عن أبي هريرة رضي الله عنه مرفوعاً: «من قام ليلة القَدْر إيمَانا واحْتِسَابًا غُفِر له ما تَقدم من ذَنْبِه».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലതുൽ ഖദ്റിൽ നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ലൈലതുൽ ഖദ്റിലെ രാത്രിനമസ്കാരത്തിൻ്റെ ശ്രേഷ്ഠത അറിയിക്കുകയും, അതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഹദീഥാണിത്. ലൈലതുൽ ഖദ്റിൻ്റെ ശ്രേഷ്ഠതയെ കുറിച്ച് വന്നിട്ടുള്ള കാര്യങ്ങൾ വിശ്വസിച്ചു കൊണ്ടും, ആ രാത്രിയിലെ പ്രവർത്തനങ്ങൾക്ക് അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടും, ഇഖ്'ലാസിന് (അല്ലാഹുവിന് മാത്രം നിഷ്കളങ്കമായ പ്രവർത്തനം) വിരുദ്ധമായ ലോകമാന്യമോ പ്രശസ്തിക്കുള്ള ആഗ്രഹമോ കലരാതെയും ആരെങ്കിലും ലൈലതുൽ ഖദ്റിൽ നമസ്കരിച്ചാൽ അവൻ്റെ മുഴുവൻ ചെറുപാപങ്ങളും പൊറുക്കപ്പെടുന്നതാണ്. എന്നാൽ വൻപാപങ്ങൾ പൊറുക്കപ്പെടാൻ സത്യസന്ധമായി പാപമോചനം തേടുക തന്നെ വേണം. അല്ലാഹുവുമായി ബന്ധപ്പെട്ട ബാധ്യതയിലാണ് വീഴ്ചയെങ്കിൽ അത് പൊറുത്തു നൽകാൻ അല്ലാഹുവിനോട് തേടുക. എന്നാൽ മനുഷ്യരുമായി ബന്ധപ്പെട്ട ബാധ്യതകളിലാണ് വീഴ്ചയെങ്കിൽ അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുന്നതോടൊപ്പം, തെറ്റു ചെയ്ത വ്യക്തിയുടെ അവകാശങ്ങൾ കൊടുത്ത് വീട്ടി അതിൽ നിന്നും ഒഴിവാവുകയും ചെയ്യണം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ലൈലതുൽ ഖദ്റിൻ്റെ ശ്രേഷ്ഠതയും, ആ രാത്രിയിൽ നമസ്കാരം നിർവ്വഹിക്കാനുള്ള പ്രോത്സാഹനവും.
  2. * സൽകർമ്മങ്ങൾ പരിശുദ്ധമാവുകയോ, അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയോ ഇല്ല; അതിനോടൊപ്പം അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുകയും, സത്യസന്ധമായ നിയ്യത്ത് വെച്ചു പുലർത്തുകയും ചെയ്യാതെ.