عن عمر بن الخطاب رضي الله عنه عن النبي صلى الله عليه وسلم أنه قال: «لو أنكم كنتم توَكَّلُون على الله حق توَكُّلِهِ لرزقكم كما يرزق الطير، تَغْدُو خِمَاصَاً، وتَرُوحُ بِطَاناَ».
[صحيح] - [رواه الترمذي وابن ماجه وأحمد]
المزيــد ...
ഉമർ ബ്നു ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അല്ലാഹു നിങ്ങൾക്കും ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവർ രാവിലെ പുറപ്പെടുന്നു. നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്
നമ്മുടെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ ഭരമേൽപ്പിക്കണം എന്ന് ഈ ഹദീഥ് നമ്മെ ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥ തവക്കുൽ (ഭരമേൽപ്പിക്കൽ) എന്നാൽ: ദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യങ്ങളിൽ ഗുണം ലഭിക്കുന്നതിനും ദോഷം തടുക്കുന്നതിനും അല്ലാഹുവിൽ ഭരമേൽപ്പിക്കലാണ്. കാരണം നൽകുന്നതും തടയുന്നതും, ഉപകാരോപദ്രവങ്ങൾ ഏൽപ്പിക്കുന്നവനുമായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിനൊപ്പം ഗുണങ്ങൾ ലഭിക്കുന്നതിനും ദോഷങ്ങൾ തടുക്കുന്നതിനും വേണ്ട കാരണങ്ങൾ പ്രവർത്തിക്കുക കൂടി വേണം. "ആരെങ്കിലും അല്ലാഹുവിൽ ഭരമേൽപ്പിച്ചാൽ അവന് അല്ലാഹു മതിയായവനാണ്." "അല്ലാഹുവിൻ്റെ മേൽ വിശ്വാസികൾ ഭരമേൽപ്പിക്കട്ടെ." അപ്പോൾ അല്ലാഹുവിൽ ഒരടിമ യഥാരൂപത്തിൽ ഭരമേൽപ്പിച്ചാൽ അല്ലാഹു പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവനും ഉപജീവനം നൽകുന്നതാണ്. അവർ രാവിലെ ഒട്ടിയവയറുമായി പുറപ്പെടുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി തിരിച്ചു വരികയും ചെയ്യുന്നു.