عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ قَالَ: سُبْحَانَ اللَّهِ وَبِحَمْدِهِ في يومٍ مِائَةَ مَرَّةٍ حُطَّتْ عَنْهُ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ദിവസം നൂറു തവണ "സുബ്ഹാനല്ലാഹി വ ബിഹംദിഹി" (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു) എന്ന് പറഞ്ഞാൽ അവന്റെ തിന്മകളെല്ലാം അവനിൽ നിന്ന് കൊഴിഞ്ഞുപോകും; അത് സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിനുള്ള തസ്ബീഹ് (പരിശുദ്ധപ്പെടുത്തൽ) ഉൾക്കൊള്ളുന്ന ഈ ദിക്റിന്റെ ശ്രേഷ്ഠത ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ആരെങ്കിലും ഹദീഥിൽ പറഞ്ഞ രൂപത്തിൽ അത് പ്രാവർത്തികമാക്കിയാൽ അല്ലാഹു അവന്റെ തിന്മകൾ മായ്ച്ചു കളയുന്നതാണ്; അത് എത്രയെല്ലാം അധികമായിട്ടുണ്ടെങ്കിലും. സമുദ്രത്തിലെ നുരയോളം അത് അധികരിച്ചിട്ടുണ്ടെങ്കിലും. ഇതെല്ലാം അല്ലാഹു അവനെ സ്മരിക്കുന്ന ദാസന്മാർക്ക് നൽകുന്ന ഔദാര്യമാണ്. ഈ ദിക്ർ പ്രഭാതത്തിൽ ചൊല്ലേണ്ടതാണെന്ന് ഹദീഥിലെ 'യൗം' (ദിവസം) എന്ന പദത്തിൽ നിന്ന് മനസ്സിലാക്കാം. അതുപോലെ വൈകുന്നേരത്തെ ദിക്റുകളിലും പെട്ടതാണിത്. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിൽ നബി -ﷺ- പറഞ്ഞു: "ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് നൂറു തവണ പറഞ്ഞാൽ അവൻ്റേതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവർത്തനവുമായി മറ്റാരും അന്ത്യനാളിൽ വരികയില്ല; അവൻ പറഞ്ഞതു പോലെ പറയുകയോ, അതിൽ അധികരിപ്പിക്കുകയോ ചെയ്ത വ്യക്തിയല്ലാതെ."

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിന്റെ പരിശുദ്ധിയും, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും അവൻ മുക്തനാണെന്നും വാഴ്ത്തുന്ന ഈ ദിക്റിന്റെ ശ്രേഷ്ഠത.
  2. * ഒരു ദിവസം നൂറു തവണ ഈ ദിക്ർ ചൊല്ലിയാൽ ഹദീഥിൽ പറയപ്പെട്ട പ്രതിഫലം ലഭിക്കുമെന്നാണ് ഹദീഥിന്റെ ബാഹ്യാർത്ഥം സൂചിപ്പിക്കുന്നത്. നൂറ് തവണ തുടർച്ചയായി ചൊല്ലിയാലും, പല സന്ദർഭത്തിലായി ചൊല്ലിയാലും, രാവിലെ കുറച്ചും രാത്രി കുറച്ചുമായി ചൊല്ലിയാലും കുഴപ്പമില്ല.
  3. * മനുഷ്യൻ അല്ലാഹുവിന്റെ വിധിയുടെ പ്രകാരം പ്രവർത്തിക്കപ്പെടാൻ നിർബന്ധിതനാണെന്നും, അവന് യാതൊരു സ്വാതന്ത്ര്യവുമില്ലെന്നും വാദിച്ചവർക്കുള്ള മറുപടി ഈ ഹദീഥിലുണ്ട്. "ഒരാൾ പറഞ്ഞാൽ" എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. (പറയുക എന്ന പ്രവൃത്തി നബി -ﷺ- ആ വ്യക്തിയിലേക്കാണ് ചേർത്തിപ്പറഞ്ഞത്; അല്ലാഹു പറയിപ്പിച്ചാൽ എന്നല്ല അവിടുന്ന് പറഞ്ഞത്).
കൂടുതൽ