عن خولة بنت حكيم رضي الله عنها مرفوعًا: «مَن نزَل مَنْزِلًا فقال: أعوذ بكلمات الله التَّامَّات من شرِّ ما خلَق، لم يَضُرَّه شيءٌ حتى يَرْحَلَ مِن مَنْزِله ذلك».
[صحيح] - [رواه مسلم]
المزيــد ...

ഖൗല ബിൻത് ഹകീം -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും ഒരിടത്ത് തങ്ങുന്ന വേളയിൽ "അഊദു ബി കലിമത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാ ഖലഖ്" (അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ ഉപദ്രവത്തിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്ന് പറഞ്ഞാൽ അവന്റെ വാസസ്ഥലത്ത് നിന്ന് പോകുന്നത് വരെ അവനെ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല.
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

യാത്രയുടെയോ മറ്റോ ഭാഗമായി ഭൂമിയിൽ ഏതൊരിടത്ത് തങ്ങേണ്ടി വരുമ്പോഴും മനുഷ്യൻ ഭയപ്പെടുന്ന എല്ലാ ഉപദ്രവങ്ങളെയും തടുക്കുന്ന ഒരു ഉപകാരപ്രദമായ രക്ഷാമന്ത്രം നബി -ﷺ- തന്റെ ഉമ്മത്തിന് പഠിപ്പിച്ചു നൽകുന്നു. സൗഖ്യവത്തായതും, എല്ലാ ന്യൂനതകളിലും നിന്നും കുറവുകളിൽ നിന്നും മുക്തമായതും, എല്ലാത്തിനും മതിയായതുമായ അല്ലാഹുവിന്റെ വചനം മുൻനിർത്തിക്കൊണ്ട്, ആ പ്രദേശത്ത് താമസിക്കുന്നിടത്തോളം എല്ലാ ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കാൻ അല്ലാഹുവിനോട് രക്ഷ ചോദിക്കാനാണ് നബി -ﷺ- പഠിപ്പിക്കുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിനോട് രക്ഷ ചോദിക്കുക എന്നത് ഇബാദത്താണ്.
  2. * അല്ലാഹുവിനെ കൊണ്ടോ, അവന്റെ നാമങ്ങളെയോ വിശേഷണങ്ങളെയോ മുൻനിർത്തി കൊണ്ടോ ഉള്ള രക്ഷതേട്ടം മാത്രമേ അനുവദനീയമാകൂ.
  3. * അല്ലാഹുവിന്റെ സംസാരം അവന്റെ സൃഷ്ടിയല്ല. കാരണം അവന്റെ വചനങ്ങൾ മുൻനിർത്തി കൊണ്ട് രക്ഷചോദിക്കുന്നത് അവൻ അനുവദിച്ചിരിക്കുന്നു. സൃഷ്ടിയെ മുൻനിർത്തി രക്ഷചോദിക്കുന്നത് ശിർക്കാണ്. അതിൽ നിന്ന് അല്ലാഹുവിന്റെ സംസാരം സൃഷ്ടിയല്ല എന്ന് മനസ്സിലാക്കാം.
  4. * വളരെ ചുരുങ്ങിയ വാക്കുകളേ ഉള്ളുവെങ്കിലും ഈ പ്രാർത്ഥനക്കുള്ള ശ്രേഷ്ഠത നോക്കുക!
  5. * സർവ്വ സൃഷ്ടികളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലത്രെ.
  6. * ഈ പ്രാർത്ഥനയിലൂടെ ലഭിക്കുന്ന അനുഗ്രഹം (ബറകത്ത്).
  7. * ഖുർആനിന്റെ സമഗ്രതയും പൂർണ്ണതയും.
കൂടുതൽ