عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «لا تجعلوا بيوتكم قبورا، ولا تجعلوا قبري عيدا، وصلوا عليّ فإن صلاتكم تبلغني حيث كنتم».
[صحيح] - [رواه أبو داود]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്. എൻ്റെ ഖബ്റിനെ നിങ്ങൾ ഉത്സവ സ്ഥലമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."
സ്വഹീഹ് - അബൂദാവൂദ് ഉദ്ധരിച്ചത്

വിശദീകരണം

വീടുകളിൽ വെച്ച് സുന്നത്ത് നമസ്കാരവും, പ്രാർത്ഥനയും ഖുർആൻ പാരായണവും ഉപേക്ഷിക്കുന്നതിനെ നബി -ﷺ- വിരോധിച്ചു. അപ്പോൾ വീടുകൾ ഖബറുകളെ പോലെ ആയിത്തീരും. ഖബറുകൾക്ക് അരികിൽ വെച്ച് നിസ്കരിക്കരുതെന്ന കാര്യം അവർക്കിടയിൽ അറിയപ്പെട്ടതായിരുന്നു. അതിനാൽ അവരുടെ വീടുകൾ ഖബറുകളെ പോലെയാക്കരുതെന്ന് നബി -ﷺ- വിലക്കുന്നു. തൻ്റെ ഖബർ സന്ദർശിക്കുന്നത് ആവർത്തിച്ചു കൊണ്ടേയിരിക്കുകയും, അവിടെ സ്ഥിരമായി ഒത്തുചേരുന്നതും നബി -ﷺ- അതു പോലെ തന്നെ വിലക്കുന്നു. കാരണം അത് ശിർക്കിലേക്ക് എത്തിച്ചേക്കാവുന്ന ഒരു കാരണമാണ്. ഭൂമിയുടെ ഏത് ഭാഗത്തു നിന്നാണെങ്കിലും അവിടുത്തെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുന്നതിൽ മതിയാക്കാൻ നബി -ﷺ- കൽപ്പിക്കുകയും ചെയ്യുന്നു. കാരണം ദൂരെയുള്ളവരിൽ നിന്നും അടുത്തുള്ളവരിൽ നിന്നുമെല്ലാമുള്ള സ്വലാത്തുകൾ ഒരു പോലെ നബി -ﷺ- ക്ക് എത്തുന്നതാണ്. അതു കൊണ്ട് അവിടുത്തെ ഖബറിൻ്റെ അരികിലേക്ക് ധാരാളമായി വന്നുപോകേണ്ടതില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിനുള്ള ഇബാദത്തുകൾ വീടുകളിൽ വെച്ച് തീർത്തും ഉപേക്ഷിക്കുന്നത് നബി -ﷺ- നിഷിദ്ധമാക്കിയിരിക്കുന്നു.
  2. * ശിർകിലേക്ക് നയിക്കുന്ന മാർഗങ്ങളെ നബി -ﷺ- തടയുന്നു. ഖബറിൻ്റെ അരികിലുള്ള നിസ്കാരവും, നബി -ﷺ- യുടെ ഖബറിൻ്റെ കാര്യത്തിലുള്ള അതിരുകവിച്ചിലും അതിൽ പെട്ടതാണ്. ഒത്തുചേരാനും സ്ഥിരമായി വന്നുപോകാനുമുള്ള ഒരു കേന്ദ്രമാക്കി നബി -ﷺ- യുടെ ഖബറിനെ മാറ്റുന്നത് അവിടേക്ക് പ്രത്യേകമായ സന്ദർശനങ്ങൾ ഉണ്ടാവാൻ കാരണമാകും.
  3. * നബി -ﷺ- യുടെ ഖബർ സന്ദർശിക്കുന്നതിന് വേണ്ടിയുള്ള യാത്ര നബി -ﷺ- വിലക്കിയിരിക്കുന്നു.
  4. * തൗഹീദിനുള്ള സ്ഥാനവും പ്രാധാന്യവും നബി -ﷺ- കാത്തുസൂക്ഷിക്കുന്നു.
  5. * നബി -ﷺ- യുടെ ഖബറിനോട് അടുത്താവുക എന്നതിൽ എന്തെങ്കിലും പ്രത്യേകത ഇല്ല.
  6. * ഭൂമിയുടെ ഏത് ഭാഗത്തു വെച്ചും നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലാവുന്നതാണ്.
  7. * മഖ്ബറകളിൽ വെച്ച് നിസ്കരിക്കുന്നത് ഹറാമാകുന്നു.
  8. * പ്രത്യേകമായ രൂപത്തിലും പ്രത്യേകമായ കാലത്തിലും ആവർത്തിച്ച് ചെയ്ത് കൊണ്ട് നബി -ﷺ- യുടെ ഖബർ സന്ദർശനം ഒരു ആഘോഷമാക്കി മാറ്റൽ നിഷിദ്ധമാണ്. എല്ലാ ഖബർ സന്ദർശനവും ഇത്പോലെയാണ്.
  9. * ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥന മരണപ്പെട്ടവർക്ക് ഉപകാരപ്പെടും.
കൂടുതൽ