عن عائشة رضي الله عنها مرفوعاً: «إن المؤمن ليدرك بحسن خلقه درجة الصائم القائم»
[صحيح] - [رواه أبو داود وأحمد]
المزيــد ...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഒരു മുഅ്മിനിന് അവന്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്കാരക്കാരന്റെയും പദവി കരസ്ഥമാക്കാൻ കഴിയും."
സ്വഹീഹ് - അബൂദാവൂദ് ഉദ്ധരിച്ചത്
സൽസ്വഭാവത്തിന്റെ ശ്രേഷ്ഠത ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു. സൽസ്വഭാവിയായ വ്യക്തി അതു മൂലം അല്ലാഹുവിങ്കൽ ഉന്നതപദവിയിൽ എത്തിപ്പെടും. സ്ഥിരമായി നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ പദവിയിലേക്ക് സ്വർഗത്തിൽ എത്തുവാനും അവന് സാധിക്കുന്നതാണ്. ഈ രണ്ട് പ്രവർത്തനങ്ങളും - നമസ്കാരവും നോമ്പും - മഹത്തരമായ കർമ്മങ്ങളും, ശരീരത്തിന് പ്രയാസമുള്ളവയുമാണ്. എന്നാൽ സൽസ്വഭാവമാകട്ടെ, വളരെ ലളിതമായ പ്രവൃത്തിയാണ് താനും.