عن معاوية بن أبي سفيان رضي الله عنه قال: قال رسول الله صلى الله عليه وسلم : «من يُرِدِ الله به خيرا يُفَقِّهْهُ في الدين».
[صحيح] - [متفق عليه]
المزيــد ...
മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ആർക്കെങ്കിലും അല്ലാഹു നന്മയും ഉപകാരവും ഉദ്ദേശിച്ചാൽ മതവിധികളെ കുറിച്ച് അറിവുള്ളവനും, അതിനെ കുറിച്ച് ഉൾക്കാഴ്ചയുള്ളവനുമാക്കി അല്ലാഹു അവനെ മാറ്റുന്നതാണ്. ഹദീഥിൽ അവഗാഹം എന്ന അർത്ഥം നൽകിയ ഫിഖ്ഹ് എന്ന പദം രണ്ട് നിലക്ക് ഉപയോഗിക്കപ്പെടാറുണ്ട്. ഒന്ന്: ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് കർമ്മശാസ്ത്രപരമായ വിധിവിലക്കുകളെ കുറിച്ച് അറിയൽ (എന്ന അർത്ഥത്തിൽ). ഉദാഹരണത്തിന് ആരാധനാകർമ്മങ്ങളെ കുറിച്ചും, ഇടപാടുകളെ കുറിച്ചും പഠിക്കൽ ഫിഖ്ഹാണ്. രണ്ട്: അല്ലാഹുവിന്റെ ദീനിനെ കുറിച്ചുള്ള അറിവുകൾക്കെല്ലാം ഫിഖ്ഹ് എന്ന് പറയപ്പെടാറുണ്ട്. വിശ്വാസപരവും കർമ്മപരവും ഹലാൽ ഹറാമുകളെ കുറിച്ചുള്ളതും സ്വഭാവമര്യാദകളെ കുറിച്ചുള്ളതുമെല്ലാം അറിയുന്നത് ഈ നിലക്ക് ഫിഖ്ഹ് എന്നതിൽ ഉൾപ്പെടും.