عن عائشة رضي الله عنها ، قالت: سَأَل رسول الله صلى الله عليه وسلم أُنَاسٌ عن الكُهَّان، فقال: «ليْسُوا بشيء» فقالوا: يا رسول الله إنهم يُحَدِّثُونَا أحْيَانَا بشيء، فيكون حَقَّا؟ فقال رسول الله صلى الله عليه وسلم : «تلك الكلمة من الحَقِّ يخْطفُها الجِنِّي فَيَقُرُّهَا في أُذُنِ وليِّه، فَيَخْلِطُونَ معها مائة كَذِبَة». وفي رواية للبخاري عن عائشة رضي الله عنها : أنها سمعت رسول الله صلى الله عليه وسلم يقول: «إن الملائكة تَنْزِل في العَنَانِ -وهو السَّحَاب- فَتَذْكُرُ الأمر قُضِيَ في السماء، فَيَسْتَرِقُ الشيطان السَّمْعَ، فيسمعه، فيُوحِيَه إلى الكُهَّان، فيكذبون معها مائة كَذْبَة من عند أَنْفُسِهم».
[صحيح] - [الرواية الأولى: متفق عليها. الرواية الثانية: رواها البخاري]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- യോട് ചിലർ ജ്യോത്സ്യന്മാരെ കുറിച്ച് ചോദിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "അവർ ഒന്നുമല്ല." അപ്പോൾ അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അവർ ഞങ്ങളോട് ചിലപ്പോൾ ചിലതെല്ലാം പറയുകയും, അത് സത്യമായിത്തീരുകയും ചെയ്യാറുണ്ടല്ലോ?!" നബി -ﷺ- പറഞ്ഞു: "സത്യമാകുന്ന ആ വാക്ക് ജിന്നുകൾ കട്ടുകേൾക്കുകയും, തൻ്റെ കൂട്ടാളിയുടെ ചെവിയിൽ ഓതിക്കൊടുക്കുകയും ചെയ്യുന്നതാണ്. ജ്യോത്സ്യന്മാർ അതിനോടൊപ്പം നൂറ് കളവുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും." ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്. ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഇപ്രകാരം പറയുന്നത് അവർ കേട്ടു: "തീർച്ചയായും മലക്കുകൾ മേഘങ്ങളിലേക്ക് ഇറങ്ങിവരികയും, ആകാശലോകത്ത് വിധിക്കപ്പെട്ട കാര്യങ്ങൾ സ്മരിക്കുകയും ചെയ്യും. അപ്പോൾ പിശാച് കട്ടുകേൾക്കുകയും, (അവരുടെ സംസാരം) കേൾക്കുകയും ചെയ്യും. അത് ജ്യോത്സ്യന്മാർക്ക് അവൻ എത്തിച്ചു നൽകുകയും, അവർ അതിനോടൊപ്പം തങ്ങളുടെ പക്കൽ നിന്നുള്ള നൂറ് കളവുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: ചിലയാളുകൾ നബി -ﷺ- യുടെ അടുക്കൽ വന്ന്, ഭാവി പ്രവചിക്കുന്നവരെ കുറിച്ച് ചോദിച്ചു. നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ അവരെ പരിഗണിക്കുകയോ, അവരുടെ സംസാരം സ്വീകരിക്കുകയോ, അവരെ ഗൗനിക്കുകയോ ചെയ്യേണ്ടതില്ല. അപ്പോൾ അവർ പറഞ്ഞു: ഭാവിയിൽ സംഭവിക്കുന്നതിനോട് ചിലപ്പോൾ അവരുടെ വാക്കുകൾ യോജിക്കുന്നുണ്ടല്ലോ?! ഇന്ന മാസം ഇന്ന ദിവസം ഇപ്രകാരമെല്ലാം സംഭവിക്കുമെന്ന് അവർ അറിയിച്ചാൽ അവർ പറഞ്ഞതു പോലെ അത് സംഭവിക്കുന്നത് കാണാറുണ്ടല്ലോ? അപ്പോൾ നബി -ﷺ- പറഞ്ഞു: "ജിന്നുകൾ ആകാശലോകത്ത് നിന്നുള്ള സംസാരം കട്ടുകേൾക്കുകയും, തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാരുടെ അടുക്കൽ ചെല്ലുകയും, അവർ കേട്ടത് അറിയിച്ചു കൊടുക്കുകയും ചെയ്യും. പിന്നീട് ഈ ജ്യോത്സ്യൻ താൻ കേട്ടതിൽ നൂറ് കളവുകൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുകയും ചെയ്യും. ബുഖാരിയുടെ നിവേദനത്തിൽ ഉള്ളതിൻ്റെ ആശയം ഇപ്രകാരമാണ്: ഭൂമിയിലെ ജനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിശ്ചയിച്ച കാര്യങ്ങൾ മലക്കുകൾ ആകാശലോകത്ത് നിന്ന് കേൾക്കുകയും, അവർ പിന്നീട് മേഘങ്ങളിലേക്ക് ഇറങ്ങിവരികയും, അവിടെ വെച്ച് പരസ്പരം സംസാരിക്കുകയും ചെയ്യും. അപ്പോൾ പിശാചുക്കൾ ആ സംസാരങ്ങൾ കട്ടുകേൾക്കുകയും, തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാരുടെ അടുക്കലേക്ക് അതുമായി ഇറങ്ങുകയും ചെയ്യും. തങ്ങൾ കേട്ടത് അവർ ജ്യോത്സ്യന്മാരെ അറിയിക്കുകയും, അവർ ജിന്നുകളിൽ നിന്ന് കേട്ടതിൽ നൂറോ അതിലധികമോ കളവുകൾ കൂട്ടിച്ചേർത്തു കൊണ്ട് അവതരിപ്പിക്കുകയും ചെയ്യും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ജ്യോത്സ്യന്മാരെ വിശ്വസിക്കരുതെന്ന താക്കീത്. ചില സന്ദർഭങ്ങളിൽ സത്യമായി തീരാമെങ്കിൽ പോലും, മിക്കവേളകളിലും അവർ പറയുന്നത് കളവും കെട്ടിച്ചമക്കുന്ന വർത്തമാനങ്ങളും മാത്രമാണ്.
  2. * ജ്യോത്സ്യന്മാരുടെ സംസാരങ്ങളിൽ നിന്ന് സത്യമായി പുലരുന്നവ ജിന്നുകൾ കട്ടുകേട്ടതിൻ്റെ ഫലമായി ലഭിക്കുന്നതാണ്. നബി -ﷺ- റസൂലായി നിയോഗിക്കപ്പെടുന്നതിന് മുൻപ് അവർ ഒന്നാമാകാശത്തിന് താഴെ മലക്കുകളുടെ സംസാരം കേൾക്കുന്നതിനായി തങ്ങളുടെ സ്ഥാനങ്ങളിൽ ഇരിക്കാറുണ്ടായിരുന്നു. നബി -ﷺ- നിയോഗിക്കപ്പെട്ടതോടെ അവർ അതിൽ നിന്ന് തടയപ്പെടുകയുണ്ടായി. പിന്നീട് അവർ കട്ടുകേൾക്കുന്നതിനായി ഇരിക്കുകയും, തീക്കൊള്ളികൾ കൊണ്ട് അവർ എറിയപ്പെടുകയും ചെയ്യാൻ തുടങ്ങി. അക്കാര്യം ഖുർആനിൽ പരാമർശിക്കപ്പെട്ട വിഷയമാണ്.
  3. * ജിന്നുകൾ മനുഷ്യരിൽ നിന്ന് ചില കൂട്ടാളികളെ സ്വീകരിക്കുന്നതാണ്.
  4. * പിശാചുക്കളുടെ കട്ടുകേൾവി നിലനിൽക്കുന്നുണ്ട്. എന്നാൽ ജാഹിലിയ്യ കാലഘട്ടത്തിൽ ഉള്ളതിനെ അപേക്ഷിച്ച് അത് വളരെ കുറയുകയും നേർത്തില്ലാതാവുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ