عن عائشة رضي الله عنها قالت: كان خُلُقُ نَبي اللِه صلى الله عليه وسلم القرآن.
[صحيح] - [رواه مسلم في جملة حديثٍ طويلٍ]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- യുടെ സ്വഭാവം ഖുർആനായിരുന്നു.
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- ഖുർആനിലെ സ്വഭാവഗുണങ്ങൾ ജീവിതത്തിൽ പുലർത്തിയവരായിരുന്നു എന്നാണ് ഹദീഥിന്റെ അർത്ഥം. ഖുർആനിൽ കൽപ്പിക്കപ്പെട്ടതെല്ലാം അവിടുന്ന് പ്രാവർത്തികമാക്കി. അതിൽ നിഷിദ്ധമാക്കപ്പെട്ടതെല്ലാം അവിടുന്ന് ഉപേക്ഷിച്ചു. ഇബാദത്തുകളിലും, ജനങ്ങളോടുള്ള പെരുമാറ്റത്തിലുമെല്ലാം അവിടുത്തെ മാർഗം അതായിരുന്നു. നബി -ﷺ- യുടെ സ്വഭാവം ഖുർആനിന്റെ പ്രാവർത്തിക രൂപമായിരുന്നു. നമ്മളിലാരെങ്കിലും നബി -ﷺ- യുടെ സ്വഭാവം പിൻപറ്റാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ ഖുർആൻ പ്രാവർത്തിക ജീവിതത്തിൽ കൊണ്ടുവരട്ടെ എന്ന സൂചന ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഈ വാക്കിലുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബി -ﷺ- ഖുർആനിലെ സ്വഭാവഗുണങ്ങൾ ജീവിതത്തിൽ പകർത്തിയതിൽ അവിടുത്തെ മാതൃകയാക്കണമെന്ന ഓർമ്മപ്പെടുത്തൽ.
  2. * നബി -ﷺ- യുടെ സ്വഭാവത്തിനുള്ള പ്രശംസ. അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന്റെ വെളിച്ചത്തിനനുസരിച്ചായിരുന്നു അത്.
  3. * സ്വഭാവമര്യാദകൾ പാലിക്കുന്നതിന് ഇസ്ലാമിലുള്ള പരിഗണന. അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനം ഉച്ചരിച്ചാൽ അതിന്റെ സ്വാഭാവിക പ്രതിഫലനമായിരിക്കും സൽകർമ്മങ്ങൾ.