عن عمر بن الخطاب رضي الله عنه عن النبي صلى الله عليه وسلم أنه قال: «لو أنكم كنتم توَكَّلُون على الله حق توَكُّلِهِ لرزقكم كما يرزق الطير، تَغْدُو خِمَاصَاً، وتَرُوحُ بِطَاناَ».
[صحيح] - [رواه الترمذي وابن ماجه وأحمد]
المزيــد ...

ഉമർ ബ്നു ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അല്ലാഹു നിങ്ങൾക്കും ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവർ രാവിലെ പുറപ്പെടുന്നു. നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

നമ്മുടെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ ഭരമേൽപ്പിക്കണം എന്ന് ഈ ഹദീഥ് നമ്മെ ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥ തവക്കുൽ (ഭരമേൽപ്പിക്കൽ) എന്നാൽ: ദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യങ്ങളിൽ ഗുണം ലഭിക്കുന്നതിനും ദോഷം തടുക്കുന്നതിനും അല്ലാഹുവിൽ ഭരമേൽപ്പിക്കലാണ്. കാരണം നൽകുന്നതും തടയുന്നതും, ഉപകാരോപദ്രവങ്ങൾ ഏൽപ്പിക്കുന്നവനുമായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിനൊപ്പം ഗുണങ്ങൾ ലഭിക്കുന്നതിനും ദോഷങ്ങൾ തടുക്കുന്നതിനും വേണ്ട കാരണങ്ങൾ പ്രവർത്തിക്കുക കൂടി വേണം. "ആരെങ്കിലും അല്ലാഹുവിൽ ഭരമേൽപ്പിച്ചാൽ അവന് അല്ലാഹു മതിയായവനാണ്." "അല്ലാഹുവിൻ്റെ മേൽ വിശ്വാസികൾ ഭരമേൽപ്പിക്കട്ടെ." അപ്പോൾ അല്ലാഹുവിൽ ഒരടിമ യഥാരൂപത്തിൽ ഭരമേൽപ്പിച്ചാൽ അല്ലാഹു പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവനും ഉപജീവനം നൽകുന്നതാണ്. അവർ രാവിലെ ഒട്ടിയവയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി തിരിച്ചു വരികയും ചെയ്യുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * തവക്കുൽ (അല്ലാഹുവിൽ ഭരമേൽപ്പിക്കൽ) എന്ന പ്രവൃത്തിയുടെ മഹത്വം.
  2. * കാര്യ കാരണങ്ങൾ അന്വേഷിക്കുന്നതിന് എതിരല്ല തവക്കുൽ. ഉപജീവനാർത്ഥം രാവിലെ പുറപ്പെടുന്നതും വീട്ടിലേക്ക് വൈകുന്നേരം തിരിച്ചു വരുന്നതും യഥാർത്ഥ തവക്കുലിന് വിരുദ്ധമല്ലെന്നാണല്ലോ നബി -ﷺ- യുടെ ഹദീഥ് അറിയിക്കുന്നത്?
  3. * ഹൃദയങ്ങൾ കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഇസ്ലാമിൽ നൽകപ്പെട്ട പ്രാധാന്യം. തവക്കുൽ (ഭരമേൽപ്പിക്കൽ) ഹൃദയത്തിൻ്റെ പ്രവർത്തനമാണ്.
  4. * അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുക എന്നത് ഉപജീവനം ലഭിക്കാനുള്ള ആശയപരമായ മാർഗമാണ്. ഇതൊരിക്കലും അനുഭവവേദ്യമായ കാരണങ്ങൾ സ്വീകരിക്കുന്നതിനെ തടയുന്നില്ല.
  5. * എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയാണ് വേണ്ടത്. ഈമാനിൻ്റെ നിർബന്ധ ഘടകങ്ങളിൽ ഒന്നാണത്. അല്ലാഹു പറയുന്നു: "നിങ്ങൾ അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കൂ; നിങ്ങൾ (അവനിൽ) വിശ്വസിച്ചവരാണെങ്കിൽ)."
കൂടുതൽ