عن عائشة رضي الله عنها أن النبي صلى الله عليه وسلم قال: «إن الرفق لا يكون في شيء إلا زانه، ولا ينزع من شيء إلا شانه».
[صحيح] - [رواه مسلم]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും സൗമ്യത ഏതൊരു കാര്യത്തിൽ ഉണ്ടായാലും അതിനെ ഭംഗിയാക്കാതിരിക്കില്ല. അത് ഏതിൽ നിന്ന് എടുത്തു മാറ്റപ്പെട്ടാലും അതിന് അഭംഗിയുണ്ടാവാതിരിക്കില്ല."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

* സൗമ്യത പുലർത്തുന്നവർക്ക് അവരുടെ ആവശ്യം പൂർണ്ണമായോ - ചിലപ്പോൾ ഭാഗികമായോ - നേടിയെടുക്കാൻ കഴിയും. എന്നാൽ പരുഷത പുലർത്തുന്നവന് തന്റെ ആവശ്യം സാധിക്കാനേ കഴിയണമെന്നില്ല. ഇനി സാധിച്ചാൽ തന്നെയും കടുത്ത പ്രയാസത്തോടെയായിരിക്കും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * സൗമ്യത പുലർത്തുക എന്നതിന്റെ അനിവാര്യത. അത് ജനങ്ങളുടെ കണ്ണിലും അല്ലാഹുവിങ്കലും ആ വ്യക്തിയുടെ ഭംഗി വർദ്ധിപ്പിക്കുന്നു.
  2. * പരുഷതയും കാഠിന്യവും രൗദ്രതയും ഉപേക്ഷിക്കുകയാണ് വേണ്ടത്. കാരണം അത് ജനങ്ങളുടെ അടുക്കലും, അല്ലാഹുവിങ്കലും മനുഷ്യനെ മോശമാക്കുന്നു.
കൂടുതൽ