عن عبد الله بن عمرو بن العاص - رضي الله عنهما- قال رسول الله صلى الله عليه وسلم : «إن المُقْسِطين عند الله على منابر من نور: الذين يعدلون في حكمهم وأهليهم وما ولَوُاْ».
[صحيح] - [رواه مسلم. ملحوظة: في صحيح مسلم زيادة على ما في رياض الصالحين: قال رسول الله صلى الله عليه وسلم: «إن المقسطين عند الله على منابر من نور، عن يمين الرحمن -عز وجل-، وكلتا يديه يمين»]
المزيــد ...

അബുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തങ്ങളുടെ വിധികളിലും കുടുംബത്തിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പാലിച്ചവർ അല്ലാഹുവിങ്കൽ പ്രകാശം കൊണ്ടുള്ള ഇരിപ്പിടങ്ങൾക്ക് മുകളിലായിരിക്കും."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

സത്യപ്രകാരം വിധിക്കുകയും, തങ്ങളുടെ അധികാരത്തിന് കീഴിലുള്ള ജനങ്ങളോട് നീതി പാലിക്കുകയും ചെയ്യുന്നവർക്ക് മഹത്തരമായ സന്തോഷവാർത്തയുണ്ട് ഈ ഹദീഥിൽ. അവർ അന്ത്യനാളിൽ അല്ലാഹുവിൽ നിന്നുള്ള ആദരവായി കൊണ്ട്, യഥാർത്ഥ പ്രകാശം കൊണ്ടുള്ള ഇരിപ്പിടങ്ങളിലായിരിക്കും ഉണ്ടായിരിക്കുക. ഈ ഇരിപ്പിടങ്ങൾ അല്ലാഹുവിൻ്റെ വലതു ഭാഗത്തായിരിക്കും. അല്ലാഹുവിന് വലതും, കയ്യുമുണ്ട് എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. നിഷേധിക്കുകയോ, രൂപപ്പെടുത്തുകയോ, സദൃശ്യപ്പെടുത്തുകയോ, വ്യാഖ്യാനിച്ച് അർത്ഥം മാറ്റുകയോ ചെയ്യാതെ അതിൽ വിശ്വസിക്കേണ്ടതുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നീതി പുലർത്തുന്നതിൻ്റെ ശ്രേഷ്ഠതയും, അതിനുള്ള പ്രോത്സാഹനവും.
  2. * നീതിമാന്മാർക്ക് അന്ത്യനാളിൽ ഉണ്ടായിരിക്കുന്ന സ്ഥാനം.
  3. * അല്ലാഹുവിൽ വിശ്വസിച്ചവർ പരലോകത്ത് വ്യത്യസ്ത പദവികളിലായിരിക്കും; ഓരോരുത്തർക്കും അവരുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള പദവികളാണ് ഉണ്ടാവുക.
  4. * നന്മയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പ്രതീക്ഷ നൽകുക എന്നത് പ്രബോധനത്തിൻ്റെ വഴികളിലൊന്നാണ്. അത് കേൾക്കുന്നവൻ്റെ മനസ്സിൽ നന്മ പ്രവർത്തിക്കാനുള്ള താൽപര്യം സൃഷ്ടിക്കുന്നതാണ്.
  5. * അല്ലാഹുവിന് വലതും, കയ്യുമുണ്ട് എന്നത് ഈ ഹദീസ് സ്ഥിരീകരിക്കുന്നു. അത് നിഷേധിക്കുകയോ, രൂപം പറയുകയോ, സദൃശ്യപ്പെടുത്തുകയോ, അർത്ഥ്യം വ്യാഖ്യാനിച്ചു മാറ്റുകയോ ചെയ്യാതെ വിശ്വസിക്കുകയാണ് വേണ്ടത്.
കൂടുതൽ