عَنْ جَابِرٍ رَضيَ اللهُ عنهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ قَالَ: سُبْحَانَ اللهِ العَظِيمِ وَبِحَمْدِهِ، غُرِسَتْ لَهُ نَخْلَةٌ فِي الجَنَّةِ».
[صحيح] - [رواه الترمذي] - [سنن الترمذي: 3464]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും 'ഏറ്റവും മഹാനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു' എന്ന് (അർഥം വരുന്ന ദിക്ർ) പറഞ്ഞാൽ അവനു വേണ്ടി സ്വർഗത്തിൽ അവനുവേണ്ടി ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്."
[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 3464]
ആരെങ്കിലും (سبحان الله) "അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു", (العظيم) അസ്തിത്വത്തിലും വിശേഷണത്തിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, (وبحمده) - പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് - അവനെ സ്തുതിക്കുന്നതോടൊപ്പം" എന്ന ദിക്ർ പറഞ്ഞാൽ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കപ്പെടുന്നതാണ്. ഓരോ തവണ പറയുമ്പോഴും ഇപ്രകാരം ഈന്തപ്പന നട്ടുപിടിക്കപ്പെടുന്നതാണ്.