عن خولة بنت حكيم رضي الله عنها مرفوعًا: «مَن نزَل مَنْزِلًا فقال: أعوذ بكلمات الله التَّامَّات من شرِّ ما خلَق، لم يَضُرَّه شيءٌ حتى يَرْحَلَ مِن مَنْزِله ذلك».
[صحيح] - [رواه مسلم]
المزيــد ...
ഖൗല ബിൻത് ഹകീം -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും ഒരിടത്ത് തങ്ങുന്ന വേളയിൽ "അഊദു ബി കലിമത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാ ഖലഖ്" (അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ ഉപദ്രവത്തിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്ന് പറഞ്ഞാൽ അവന്റെ വാസസ്ഥലത്ത് നിന്ന് പോകുന്നത് വരെ അവനെ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല.
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
യാത്രയുടെയോ മറ്റോ ഭാഗമായി ഭൂമിയിൽ ഏതൊരിടത്ത് തങ്ങേണ്ടി വരുമ്പോഴും മനുഷ്യൻ ഭയപ്പെടുന്ന എല്ലാ ഉപദ്രവങ്ങളെയും തടുക്കുന്ന ഒരു ഉപകാരപ്രദമായ രക്ഷാമന്ത്രം നബി -ﷺ- തന്റെ ഉമ്മത്തിന് പഠിപ്പിച്ചു നൽകുന്നു. സൗഖ്യവത്തായതും, എല്ലാ ന്യൂനതകളിലും നിന്നും കുറവുകളിൽ നിന്നും മുക്തമായതും, എല്ലാത്തിനും മതിയായതുമായ അല്ലാഹുവിന്റെ വചനം മുൻനിർത്തിക്കൊണ്ട്, ആ പ്രദേശത്ത് താമസിക്കുന്നിടത്തോളം എല്ലാ ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കാൻ അല്ലാഹുവിനോട് രക്ഷ ചോദിക്കാനാണ് നബി -ﷺ- പഠിപ്പിക്കുന്നത്.