عن أبي هريرة عبدالرحمن بن صخر الدوسي رضي الله عنه مرفوعاً: .«قال الله تعالى: أنفق يا ابن آدم ينفق عليك».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ അബ്ദുറഹ്മാൻ ബ്നു സ്വഖ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "ആദമിന്റെ മകനേ! നീ ദാനം നൽകുക; ഞാൻ നിനക്ക് നൽകാം."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

"നീ ദാനം നൽകുക; ഞാൻ നിനക്ക് നൽകാം." അതായത് സമ്പത്ത് ചിലവഴിക്കുന്നത് കൊണ്ട് ദാരിദ്ര്യം വരുമെന്ന് നീ ഭയക്കേണ്ടതില്ല. അക്കാരണത്താൽ നീ പിശുക്കനായി മാറരുത്. നീ മറ്റൊരാൾക്ക് വേണ്ടി ചിലവഴിച്ചാൽ അല്ലാഹു നിനക്ക് ദാനം നൽകുന്നതാണ്. നിങ്ങളുടെ പക്കലുള്ളതെല്ലാം തീർന്നു പോകും; അല്ലാഹുവിന്റെ പക്കലുള്ളത് ബാക്കിയാകുന്നതത്രെ. അല്ലാഹുവിന്റെ ഖുർആനിലെ ആയത്തിന്റെ അതേ ആശയമാണ് ഈ ഹദീഥിലുള്ളത്: "നിങ്ങൾ എന്തൊരു കാര്യം ചിലവഴിച്ചാലും അല്ലാഹു അതിന് പകരം നൽകുന്നതാണ്." നന്മയുടെ മാർഗങ്ങളിൽ ചിലവഴിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥ് ഉൾക്കൊള്ളുന്നു. അല്ലാഹുവിന്റെ ഔദാര്യമായി അവൻ ദാനത്തിന് പകരം നൽകുന്നതാണെന്ന് അത് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിന്റെ മാർഗത്തിൽ ദാനം നൽകുക എന്നത് ഉപജീവനത്തിൽ വിശാലത ലഭിക്കാനുള്ള കാരണമാണ്.
  2. * ഒരാൾ ദരിദ്രർക്കും ആവശ്യക്കാർക്കും നൽകുന്നത് പോലെയായിരിക്കും അല്ലാഹു അയാൾക്ക് നൽകുക.
  3. * അല്ലാഹുവിന്റെ ഖജനാവുകൾ നിറഞ്ഞതാകുന്നു. അതാകട്ടെ ഒരിക്കലും തീർന്നു പോവുകയില്ല. അതിന്റെ രക്ഷിതാവാകട്ടെ, അങ്ങേയറ്റം ഔദാര്യവാനും. തീർന്നുപോകുമെന്ന ഭയത്താൽ അവൻ പിടിച്ചു വെക്കുന്നവനല്ല.