عن أبي هريرة رضي الله عنه مرفوعًا: «والذي نفسُ مُحمَّد بيدِه، لا يسمعُ بي أحدٌ من هذه الأمة يهوديٌّ، ولا نصرانيٌّ، ثم يموتُ ولم يؤمن بالذي أُرْسِلتُ به، إلَّا كان مِن أصحاب النار».
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ-; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് പറഞ്ഞ വാക്കുകളാണ് ഈ ഹദീഥിലുള്ളത്. "ഈ സമുദായത്തിൽ പെട്ട ഒരാൾ എന്നെ കുറിച്ച് കേൾക്കുകയും" എന്ന് പറഞ്ഞതിലൂടെ അവിടുത്തെ കാലഘട്ടത്തിലും അതിന് ശേഷം അന്ത്യനാൾ വരെയുമുള്ള സർവ്വരും ഉൾപ്പെടും. "അയാൾ യഹൂദനോ ക്രൈസ്തവനോ ആകട്ടെ; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല." അതായത് യഹൂദനോ ക്രൈസ്തവനോ മറ്റേതെങ്കിലും വിഭാഗത്തിൽ പെട്ടവരോ ആകട്ടെ, നബി -ﷺ- യുടെ പ്രബോധനത്തെ കുറിച്ച് അവന് വിവരം ലഭിക്കുകയും, ശേഷം അതിൽ വിശ്വസിക്കാതെ അവൻ മരണപ്പെടുകയും ചെയ്താൽ ശാശ്വതരായി നരകത്തിൽ പ്രവേശിക്കുന്നവരിൽ അവൻ ഉൾപ്പെടാതിരിക്കുകയില്ല. യഹൂദരെയും ക്രൈസ്തവരെയും പ്രത്യേകം എടുത്തു പറഞ്ഞത് മറ്റു വിഭാഗങ്ങളിലേക്കുള്ള സൂചനയായിട്ടു കൂടിയാണ്. കാരണം യഹൂദരും ക്രൈസ്തവരും വേദഗ്രന്ഥം ലഭിച്ചവരാണ്. അല്ലാഹു വേദഗ്രന്ഥം നൽകിയവരായിട്ടും അവരുടെ കാര്യം ഇതാണെങ്കിൽ വേദഗ്രന്ഥം നൽകപ്പെടാത്ത മറ്റുള്ളവരുടെ കാര്യം അതിനേക്കാൾ വ്യക്തമാണ്. അതിനാൽ നബി -ﷺ- യുടെ മതമായ ഇസ്ലാമിൽ വിശ്വസിക്കുകയും, അവിടുത്തെ അനുസരിക്കുകയും ചെയ്യുക എന്നത് അവരുടെയെല്ലാം മേൽ ബാധ്യതയുള്ള കാര്യമാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബി -ﷺ- യെ കുറിച്ച് കേൾക്കാതിരിക്കുകയോ, ഇസ്ലാമിക പ്രബോധനം എത്തിച്ചേരാതിരിക്കുകയോ ചെയ്തവർ ഒഴിവുകഴിവുള്ളവരാണ്.
  2. * നബി -ﷺ- യെ പിൻപറ്റൽ നിർബന്ധമാണ്. അവിടുത്തെ മതനിയമങ്ങൾ മുൻപുള്ള മതനിയമങ്ങളെയെല്ലാം ദുർബലമാക്കിയിരിക്കുന്നു. ആരെങ്കിലും നബി -ﷺ- യെ നിഷേധിക്കുകയാണെങ്കിൽ മറ്റുള്ള നബിമാരിലെല്ലാം അവൻ വിശ്വസിച്ചുവെങ്കിലും അത് അവന് ഉപകാരപ്പെടുകയില്ല.
  3. * മരണവെപ്രാളത്തിൻ്റെ സന്ദർഭത്തിൽ എത്തിയിട്ടില്ലെങ്കിൽ മരണത്തിന് തൊട്ടുമുൻപ് ഇസ്ലാം സ്വീകരിക്കുന്നത് അവന് ഉപകാരപ്പെടുന്നതാണ്; അതിനി കടുത്ത രോഗം ബാധിച്ച സ്ഥിതിയിലാണെങ്കിൽ പോലും.
  4. * നബി -ﷺ- കൊണ്ടുവന്നതാണെന്ന് വ്യക്തമായ തെളിവോടെ സ്ഥിരപ്പെട്ടതും, മുസ്ലിം ഉമ്മത്ത് ഏകോപിച്ചതുമായ എന്തെങ്കിലും കാര്യം ഒരാൾ നിഷേധിച്ചാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നതാണ്.
കൂടുതൽ