عن أبي هريرة رضي الله عنه : أن رجلًا قال للنبي -صلى الله عليه وآله وسلم-: أوصني، قال لا تَغْضَبْ فردَّدَ مِرارًا، قال لا تَغْضَبْ».
[صحيح] - [رواه البخاري]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യോട് പറഞ്ഞു: "എനിക്ക് വസ്വിയ്യത് നൽകിയാലും." നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്." അയാൾ വീണ്ടും പല തവണ ആവർത്തിച്ചു. (അപ്പോഴെല്ലാം) നബി -ﷺ- പറഞ്ഞു: "നീ കോപിക്കരുത്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
സ്വഹാബികളിൽ ഒരാൾ തനിക്ക് ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന ഒരു കാര്യം തന്നോട് കൽപ്പിക്കാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അവിടുന്ന് അയാളോട് കോപിക്കരുതെന്ന് കൽപ്പിച്ചു. മനുഷ്യൻ്റെ മിക്ക തിന്മകളും തടുക്കാനുള്ള വഴി ഈ ഒരു ഉപദേശത്തിലുണ്ട്.