عن أبي أيوب رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ قَالَ: لَا إلَهَ إلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍ كَانَ كَمَنْ أَعْتَقَ أَرْبَعَةَ أَنْفُسٍ مِنْ وَلَدِ إسْمَاعِيلَ».
[صحيح] - [متفق عليه]
المزيــد ...
അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും "ലാ ഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീകലഹു, ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്. അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) എന്ന് പത്ത് തവണ ചൊല്ലിയാൽ ഇസ്‌മാഈൽ സന്തതികളിൽ നിന്ന് നാല് പേരെ മോചിതരാക്കിയവനെ പോലെയാണ് അവൻ.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഹദീഥിൽ പറയപ്പെട്ട ദിക്റിന്റെ ശ്രേഷ്ഠത ശ്രദ്ധിക്കുക. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്ന വാക്കുകളാണ് അതിലുള്ളത് എന്നതിനാലാണത്. ആരെങ്കിലും പത്ത് തവണ ഈ ദിക്ർ അതിന്റെ അർത്ഥം അറിഞ്ഞു കൊണ്ടും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ടും പറയുകയാണെങ്കിൽ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ മകനായ ഇസ്മാഈലിന്റെ -عَلَيْهِ السَّلَامُ- സന്തതിപരമ്പരയിൽ പെട്ട നാല് പേരെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചവനെ പോലെയാണ് അവൻ.