عن أبي هريرة رضي الله عنه مرفوعاً: «كل أمتي يدخلون الجنة إلا من أَبَى». قيل: ومَنْ يَأْبَى يا رسول الله؟ قال: «من أطاعني دخل الجنة، ومن عصاني فقد أَبَى».
[صحيح] - [رواه البخاري]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്ത് മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." (നബി -ﷺ- യോട്) ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി -ﷺ- പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കും. എന്നെ ധിക്കരിച്ചവർ വിസമ്മതിച്ചിരിക്കുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- തൻ്റെ ഉമ്മത്തിന് നൽകിയ സന്തോഷവാർത്തയാണ് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിൽ അറിയിക്കുന്നത്. അവിടുന്ന് പറഞ്ഞു: "എൻ്റെ ഉമ്മത്ത് മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്." ഉമ്മത്ത് എന്നത് കൊണ്ട് നബി -ﷺ- ഉദ്ദേശിക്കുന്നത് വിശ്വസിച്ച (ഉമ്മത്തുൽ ഇജാബഃ) മുസ്ലിംകളാണ്. ശേഷം അക്കൂട്ടരിൽ നിന്ന് ചിലരെ നബി -ﷺ- ഒഴിച്ചു നിർത്തി. അവിടുന്ന് പറഞ്ഞു: "വിസമ്മതിച്ചവരൊഴികെ." അതായത് സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാകുന്ന, നബി -ﷺ- യോടുള്ള അനുസരണം ഉപേക്ഷിച്ചു കൊണ്ട് ധിക്കാരം പ്രവർത്തിച്ചവർ. സ്വർഗപ്രവേശനത്തിനുള്ള ഏകവഴി നബി -ﷺ- യെ അനുസരിക്കലാണെന്നിരിക്കെ അത് ഉപേക്ഷിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കാൻ വിസമ്മതം പ്രകടിപ്പിച്ചതു പോലെയാണ്. അത്തരക്കാർക്കുള്ള ശക്തമായ ആക്ഷേപമായി കൊണ്ടാണ് അവരെ നബി -ﷺ- മാറ്റിനിർത്തിയത്. "വിസമ്മതിച്ചവർ" എന്നത് കൊണ്ടുള്ള ഉദ്ദേശം നബി -ﷺ- യിൽ വിശ്വസിക്കാത്ത, ഉമ്മതുദ്ദഅ്വഃ (ഇസ്ലാം സ്വീകരിക്കാത്തവർ) ആണ് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി -ﷺ- യുടെ ക്ഷണം സ്വീകരിക്കാതെ വിസമ്മതിച്ചു നിലകൊണ്ടവരാണ് അവർ. അപ്പോൾ മഹാന്മാരായ സ്വഹാബികൾ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?!" നബി -ﷺ- യുടെ മറുപടി: "എന്നെ അനുസരിച്ചവർ -അതായത് ഞാൻ കൊണ്ടുവന്ന ഇസ്ലാമിന് കീഴൊതുങ്ങുകയും അത് ഉൾക്കൊള്ളുകയും ചെയ്തവർ- "അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്." എന്നാൽ എന്നെ സത്യപ്പെടുത്താതെയോ, ഞാൻ വിലക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടോ "എന്നെ ധിക്കരിച്ചവർ, അവർ വിസമ്മതിച്ചിരിക്കുന്നു." അതായത് അവർക്ക് നബി -ﷺ- യെ ധിക്കരിച്ചതിനാൽ മോശം പര്യവസാനമാണ് ഉണ്ടായിരിക്കുക. അതിനാൽ ഒരാൾ ഇസ്ലാം സ്വീകരിക്കാതെ വിസമ്മതിച്ചാൽ അവൻ തീർത്തും സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുന്നതാണ്. എന്നാൽ ഒരാൾ മുസ്ലിമായിരിക്കുകയും, (നബി -ﷺ- യെ ധിക്കരിക്കുകയുമാണെങ്കിൽ) അവൻ നരകത്തിലെ അഗ്നിയാൽ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് വരെ സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല. ചിലപ്പോൾ എല്ലാ തിന്മകളും ചെയ്തു കൂട്ടിയിട്ടുണ്ടെങ്കിലും അല്ലാഹു അവന് തീർത്തും വിട്ടുപൊറുത്തു നൽകുകയും, അതിനാൽ അവൻ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്തേക്കാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹു അവൻ്റെ അടിമകളെ സൃഷ്ടിച്ചത് അവരോട് കരുണ ചൊരിയുന്നതിനും, അവൻ്റെ കാരുണ്യത്തിൻ്റെ ഭവനമായ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതിനുമാണ്.
  2. * നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള സന്ദേശം എത്തിച്ചു നൽകുന്ന വ്യക്തി മാത്രമാണ്.
  3. * ആരെങ്കിലും നബി -ﷺ- യെ ധിക്കരിച്ചാൽ അവൻ അല്ലാഹുവിൻ്റെ കാരുണ്യത്തെ തള്ളിക്കളഞ്ഞിരിക്കുന്നു.
  4. * അല്ലാഹുവിനോടും റസൂലിനോടും എതിരാകുന്നത് നരകശിക്ഷക്ക് കാരണമാകും.
  5. * ഇഹലോകത്തും പരലോകത്തുമുള്ള വിജയത്തിൻ്റെ അടിസ്ഥാനം നബി -ﷺ- യുടെ മാർഗം പിൻപറ്റുക എന്നതാണ്.
  6. * ഈ ഉമ്മത്തിൽ നിന്നും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ അനുസരിച്ചു ജീവിച്ചവർക്കുള്ള മഹത്തായ സന്തോഷവാർത്ത ഈ ഹദീസ് ഉൾക്കൊള്ളുന്നു. അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുകയും, തൻ്റെ ദേഹേഛകളെയും തോന്നിവാസങ്ങളെയും പിൻപറ്റുകയും ചെയ്തവരൊഴികെ മറ്റെല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.
കൂടുതൽ