عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ قَالَ: سُبْحَانَ اللَّهِ وَبِحَمْدِهِ في يومٍ مِائَةَ مَرَّةٍ حُطَّتْ عَنْهُ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ».
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ദിവസം നൂറു തവണ "സുബ്ഹാനല്ലാഹി വ ബിഹംദിഹി" (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു) എന്ന് പറഞ്ഞാൽ അവന്റെ തിന്മകളെല്ലാം അവനിൽ നിന്ന് കൊഴിഞ്ഞുപോകും; അത് സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അല്ലാഹുവിനുള്ള തസ്ബീഹ് (പരിശുദ്ധപ്പെടുത്തൽ) ഉൾക്കൊള്ളുന്ന ഈ ദിക്റിന്റെ ശ്രേഷ്ഠത ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ആരെങ്കിലും ഹദീഥിൽ പറഞ്ഞ രൂപത്തിൽ അത് പ്രാവർത്തികമാക്കിയാൽ അല്ലാഹു അവന്റെ തിന്മകൾ മായ്ച്ചു കളയുന്നതാണ്; അത് എത്രയെല്ലാം അധികമായിട്ടുണ്ടെങ്കിലും. സമുദ്രത്തിലെ നുരയോളം അത് അധികരിച്ചിട്ടുണ്ടെങ്കിലും. ഇതെല്ലാം അല്ലാഹു അവനെ സ്മരിക്കുന്ന ദാസന്മാർക്ക് നൽകുന്ന ഔദാര്യമാണ്. ഈ ദിക്ർ പ്രഭാതത്തിൽ ചൊല്ലേണ്ടതാണെന്ന് ഹദീഥിലെ 'യൗം' (ദിവസം) എന്ന പദത്തിൽ നിന്ന് മനസ്സിലാക്കാം. അതുപോലെ വൈകുന്നേരത്തെ ദിക്റുകളിലും പെട്ടതാണിത്. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിൽ നബി -ﷺ- പറഞ്ഞു: "ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് നൂറു തവണ പറഞ്ഞാൽ അവൻ്റേതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവർത്തനവുമായി മറ്റാരും അന്ത്യനാളിൽ വരികയില്ല; അവൻ പറഞ്ഞതു പോലെ പറയുകയോ, അതിൽ അധികരിപ്പിക്കുകയോ ചെയ്ത വ്യക്തിയല്ലാതെ."