عن أبي سعيد الخدري رضي الله عنه أن رسول الله -صلى الله وعليه وسلم- قال: «لا ضَرَرَ ولا ضِرَارَ».
[صحيح] - [رواه ابن ماجه من حديث أبي سعيد الخدري -رضي الله عنه- ومن حديث عبادة بن الصامت -رضي الله عنه-. ورواه أحمد من حديث عبادة بن الصامت -رضي الله عنه-. ورواه مالك من حديث عمرو بن يحي المازني مرسلا]
المزيــد ...

അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "(ഇസ്ലാമിൽ) ഉപദ്രവമോ, ഉപദ്രവിക്കലോ ഇല്ല."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

മതനിയമങ്ങളിലും സ്വഭാവഗുണങ്ങളുടെ അടിത്തറകളിലും സൃഷ്ടികൾ തമ്മിൽ പരസ്പരമുള്ള ഇടപാടുകളിലുമെല്ലാം ഇസ്ലാം പഠിപ്പിക്കുന്ന അടിസ്ഥാനമാണ് ഈ ഹദീഥിലുള്ളത്. അത് ജനങ്ങളിൽ നിന്ന് ഉപദ്രവങ്ങളെയും, അതിൻ്റെ സർവ്വ രൂപങ്ങളെയും വഴികളെയും തടയുന്നു. ഉപദ്രവം നിഷിദ്ധവും, ഉപദ്രവം നീക്കുക എന്നത് നിർബന്ധവുമാണ്. ഉപദ്രവങ്ങൾ നീക്കേണ്ടത് ഉപദ്രവത്തിലൂടെയല്ല. പരസ്പരമുള്ള ഉപദ്രവങ്ങൾ നിഷിദ്ധമാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയപ്രപഞ്ചം ഉൾക്കൊള്ളുന്ന (ജവാമിഉൽ കലിം) നബി -ﷺ- യ്ക്ക് നൽകപ്പെട്ടിരിക്കുന്നു. അതിൻ്റെ സാക്ഷ്യങ്ങൾ എമ്പാടുമുണ്ട്. നബി -ﷺ- യുടെ പ്രത്യേകതകളിൽ ഒന്നാണത്.
  2. * ഉപദ്രവങ്ങൾ നീക്കം ചെയ്യപ്പെടേണ്ടതാണ്.
  3. * പകരം വീട്ടുമ്പോൾ നേരിടേണ്ടി വന്ന ഉപദ്രവത്തേക്കാൾ അധികരിപ്പിക്കുക എന്നത് വിലക്കപ്പെട്ടിരിക്കുന്നു.
  4. * അല്ലാഹു അവൻ്റെ അടിമകൾക്ക് ഉപദ്രവം വരുത്തുന്ന ഒന്നും ദീനിൽ കൽപ്പിച്ചിട്ടില്ല.
  5. * ഒരു കാര്യം വിലക്കുന്നതിന് വേണ്ടി അതിനെ നിഷേധിച്ചു കൊണ്ടുള്ള വാക്കുകൾ പ്രയോഗിക്കപ്പെട്ടേക്കാം. (ഉപദ്രവം ഇല്ല എന്നാണ് ഹദീഥിലെ പദമെങ്കിൽ ഉപദ്രവം പാടില്ല എന്നാണ് അതിൻ്റെ ഉദ്ദേശം).
  6. * വാക്കാലോ പ്രവൃത്തിയാലോ ഉപേക്ഷയാലോ ഉപദ്രവം ചെയ്യുന്നത് നിഷിദ്ധമാണ്.
  7. * ഇസ്ലാം മതം എല്ലാ ഉപദ്രവങ്ങളിൽ നിന്നും സുരക്ഷിതമായ മതമാണ്.
  8. * ഇസ്ലാമിക മതനിയമങ്ങളുടെ അടിത്തറയായി പരിഗണിക്കപ്പെടുന്ന ഹദീഥുകളിൽ ഒന്നാണിത്. ദീനിലെ നിയമങ്ങളിൽ യാതൊരു ഉപദ്രവവും ഇല്ലെന്നും, മറ്റൊരാളെ ഉപദ്രവിക്കുന്നത് അത് വിലക്കുന്നുവെന്നും ഈ ഹദീഥ് അറിയിക്കുന്നു.
  9. * ഹദീഥിൽ പറയപ്പെട്ട ദ്വറർ (الضرر), ദ്വിറാർ (الضرار) എന്നീ പദങ്ങൾ തമ്മിൽ എന്തെങ്കിലും അർത്ഥവ്യത്യാസങ്ങളുണ്ടോ എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. ചിലർ പറഞ്ഞു: ഈ രണ്ട് പദങ്ങളും ഒരേ അർത്ഥത്തിലാണ്. ഉപദ്രവം പാടില്ലെന്നത് ഊന്നിപ്പറയാൻ വേണ്ടി രണ്ട് തവണ ആവർത്തിച്ചു എന്ന് മാത്രം. എന്നാൽ ഈ രണ്ട് പദങ്ങൾക്കും വ്യത്യസ്തങ്ങളായ അർത്ഥങ്ങളുണ്ട് എന്ന അഭിപ്രായമാണ് കൂടുതൽ പ്രസിദ്ധം. ചിലർ പറഞ്ഞു: ദ്വറർ എന്നാൽ നാമമാണ് (ഉപദ്രവം എന്നർത്ഥം). ദ്വിറാർ എന്നാൽ ക്രിയയും (ഉപദ്രവം ചെയ്യൽ എന്നർത്ഥം). ഇസ്ലാം മതത്തിൽ ഉപദ്രവം ഇല്ല, അവകാശമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കലും അപ്രകാരം തന്നെ. എന്നായിരിക്കും ഈ വിശദീകരണപ്രകാരം ഹദീഥിൻ്റെ ഉദ്ദേശം. മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്: ദ്വറർ എന്നാൽ തനിക്ക് എന്തെങ്കിലും നേട്ടം ലഭിക്കുന്നതിന് മറ്റൊരാളെ ഉപദ്രവിക്കലാണ്. ദ്വിറാർ എന്നാൽ തനിക്ക് പ്രത്യേകിച്ചൊരു നേട്ടവുമില്ലാതെ മറ്റൊരാളെ ഉപദ്രവിക്കലാണ്. തനിക്ക് പ്രയാസം സൃഷ്ടിക്കാതെ, മറ്റൊരാൾക്ക് പ്രയാസം സൃഷ്ടിക്കുന്ന രൂപത്തിൽ എന്തെങ്കിലും കാര്യത്തിൽ തടസ്സം സൃഷ്ടിക്കുക ഉദാഹരണം. ഈ അഭിപ്രായത്തിന് ചില പണ്ഡിതന്മാർ - ഇബ്നു അബ്ദിൽ ബർറ്, ഇബ്നു സ്വലാഹ് പോലുള്ള ചിലർ - മുൻഗണന നൽകിയിട്ടുണ്ട്. മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്: ദ്വറർ എന്നാൽ തന്നെ ഉപദ്രവിക്കാത്ത ഒരാളെ ഉപദ്രവിക്കലാണ്. ദ്വിറാർ എന്നാൽ തന്നെ ഉപദ്രവിച്ച ഒരാളെ അനുവദനീയമല്ലാത്ത രീതിയിൽ തിരിച്ച് ഉപദ്രവിക്കലാണ്. ഇതിൽ ഏത് അഭിപ്രായവുമാകട്ടെ, അന്യായമായ എല്ലാ ഉപദ്രവങ്ങളും നബി -ﷺ- ഈ ഹദീഥിലൂടെ വിലക്കിയിരിക്കുന്നു.