عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «لا تجعلوا بيوتكم قبورا، ولا تجعلوا قبري عيدا، وصلوا عليّ فإن صلاتكم تبلغني حيث كنتم».
[صحيح] - [رواه أبو داود]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്. എൻ്റെ ഖബ്റിനെ നിങ്ങൾ ഉത്സവ സ്ഥലമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."
സ്വഹീഹ് - അബൂദാവൂദ് ഉദ്ധരിച്ചത്
വീടുകളിൽ വെച്ച് സുന്നത്ത് നമസ്കാരവും, പ്രാർത്ഥനയും ഖുർആൻ പാരായണവും ഉപേക്ഷിക്കുന്നതിനെ നബി -ﷺ- വിരോധിച്ചു. അപ്പോൾ വീടുകൾ ഖബറുകളെ പോലെ ആയിത്തീരും. ഖബറുകൾക്ക് അരികിൽ വെച്ച് നിസ്കരിക്കരുതെന്ന കാര്യം അവർക്കിടയിൽ അറിയപ്പെട്ടതായിരുന്നു. അതിനാൽ അവരുടെ വീടുകൾ ഖബറുകളെ പോലെയാക്കരുതെന്ന് നബി -ﷺ- വിലക്കുന്നു. തൻ്റെ ഖബർ സന്ദർശിക്കുന്നത് ആവർത്തിച്ചു കൊണ്ടേയിരിക്കുകയും, അവിടെ സ്ഥിരമായി ഒത്തുചേരുന്നതും നബി -ﷺ- അതു പോലെ തന്നെ വിലക്കുന്നു. കാരണം അത് ശിർക്കിലേക്ക് എത്തിച്ചേക്കാവുന്ന ഒരു കാരണമാണ്. ഭൂമിയുടെ ഏത് ഭാഗത്തു നിന്നാണെങ്കിലും അവിടുത്തെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുന്നതിൽ മതിയാക്കാൻ നബി -ﷺ- കൽപ്പിക്കുകയും ചെയ്യുന്നു. കാരണം ദൂരെയുള്ളവരിൽ നിന്നും അടുത്തുള്ളവരിൽ നിന്നുമെല്ലാമുള്ള സ്വലാത്തുകൾ ഒരു പോലെ നബി -ﷺ- ക്ക് എത്തുന്നതാണ്. അതു കൊണ്ട് അവിടുത്തെ ഖബറിൻ്റെ അരികിലേക്ക് ധാരാളമായി വന്നുപോകേണ്ടതില്ല.