عن أبي الهياج الأسدي قال: قال لي علي رضي الله عنه : «ألا أَبْعَثُك على ما بَعَثَني عليه رسول الله صلى الله عليه وسلم ؟ أن لا تَدْعَ صُورَةً إلا طَمَسْتَها، ولا قَبْرًا مُشْرِفًا إلا سَوَّيْتَه».
[صحيح] - [رواه مسلم]
المزيــد ...
അബുൽ ഹയ്യാജ് അൽഅസദി നിവേദനം: അലി -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു: "നബി -ﷺ- എന്നെ നിയോഗിച്ച കാര്യത്തിന് താങ്കളെയും ഞാൻ നിയോഗിക്കട്ടെയോ? ഒരു രൂപവും തകർത്തു കളയാതെ വിടരുത്. കെട്ടിഉയർത്തിയ ഒരു ഖബറും നിരപ്പാക്കാതെയും."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
ബഹുദൈവാരാധനയിലേക്ക് നയിക്കുന്ന എല്ലാ വാതിലുകളും - പ്രകടമോ സൂക്ഷ്മമോ ആകട്ടെ, അവയെല്ലാം - അടക്കുന്നതിൽ ഇസ്ലാം കടുത്ത ശ്രദ്ധ പുലർത്തുന്നതായി കാണാം. അലി -رَضِيَ اللَّهُ عَنْهُ- നമ്മോട് അറിയിക്കുന്നത് നോക്കൂ. നബി -ﷺ- അദ്ദേഹത്തോട് എല്ലാ രൂപങ്ങളും തുടച്ചു മാറ്റാൻ കൽപ്പിച്ചയച്ചു. കാരണം ഇത്തരം രൂപങ്ങൾ അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട് സാദൃശ്യപ്പെടാൻ ശ്രമിക്കലാണ്. അതോടൊപ്പം അവ ആദരിക്കപ്പെടുന്നതിലൂടെ സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങൾ വേറെയും. വിഗ്രഹാരാധനയിലേക്ക് അത് കാര്യങ്ങളെ എത്തിച്ചേക്കാം. അതോടൊപ്പം ഖബറിന് മീതെ പടുത്തുയർത്തിയ നിർമ്മിതികളും, അനുവദിക്കപ്പെട്ട തോതിനേക്കാൾ ഉയർത്തിയ ഖബറുകളും നിരപ്പാക്കാനും നബി -ﷺ- കൽപ്പിക്കുന്നു. കാരണം അത് കെട്ടിയുയർത്തുന്നത് ജനങ്ങളെ കുഴപ്പത്തിൽ ചാടിച്ചേക്കാം. ജനങ്ങൾ അവരെ ആരാധിച്ചും അതിരുവിട്ട് ആദരിച്ചും അല്ലാഹുവിന്റെ പങ്കാളികളാക്കുകയും ചെയ്തേക്കാം. മുസ്ലിംകൾ അവരുടെ ഇസ്ലാമിക ആദർശം നിലനിർത്തുന്നതിനും, അവരുടെ വിശ്വാസം ശുദ്ധീകരിക്കുന്നതിനുമാണ് ഇതെല്ലാം. രൂപങ്ങൾ നിർമ്മിക്കുന്നതും, ഖബറുകൾക്ക് മേൽ കെട്ടിപ്പടുക്കുന്നതും അതിനെ ആദരിക്കുന്നതിലേക്കും അതിന് ദിവ്യത്വം കൽപ്പിക്കുന്നതിലേക്കും, അവക്ക് അർഹമായതിനേക്കാൾ ഉയർന്ന പരിഗണനയും പദവിയും നൽകുന്നതിലേക്കും, ക്രമേണ അല്ലാഹുവിന്റെ അവകാശങ്ങൾ ഇവക്ക് കൂടി നൽകുന്നതിലേക്കും നയിക്കുന്നതാണ്.