عن أبي أيوب رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ قَالَ: لَا إلَهَ إلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍ كَانَ كَمَنْ أَعْتَقَ أَرْبَعَةَ أَنْفُسٍ مِنْ وَلَدِ إسْمَاعِيلَ».
[صحيح] - [متفق عليه]
المزيــد ...

അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും "ലാ ഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീകലഹു, ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്. അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) എന്ന് പത്ത് തവണ ചൊല്ലിയാൽ ഇസ്മാഈൽ സന്തതികളിൽ നിന്ന് നാല് പേരെ മോചിതരാക്കിയവനെ പോലെയാണ് അവൻ.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഹദീഥിൽ പറയപ്പെട്ട ദിക്റിന്റെ ശ്രേഷ്ഠത ശ്രദ്ധിക്കുക. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്ന വാക്കുകളാണ് അതിലുള്ളത് എന്നതിനാലാണത്. ആരെങ്കിലും പത്ത് തവണ ഈ ദിക്ർ അതിന്റെ അർത്ഥം അറിഞ്ഞു കൊണ്ടും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ടും പറയുകയാണെങ്കിൽ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ മകനായ ഇസ്മാഈലിന്റെ -عَلَيْهِ السَّلَامُ- സന്തതിപരമ്പരയിൽ പെട്ട നാല് പേരെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചവനെ പോലെയാണ് അവൻ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്റെ വാചകം (ലാ ഇലാഹ ഇല്ലല്ലാഹ്) ഉൾക്കൊള്ളുന്ന ഈ ദിക്റിന്റെ ശ്രേഷ്ഠത.
  2. * ആരാധനക്കുള്ള അർഹതയിൽ അല്ലാഹു ഏകനാകുന്നു. സർവ്വ അധികാരവും സർവ്വ സ്തുതികളും അവന് മാത്രവുമാകുന്നു.
  3. * അല്ലാഹുവിനാകുന്നു പരിപൂർണ്ണമായ അധികാരവും സർവ്വ സ്തുതികളുമെന്ന് ഈ ഹദീഥ് അറിയിക്കുന്നു. അവന്റെ ശക്തി എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണെന്നും അത് അറിയിക്കുന്നു.
  4. * ഈ ദിക്റിൽ 'യുഹ്'യീ വ യുമീത്' (അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു) എന്ന പദം അധികമായി വന്നിട്ടില്ല.
  5. * പത്ത് തവണ തുടർച്ചയായോ പലപ്പോഴായോ ചൊല്ലാമെന്നാണ് ഹദീഥിന്റെ ബാഹ്യാർത്ഥം സൂചിപ്പിക്കുന്നത്.
  6. * അടിമയാക്കപ്പെടാനുള്ള കാരണങ്ങൾ സംഭവിച്ചാൽ അറബികളിൽ ചിലർ അടിമകളായി മാറുക എന്നത് സാധ്യമാണെന്ന് ഈ ഹദീഥ് സൂചിപ്പിക്കുന്നു.
  7. * അറബികൾക്ക് മറ്റുള്ളവരേക്കാൾ ശ്രേഷ്ഠത നൽകപ്പെട്ടിരിക്കുന്നു. കാരണം അവർ ഇസ്മാഈലിന്റെ സന്തതിപരമ്പരയിൽ പെട്ടവരാണ്.
കൂടുതൽ