عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم فيما يَحْكِي عن ربه تبارك وتعالى، قال: «أَذْنَبَ عَبْدٌ ذَنْبًا، فقال: اللهم اغْفِرْ لي ذَنْبِي، فقال اللهُ تبارك وتعالى: أَذْنَبَ عَبْدِي ذَنْبًا، فَعَلِمَ أَنَّ له رَبًّا يَغْفِرُ الذَّنْبَ، ويَأْخُذُ بالذَّنْبِ، ثم عَادَ فَأَذْنَبَ، فقال: أَيْ رَبِّ اغْفِرْ لي ذَنْبِي، فقال تبارك وتعالى: أَذْنَبَ عَبْدِي ذَنْبًا، فَعَلِمَ أَنَّ له رَبًّا، يَغْفِرُ الذَّنْبَ، ويَأْخُذُ بالذَّنْبِ، قَدْ غَفَرْتُ لِعَبْدِي فَلْيَفْعَلْ ما شَاءَ»
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിച്ചു തന്നതായി പറയുന്നു: ഒരടിമ തിന്മ ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു നൽകണേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ അടിമ ഒരു തിന്മ ചെയ്തു. തിന്മ പൊറുത്തു നൽകുകയും, തിന്മ പിടികൂടുകയും ചെയ്യുന്ന ഒരു രക്ഷിതാവ് അവനുണ്ടെന്ന് അവൻ അറിഞ്ഞിരിക്കുന്നു." പിന്നീട് അവൻ വീണ്ടും മടങ്ങുകയും, തിന്മ പ്രവർത്തിക്കുകയും ചെയ്തു. ശേഷം അവൻ പറഞ്ഞു: "എൻ്റെ റബ്ബേ! എൻ്റെ തിന്മ നീ എനിക്ക് പൊറുത്തു നൽകേണമേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ അടിമ ഒരു തിന്മ ചെയ്തു. തിന്മ പൊറുത്തു നൽകുകയും, തിന്മ പിടികൂടുകയും ചെയ്യുന്ന ഒരു രക്ഷിതാവ് അവനുണ്ടെന്ന് അവൻ അറിഞ്ഞിരിക്കുന്നു. എൻ്റെ അടിമക്ക് ഞാൻ പൊറുത്തു നൽകിയിരിക്കുന്നു. അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിച്ചു കൊള്ളട്ടെ."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഒരു മനുഷ്യൻ തിന്മ പ്രവർത്തിക്കുകയും, ശേഷം അല്ലാഹുവേ! എൻ്റെ തിന്മ എനിക്ക് പൊറുത്തു നൽകണേ! എന്ന് പറയുകയും ചെയ്താൽ അല്ലാഹു പറയും: എൻ്റെ അടിമ ഒരു തിന്മ പ്രവർത്തിച്ചു. തെറ്റുകൾ മറച്ചു പിടിക്കുകയും പൊറുത്തു നൽകുകയും ചെയ്യുന്ന, അതല്ലെങ്കിൽ തിന്മകൾക്ക് ശിക്ഷിക്കുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. ശേഷം അവൻ വീണ്ടും തിന്മ പ്രവർത്തിച്ചു. എന്നിട്ടവൻ പറഞ്ഞു: "എൻ്റെ റബ്ബേ! എൻ്റെ തിന്മ നീ എനിക്ക് പൊറുത്തു നൽകണേ!" അപ്പോൾ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തിന്മ പ്രവർത്തിച്ചു. തെറ്റുകൾ മറച്ചു പിടിക്കുകയും പൊറുത്തു നൽകുകയും ചെയ്യുന്ന, അതല്ലെങ്കിൽ തിന്മകൾക്ക് ശിക്ഷിക്കുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. തീർച്ചയായും ഞാൻ എൻ്റെ അടിമക്ക് പൊറുത്തു നൽകിയിരിക്കുന്നു. അതിനാൽ അവൻ ഉദ്ദേശിക്കുന്ന തിന്മകൾ പ്രവർത്തിക്കുകയും, ശേഷം സത്യസന്ധമായി ഖേദിച്ചു മടങ്ങുകയും ചെയ്യട്ടെ. അവൻ അപ്രകാരം ചെയ്യുന്നിടത്തോളം - തെറ്റുകൾ പ്രവർത്തിക്കുകയും, ആത്‌മാർത്ഥമായി ഖേദിച്ചു മടങ്ങുകയും ചെയ്യുന്നിടത്തോളം - ഞാൻ അവന് പൊറുത്തു കൊടുക്കുന്നതാണ്. കാരണം ആത്മാർത്ഥമായ തൗബ (പശ്ചാത്താപം) അതിന് മുൻപുള്ള പാപങ്ങളെ നശിപ്പിച്ചു കളയുന്നതാണ്.