عن عائشة رضي الله عنها مرفوعاً: «اللهم من وَلِيَ من أمر أمتي شيئاً، فشَقَّ عليهم؛ فاشْقُقْ عليه».
[صحيح] - [رواه مسلم]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ നിന്ന് എന്തെങ്കിലും ആരെങ്കിലും ഏറ്റെടുക്കുകയും, അവർക്ക് മേൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്താൽ അവനെ നീ പ്രയാസത്തിലാക്കേണമേ!"
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

മുസ്ലിംകളുടെ ചെറുതോ വലുതോ ആയ ഏതെങ്കിലുമൊരു കാര്യം ഏറ്റെടുക്കുകയും, അങ്ങനെ അവർക്ക് മേൽ പ്രയാസം സൃഷ്ടിക്കുകയും ചെയ്തവർക്കുള്ള കടുത്ത താക്കീതാണ് ഈ ഹദീഥ്. അവൻ്റെ പ്രവർത്തനത്തിന് അതേ രൂപത്തിലുള്ള പ്രതിഫലം തന്നെ നൽകണമെന്ന നബി -ﷺ- യുടെ പ്രാർത്ഥനയാണ് ഈ ഹദീഥിലുള്ളത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന ഭരണാധികാരികൾക്കും ഉദ്യോഗസ്ഥന്മാർക്കുമുള്ള കടുത്ത താക്കീത് ഈ ഹദീഥ് ഉൾക്കൊള്ളുന്നു.
  2. * മുസ്ലിമീങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കുന്നവർ അവർക്ക് സാധ്യമാകുന്നിടത്തോളം എളുപ്പം സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
  3. * പ്രവർത്തനത്തിൻ്റെ തരം പോലെയായിരിക്കും പ്രതിഫലം ലഭിക്കുക.
കൂടുതൽ