്ച് അതിൽ വിട്ടുവീഴ്ച ചെയ്യുന്നവനും എളുപ്പം കാണിക്കുന്നവനുമായിരിക്കും. ശേഷം നബി -ﷺ- പറഞ്ഞു: "കടം തിരിച്ചു ചോദിക്കുമ്പോഴും (അവൻ സൗമ്യനാണ്). അതായത് കടം വാങ്ങിച്ചവനോട് അത് തിരിച്ചു ചോദിക്കുമ്പോൾ എളുപ്പം കാണിക്കുന്നവനാണ്. അനുകമ്പയോടെയും സ്നേഹത്തോടെയുമാണ് അവൻ കടം തിരിച്ചു ചോദിക്കുന്നത്; അല്ലാതെ കാഠിന്യത്തോടെയല്ല. ഇബ്നു ഹിബ്ബാൻ്റെ നിവേദനത്തിൽ ഈ ഹദീഥിൽ മറ്റൊരു വാക്ക് കൂടി വർദ്ധിച്ചു വന്നിട്ടുണ്ട്. അതിപ്രകാരമാണ്: "കടം വീട്ടുമ്പോഴും അവൻ സൗമ്യനാണ്." അതായത് തൻ്റെ മേൽ ബാധ്യതയുള്ള കടം സൗമ്യതയോടെ വീട്ടുന്നവനാണ്. അത് ദീർഘകാലം നീട്ടിക്കൊണ്ടു പോവുകയോ, അവൻ്റെ മേലുള്ള ബാധ്യതകളിൽ നിന്ന് ഓടിയൊളിക്കുകയോ ചെയ്യില്ല. മറിച്ച് എളുപ്പത്തോടെയും തൃപ്തമായ മനസ്സോടെയും കടം കൊടുത്തു തീർക്കുന്നതാണ്. ഈ നാല് വിഭാഗമാളുകൾക്ക് - വാങ്ങുമ്പോഴും വിൽക്കുമ്പോഴും കടം തിരിച്ചു നൽകുമ്പോഴും തിരിച്ചു ചോദിക്കുമ്പോഴും സൗമ്യത പുലർത്തുന്നവർക്ക് - വേണ്ടി നബി -ﷺ- കാരുണ്യത്തിനായി പ്രാർത്ഥിച്ചിരിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * കച്ചവടത്തിൽ വാങ്ങുമ്പോഴും വിൽക്കുമ്പോഴും സൗമ്യത പുലർത്തുന്നത് സുന്നത്താണ്. മറ്റൊരാളെ പ്രയാസപ്പെടുത്തുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ കാര്യം അവർ ഉപേക്ഷിക്കുകയാണ് വേണ്ടത്.
  2. * തനിക്കുള്ള അവകാശങ്ങൾ ചോദിക്കുമ്പോൾ സൗമ്യത പുലർത്താൻ ഈ ഹദീഥ് പ്രോത്സാഹിപ്പിക്കുന്നു. അതിൽ ചിലതെല്ലാം വിട്ടുനൽകുന്നത് സുന്നത്തുമാണ്.
കൂടുതൽ