عن أبي هريرة رضي الله عنه : أن رسول الله صلى الله عليه وسلم قال: «ينزلُ ربُّنا تبارك وتعالى كلَّ ليلةٍ إلى السماء الدنيا، حين يبقى ثُلُثُ الليل الآخرُ يقول: «مَن يَدْعُوني، فأستجيبَ له؟ مَن يسألني فأعطيَه؟ مَن يستغفرني فأغفرَ له؟».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ രാത്രികളിലും, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ബാക്കിയുള്ളപ്പോൾ നമ്മുടെ റബ്ബ് ഒന്നാം ആകാശത്തിലേക്ക് ഇറങ്ങുന്നതാണ്. അവൻ പറയും: ആരുണ്ട് എന്നോട് പ്രാർത്ഥിക്കാൻ; ഞാനവന് ഉത്തരം നൽകാം. ആരുണ്ട് എന്നോട് ചോദിക്കാൻ; ഞാനവന് നൽകാം. ആരുണ്ട് എന്നോട് പാപമോചനം തേടാൻ; ഞാനവന് പൊറുത്തു നൽകാം."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹു എല്ലാ രാത്രിയിലും ഒന്നാം ആകാശത്തേക്ക് ഇറങ്ങുന്നതാണ്. രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗം ബാക്കിയുള്ളപ്പോഴാണത്. ശേഷം അവൻ പറയും: "ആരുണ്ട് എന്നോട് പ്രാർത്ഥിക്കാൻ; ഞാനവന് ഉത്തരം നൽകാം. ആരുണ്ട് എന്നോട് ചോദിക്കാൻ; ഞാനവന് നൽകാം. ആരുണ്ട് എന്നോട് പാപമോചനം തേടാൻ; ഞാനവന് പൊറുത്തു നൽകാം." ഈ സമയത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ അവൻ തൻ്റെ അടിമകളോട് ആവശ്യപ്പെടുകയും, അവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവനെ വിളിച്ചു പ്രാർത്ഥിച്ചവർക്ക് അവൻ ഉത്തരം നൽകും. അവർ ഉദ്ദേശിക്കുന്നതെല്ലാം അവനോട് ചോദിക്കാൻ അല്ലാഹു ആവശ്യപ്പെടുന്നു. അവനോട് ചോദിച്ചവർക്കെല്ലാം അല്ലാഹു നൽകുന്നതാണ്. അവർക്ക് സംഭവിച്ച തിന്മകളിൽ നിന്ന് പശ്ചാത്താപം ചോദിക്കാൻ അവൻ അവരോട് ആവശ്യപ്പെടുന്നു; അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് അവൻ പൊറുത്തു നൽകുന്നതാണ്. ഇവിടെ അല്ലാഹു ആവശ്യപ്പെടുന്നു എന്ന് പറഞ്ഞതു കൊണ്ടുള്ള ഉദ്ദേശം അവൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. അല്ലാഹു ഇറങ്ങിവരുന്നു എന്ന് പറഞ്ഞത് യാഥാർത്ഥ്യത്തിൽ തന്നെയാണ്. എന്നാൽ അല്ലാഹുവിൻ്റെ മഹത്വത്തിനും പൂർണ്ണതക്കും യോജിച്ച രൂപത്തിലായിരിക്കും ഈ ഇറക്കം. സൃഷ്ടികൾ ഇറങ്ങിവരുന്നതിനോട് അല്ലാഹുവിൻ്റെ ഇറക്കം സാദൃശ്യപ്പെടുകയില്ല. ഇവിടെ പറയപ്പെട്ട അല്ലാഹുവിൻ്റെ ഇറക്കം കൊണ്ടുള്ള ഉദ്ദേശം അവൻ്റെ കാരുണ്യം ഇറങ്ങലോ മലക്കുകൾ ഇറങ്ങുന്നതോ ആണെന്ന് വ്യാഖ്യാനിക്കാൻ പാടില്ല. മറിച്ച് അല്ലാഹു അവൻ്റെ പ്രതാപത്തിന് യോജിച്ച രൂപത്തിൽ ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും എന്ന് വിശ്വസിക്കൽ നിർബന്ധമാണ്. അതിൻ്റെ അർത്ഥം വ്യാഖ്യാനിച്ച് മാറ്റുവാനോ, നിഷേധിക്കാനോ പാടുള്ളതല്ല. അതോടൊപ്പം അല്ലാഹുവിൻ്റെ വിശേഷണങ്ങൾക്ക് രൂപം പറയുകയും, അതിനെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സമപ്പെടുത്തുകയോ ചെയ്യരുത്. അതാകുന്നു അഹ്'ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ മാർഗം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗം ബാക്കിനിൽക്കുമ്പോൾ അല്ലാഹു - അവൻ്റെ പ്രതാപത്തിന് യോജിച്ച രൂപത്തിൽ - ഒന്നാം ആകാശത്തിലേക്ക് ഇറങ്ങിവരുന്നതാണ് എന്ന് വിശ്വസിക്കണം. അല്ലാഹുവിൻ്റെ ഈ വിശേഷണത്തിൻ്റെ അർത്ഥം മാറ്റുകയോ, അത് നിഷേധിക്കുകയോ, അതിന് രൂപപ്പെടുത്തുകയോ, സൃഷ്ടികളുടെ വിശേഷണങ്ങളോട് സാമ്യപ്പെടുത്തുകയോ ചെയ്യരുത്.
  2. * രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗം പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങളിൽ പെട്ടതാണ്.
  3. * ഈ ഹദീഥ് കേൾക്കുന്ന ഓരോ മുസ്ലിമും പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന ഈ സമയം ഉപയോഗപ്പെടുത്താൻ ശക്തമായി പരിശ്രമിക്കേണ്ടതുണ്ട്.
കൂടുതൽ